ഇന്ത്യയിൽ ഇനി സ്വർണ്ണം കുമിഞ്ഞ് കൂടുമോ? സ്വർണ്ണത്തിനു വില ഇടിയുമോ..കെജിഎഫിൽ വീണ്ടും സ്വർണ ഖനനത്തിന് അനുമതി; ഒരു ടൺ മണ്ണിൽനിന്ന് കിട്ടുക ഒരു ഗ്രാം സ്വർണം..?
ഇന്ത്യയിൽ ഇനി സ്വർണ്ണം കുമിഞ്ഞ് കൂടുമോ? സ്വർണ്ണത്തിനു വില ഇടിയുമോ ലോകത്തിലേ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഖനി ഇന്ത്യാ സർക്കാർ തുറക്കാൻ പോകുമ്പോൾ ലോക സ്വർണ വിപണിയിൽ തന്നെ വൻ കോളിളക്കം ഉണ്ടാകും.കോളാർ സ്വർണഖനിയിൽ (കെജിഎഫ്) വീണ്ടും സ്വർണ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ പദ്ധതിക്കു കർണാടക സർക്കാരിന്റെ അംഗീകാരം. കോളാറിലെ ഖനികളിൽനിന്ന് ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് കമ്പനി കുഴിച്ചെടുത്ത മണ്ണിൽനിന്നു വീണ്ടും സ്വർണം വേർതിരിക്കാനാണു പദ്ധതി. 1,003.4 ഏക്കർ ഭൂമിയിലുള്ള 13 ഖനികളിലാണു വീണ്ടും സ്വർണം വേർതിരിക്കാൻ ശ്രമിക്കുന്നതെന്നു പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. ഈ ഖനികളിൽ 3.3 കോടി ടൺ മണ്ണാണുള്ളത്. സയനൈഡ് ചേർത്ത് സ്വർണം വേർതിരിച്ച ശേഷം ബാക്കി വന്ന മണ്ണാണിത്. ഒരു ടൺ മണ്ണിൽനിന്ന് ഒരു ഗ്രാം സ്വർണം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
മേഖലയിലെ ഒട്ടേറെപ്പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, പൂട്ടിപ്പോയ ഭാരത് ഗോൾഡ് മൈൻസ് കമ്പനി സർക്കാരിനു നൽകാനുള്ള 724 കോടി രൂപയ്ക്കു പകരമായി കമ്പനിയുടെ പേരിലുള്ള 2,330 ഏക്കർ ഭൂമി സർക്കാരിലേക്കു കണ്ടുകെട്ടി അവിടെ വ്യവസായ പാർക്ക് തുടങ്ങാനും കർണാടക സർക്കാർ അനുമതി തേടിയിട്ടുണ്ട്.ഈ ഖനിയുടെ അടിയിൽ 130 ലക്ഷം ടൺ മൺകൂനകളിൽ മാത്രം ലക്ഷം കോടിയിലധിയം രൂപയുടെ സ്വർണ്ണം ഉണ്ട്.സ്വർണവും മറ്റ് ലോഹങ്ങളുമായി കേന്ദ്ര സർക്കാർ കെ ജി എഫിൽ നിന്നും ലക്ഷ്യമിടുന്നത് 2.5 മുതൽ 3 ലക്ഷം കോടി രൂപയാണ്.ഇതിനു പുറമേ ഇവയിൽ 25,000 കോടിയുടെ അമൂല്യ ലോഹങ്ങളായ പല്ലേഡിയവും ടങ്‌സ്റ്റണും ഈ ഖനിയിൽ ഉണ്ട്. ടൺ കണക്കിനു സ്വർണ്ണം കെ ജി എഫ് ഖനിയിൽ ഒളിഞ്ഞ് കിടക്കുകയാണ്.
3 കിലോമീറ്റർ വരെ അടിത്തട്ടിൽ എത്തി ഖനം ചിലവേറിയതായതിനാലാണ് 20 കൊല്ലം മുമ്പ് കെ ജി എഫിൽ ഖനനം നിർത്തിയത്. എന്നാൽ ഇന്ന് ആ പ്രതിസന്ധി മാറി. വൻ സാങ്കേതക വിദ്യകൾ വന്നു. റോബോട്ടുകളും മറ്റും മനുഷ്യ തൊഴിലാളികൾക്ക് പകരമായി എത്തി.ഒരുകാലത്ത് ഇന്ത്യയിൽ ആയിരുന്നു ലോകത്തിന്റെ 20 ശതമാനം സമ്പത്തും ഉണ്ടായിരുന്നത്. അതായത് ഭൂമിയിലേ എല്ലാ രാജ്യത്തേക്കാളും ധനിക രാജ്യമായിരുന്നു ഭാരതം. സ്വർണ്ണവും രത്നങ്ങളും, എല്ലാം ഇന്ത്യയിൽ കുമിഞ്ഞ് കൂടിയിരുന്നു. നമ്മുടെ ക്ഷേത്രങ്ങളുടെ പലതിന്റെയും പുറം പാളികൾ സ്വർണ്ണത്തിൽ പൊതിഞ്ഞതായിരുന്നു. രാജ കൊട്ടാരങ്ങളുടെ നിലവറകൾ സ്വർൺനവും രത്നവും നിറഞ്ഞിരുന്നു. താജമഹൽ മേല്ക്കുര പൊതിഞ്ഞത് സ്വർണ്ണത്തിൽ ആയിരുന്നു. ടൺ കണക്കിനു സ്വർണമായിരുന്നു താജ്മഹലിൽ നിന്ന് മാത്രം ബ്രിട്ടീഷുകാർ കടത്തിയത്. ഇന്ത്യയിൽ നിന്നും കപ്പലിൽ ആണ് ബ്രിട്ടനും പോർട്ടുഗീസുകാരും രത്നങ്ങലും സ്വർണ്ണവും കടത്തിയത്.
ഇത്തരത്തിൽ ലോകത്തേ ഏറ്റവും സമ്പന്നമായ രാജ്യം ഇന്ത്യയേ ഇത്തരത്തിൽ പാശ്ചാത്യർ കൊയടിച്ച് ദരിദ്രമാക്കുകയായിരുന്നു.ഇന്ത്യയിലെ സ്വർഇന്ത്യയിൽ ഇനി സ്വർണ്ണം കുമിഞ്ഞ് കൂടുമോ? സ്വർണ്ണത്തിനു വില ഇടിയുമോ ലോകത്തിലേ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഖനി ഇന്ത്യാ സർക്കാർ തുറക്കാൻ പോകുമ്പോൾ ലോക സ്വർണ വിപണിയിൽ തന്നെ വൻ കോളിളക്കം ഉണ്ടാകും. 20 കൊല്ലം മുമ്പ് പൂട്ടിയ കർണാടകത്തിലെ കോളാർ ഗോൾഡ് ഫീൽഡ്‌സ്, അഥവാ കോളാർ സ്വർണഖനി വീണ്ടും തുറക്കുന്നു. മോദി സർക്കാർ മുൻകൈ എടുത്താണ് ലോകത്തേ ഏറ്റവും വലിയ സ്വർൺന ഖനി തുറക്കുന്നത്.ഒരുകാലത്ത് ഇന്ത്യയിൽ ആയിരുന്നു ലോകത്തിന്റെ 20 ശതമാനം സമ്പത്തും ഉണ്ടായിരുന്നത്. അതായത് ഭൂമിയിലേ എല്ലാ രാജ്യത്തേക്കാളും ധനിക രാജ്യമായിരുന്നു ഭാരതം. സ്വർണ്ണവും രത്നങ്ങളും, എല്ലാം ഇന്ത്യയിൽ കുമിഞ്ഞ് കൂടിയിരുന്നു. നമ്മുടെ ക്ഷേത്രങ്ങളുടെ പലതിന്റെയും പുറം പാളികൾ സ്വർണ്ണത്തിൽ പൊതിഞ്ഞതായിരുന്നു. രാജ കൊട്ടാരങ്ങളുടെ നിലവറകൾ സ്വർൺനവും രത്നവും നിറഞ്ഞിരുന്നു.കെജി എഫിൽ 14,000 ഏക്കറാണ് ഖനനത്തിനുള്ളത്.
ഇതിൽ 4000 ഏക്കറിലാണ് സ്വർണ ഖനനം നടന്നിരുന്നത്.സ്വർണം വേർതിരിക്കാൻ, ചെലവു കുറഞ്ഞ, സൈനഡ് ഉപയോഗിക്കേണ്ടാത്ത പുതിയ സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്. സൈനൈഡ് എന്ന അതിമാരകമായ വിഷം ഇല്ലാതെ സ്വർണ്ണം ശുചീകരിക്കുന്ന ടെക്നോളജിയാണ് ഇന്ത്യാ ഗവണ്മെന്റ് ഇനി നടപ്പാക്കാൻ ഒരുങ്ങുന്നത്.കെട്ടിക്കിടക്കുന്ന മൺകൂനയിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ കരാറുകൾ ക്ഷണിക്കും. കെ ജി എഫ് ഖനികളിലേക്ക് ചുരുങ്ങിയത് 5000ത്തോളം പേരേ എങ്കിലും ജോലിക്കായി എടുക്കും.സ്വർണവും അപൂർവ ലോഹങ്ങളും വഴി 1,73,859 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് കേന്ദ്ര ഖനന മന്ത്രാലയത്തിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha