കുവൈത്തിനെ നടുക്കി വീണ്ടും ദുരന്തങ്ങൾ...യു-ടേണ്‍ ബ്രിഡ്ജില്‍ ഇടിച്ച് തകർന്ന വണ്ടിയിൽ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു... രണ്ട് മലയാളികളടക്കം മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു... കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി...
കുവൈത്തിനെ നടുക്കി കൊണ്ട് വീണ്ടും മറ്റൊരു അപകട കൂടെ സംഭവിച്ചിരിക്കുകയാണ്. കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ട് മലയാളികളടക്കം മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തമിഴ്‌നാട്, ബിഹാര്‍ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.കുവൈത്തിറ്റിലെ സെവന്‍ത് റിങ് റോഡില്‍ രാവിലെ ആയിരുന്നു അപകടം. മരിച്ചവരും പരിക്കേറ്റവരുമെല്ലാം ഒരു കമ്പനിയിലെ തൊഴിലാളികളാണ്.റോഡിലെ ബൈപാസ് പാലത്തില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. രാത്രി ഷിഫ്റ്റില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍, ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
ഒരു പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.ജീവനക്കാര്‍ സഞ്ചരിച്ച ബസ്, അബ്ദുള്ള അല്‍ മുബാറക് പ്രദേശത്തിന് എതിര്‍വശമുള്ള യു-ടേണ്‍ ബ്രിഡ്ജില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം പരിക്കേറ്റവരെ രക്ഷപ്പെടുത്തി. അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.രണ്ടു ദിവസം മുൻപും കുവൈത്തിൽ തീപിടിത്തം ഉണ്ടായിരുന്നു. ഫർവാനിയ ബ്ലോക്ക് 4-ലെ കെട്ടിടത്തിലാണ് തീപിടുത്തം. അഞ്ച് പേർ മരിച്ചതായാണ് വിവരം. നിരവധി പേർക്ക് ശ്വാസ തടസം അനുഭവപ്പെട്ടു.സിറിയൻ പൗരന്മാരാണ് മരണമടഞ്ഞവർ.
സിറിയൻ കുടുംബത്തിലെ ഭാര്യയും ഭർത്താവും രണ്ട് കുട്ടികളും ഇവരുടെ ഫ്ലാറ്റിന് തൊട്ടരികിൽ താമസിച്ചിരുന്ന ദിവ്യാംഗനായ ഒരാളുമാണ് മരണമടഞ്ഞത്. തീപിടിത്തത്തെ തുടർന്നുണ്ടായ കനത്ത പുകയിൽ ശ്വാസതടസം നേരിട്ടതാണ് മരണകാരണം. പരിക്കേറ്റ മറ്റുള്ളവർ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.കുവൈറ്റിലെ അൽ മംഗഫിൽ കഴിഞ്ഞ ജൂൺ 12ന് മംഗഫിലെ മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ മലയാളികൾ ഉൾപ്പെടെ 49 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.പലരും തീപിടിത്തത്തിൽ പൊള്ളലേറ്റും പുക ശ്വസിച്ചും രക്ഷപ്പെടാനായി കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയതിനെ തുടർന്ന് കൈകാലുകളുടെ എല്ലുകൾ പൊട്ടിയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
എല്ലാവരും സുഖം പ്രാപിച്ചുവരുന്നതായും അധികൃതർ അറിയിച്ചു.ഈ കെട്ടിടത്തിൽ 196 കുടിയേറ്റ തൊഴിലാളികൾ താമസിച്ചിരുന്നു, അവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. മരിച്ച മറ്റ് മൂന്ന് പേർ ഫിലിപ്പിനോകളാണ്, ഇരകളിൽ ഒരാളുടെ ഐഡൻ്റിറ്റി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മന്ത്രിമാരും ഉദ്യോഗസ്ഥരും മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി. സംഭവത്തെ ദേശീയ ദുരന്തം എന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്.
https://www.facebook.com/Malayalivartha