വിമാനത്തിൽ 'അണുബോംബ്...! യുവാക്കളുടെ പേക്കൂത്തിൽ നടുങ്ങി ജീവനക്കാർ...! ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാൽ സംഭവിച്ചത്!!!!
വിമാനത്തിൽ ചില യാത്രക്കാരുണ്ടാക്കുന്ന പൊല്ലാപ്പുകൾ തുടർക്കഥയാകുകയാണ്. മദ്യപിച്ച് ബഹളമുണ്ടാക്കുക, സഹയാത്രക്കാരോടും ക്യാബിൻ ക്രൂവിനോടും മോശമായി പെരുമാറുക കയ്യിൽ ബോംബുണ്ടെന്ന് പറയുക തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്.
എന്നാൽ ഇപ്പോൾ ഇതാ അണുബോംബ് ഭീഷണി ഉയർത്തിയിരിക്കുകയാണ് യാത്രക്കാർ. ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം . രണ്ട് യാത്രക്കാരെ പോലീസ് അറസ്റ്റ് ചെയ്തു .
രാജ്കോട്ട് സ്വദേശികളായ ജിഗ്നേഷ് മലൻ, കശ്യപ് കുമാർ ലാലനി എന്നിവരാണ് അറസ്റ്റിലായത്. ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം.വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ യുവാക്കൾ അസ്വസ്ഥരായിരുന്നു.
ഇതേ തുടർന്നാണ് കയ്യിൽ അണുബോംബുണ്ടെന്ന് ഇവർ പറഞ്ഞത്. സെക്യൂരിറ്റി സ്ക്രീനിംഗ് നടത്തുന്നതിൽ യുവാക്കൾ തയ്യാറല്ലായിരുന്നു. ബോർഡിംഗിന് മുൻപ് സുരക്ഷാ പരിശോധന ഒരുതവണ നടത്തി. എന്നാൽ വീണ്ടും പരിശോധന നടത്തുന്നത് എന്തിനാണെന്നുമായിരുന്നു യുവാക്കൾ ഉന്നയിച്ച ചോദ്യം.
ഇക്കാര്യത്തിൽ എയർപോർട്ട് ജീവനക്കാർ വിശദീകരണം നൽകി. ഇതിനു മുൻപ് തന്നെ, കൈവശം അണുബോംബുണ്ടെന്ന മറുപടിയായിരുന്നു യുവാക്കൾ നൽകിയത്. ഇതോടെ മറ്റ് യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് യുവാക്കളുടെ വിമാനയാത്ര അധികൃതർ റദ്ദാക്കി.
യുവാക്കളെക്കുറിച്ച് അന്വേഷണവും തുടങ്ങി. ഇരുവരും രാജ്കോട്ടിലുള്ള നിർമാണ കമ്പനിയിലെ കരാറുകാരാണെന്നാണ് കണ്ടെത്തൽ. എന്നിരുന്നാലും വ്യാജ ഭീഷണി ഉയർത്തിയതിനാൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.
https://www.facebook.com/Malayalivartha