Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്നനിലയിലുള്ള യോഗി ആദിത്യനാഥിന്റെ, ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് ഏറക്കുറെ വ്യക്തമായി... കൂടിക്കാഴ്ചയിൽ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ...

18 JULY 2024 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിന് ശേഷം വലിയ രീതിയിൽ വോട്ട് കുറഞ്ഞ സംസ്ഥാനങ്ങളിൽ എല്ലാം തന്നെ എന്താണ് അതിനുള്ള കാരണമെന്ന് കണ്ടെത്താനുള്ള കർശനമായ നിർദ്ദേശം എല്ലാം നൽകി കഴിഞ്ഞു. അതിൽ ഏറ്റവും ഞെട്ടിച്ചത് ഉത്തർ പ്രദേശ് ആയിരുന്നു .
ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്നനിലയിലുള്ള യോഗി ആദിത്യനാഥിന്റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് ഏറക്കുറെ വ്യക്തമായി. ഇന്നലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേന്ദ്രസിംഗ് ചൗധരി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ബിജെപിക്ക് ഏറെ നിർണായകമായ ഉത്തർപ്രദേശിൽ പാർട്ടിയുടെ ഭാവിയെപ്പോലും ബാധിക്കുന്ന സംഘടനാ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

 

കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച് സാധാരണ പ്രവർത്തകനായി തുടരാനാണ് താൽപ്പര്യമെന്ന് നദ്ദയെ മൗര്യ അറിയിച്ചതായാണ് റിപ്പോർട്ട്.മൗര്യയും യോഗിയും തമ്മിൽ ഏറെ നാളായി അത്ര സ്വരചേർച്ചയിലായിരുന്നില്ല. യോഗി നടപ്പാക്കുന്ന പല പദ്ധതികളും സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ ഇളക്കുന്നതാണെന്ന് മൗര്യ പാർട്ടി വേദികളിൽ സൂചിപ്പിച്ചിരുന്നുവെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പ്രകടനത്തോടെ മറനീക്കി പുറത്തുവന്നു. യോഗി ഉദ്യോഗസ്ഥർക്ക് അമിത സ്വാതന്ത്ര്യം നൽകിയെന്നും തിരഞ്ഞെടുപ്പുസമയത്ത് ഉദ്യോഗസ്ഥർ പാർട്ടിക്ക് എതിരായിരുന്നുവെന്നും ഇതാണ് പ്രകടനം മോശമാവാൻ കാരണമെന്നുമാണ് യോഗി വിരുദ്ധർ പ്രചരിപ്പിക്കുന്നത്.


അടുത്തിടെ ദേശീയ അദ്ധ്യക്ഷൻ നദ്ദ ഉൾപ്പടെ പങ്കെടുത്ത പാർട്ടി പരിപാടി യോഗിയും മൗര്യയും തമ്മിലുള്ള വിഴുപ്പഴക്കലിന്റെ വേദിയുമായി. സംസ്ഥാനത്തെ മോശം പ്രകടനത്തെക്കുറിച്ച് പരാമർശിക്കെ സർക്കാരിനെക്കാൾ വലുതാണ് സംഘടനയെന്നും സംഘടനയെക്കാൾ വലുതാവാൻ ആർക്കും കഴിയില്ലെന്നും മൗര്യ പറഞ്ഞു. അമിത ആത്മവിശ്വാസമായിരുന്നു പാർട്ടിയുടെ മോശം പ്രകടനത്തിന് കാരണമെന്ന് വിശദീകരിച്ച് യോഗി തിരിച്ചടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിലുള്ള വിള്ളലിന്റെ ആഴം എത്രത്തോളമുണ്ടെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷനുതന്നെ മനസിലായി. ഡൽഹിയിലെത്തിയ നദ്ദ ഇക്കാര്യം പ്രധാനമന്ത്രിയെയും അമിത് ഷായെയും അറിയിച്ചതായാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണോ പ്രധാനമന്ത്രിയും പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും തമ്മിൽ കൂടിക്കാഴ്ച നടന്നതെന്ന് വ്യക്തമല്ല.

 

പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മോദിയുൾപ്പടെയുളള ഉന്നതർ മുഖ്യമന്ത്രി യോഗിയുമായി ഉടൻ കൂടിക്കാഴ്ച നടത്തിയേക്കും. ഇതിലായിരിക്കും നിർണായ തീരുമാനങ്ങൾ ഉണ്ടാവുക. കേന്ദ്ര നേതൃത്വം സംസ്ഥാനത്ത് ഉടൻ ഇടപെടണമെന്ന് ഭൂരിപക്ഷം ബി ജെപി എംഎൽഎമാരും ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇടപെടാതെ മാറിനിന്നാൽ അത് പാർട്ടി സംസ്ഥാന ഘടകത്തിൽ ഒരു പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കുമെന്നും നേതൃത്വം ഭയക്കുന്നുണ്ട്. നേതൃമാറ്റം അല്ലാതെ ഒന്നുകൊണ്ടും തൃപ്തരാവില്ല എന്ന ഉറച്ച നിലപാടിലാണ് യോഗി വിരുദ്ധർ.ആ നിലയ്ക്ക് യോഗിയുടെ വാക്കുകൾ കൂടി പരിഗണിച്ചശേഷമായിരിക്കും തീരുമനം എന്നാണ് റിപ്പോർട്ടുകൾ.

 

എന്നാൽ ആർഎസ്എസിന്റെ പിന്തുണയുളള യോഗിയെ ഒതുക്കുക ബിജെപിക്ക് അത്ര എളുപ്പമാവില്ല.ബിജെപിയുടെ മോശം പ്രകടനത്തെ സംബന്ധിച്ച് റിപ്പോർട്ടിൽ പറയുന്ന കാരണങ്ങൾ...സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെയും ഭരണത്തിൻ്റെയും സ്വേച്ഛാധിപത്യവും ഉന്നതാധികാരവും.സർക്കാരിനെതിരെ പാർട്ടി പ്രവർത്തകർക്ക് അതൃപ്തി.കഴിഞ്ഞ 6 വർഷമായി തുടർച്ചയായി സർക്കാർ ജോലികളിൽ പേപ്പർ ചോർച്ച.സർക്കാർ ജോലിയിലേക്കുള്ള കരാർ ജീവനക്കാരുടെ നിയമനത്തിൽ സംസ്ഥാന സർക്കാർ പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകിയതോടെയാണ് സംവരണം നിർത്തലാക്കണമെന്ന പ്രതിപക്ഷപ്രശ്നം ശക്തമായത്.രജപുത്ര സമുദായത്തിന് പാർട്ടിയോടുള്ള അതൃപ്തി.ഭരണഘടന മാറ്റുന്നത് സംബന്ധിച്ച് പാർട്ടി നേതാക്കൾ നൽകുന്ന പ്രസ്താവനകൾ.നേരത്തെ ടിക്കറ്റ് വിതരണം ചെയ്തതിനാൽ 6, 7 ഘട്ട വോട്ടിംഗ് വരെ തൊഴിലാളികളുടെ ആവേശം കുറഞ്ഞു.

 

പഴയ പെൻഷൻ പ്രശ്നം സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ പ്രതിധ്വനിച്ചു.കരസേനാംഗങ്ങൾക്കായുള്ള അഗ്നിപഥ് റിക്രൂട്ട്‌മെൻ്റ് പദ്ധതി വലിയ പ്രശ്‌നമായി.ബിജെപിയുടെ പ്രധാന വോട്ടർമാരുടെ പേരുകൾ വോട്ടേഴ്‌സ് പട്ടികയിൽ നിന്ന് താഴെത്തട്ടിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. മിക്കവാറും എല്ലാ സീറ്റുകളിലും പാർട്ടിയുടെ പ്രധാന വോട്ടർമാരുടെ 30,000-40,000 പേരുകൾ നീക്കം ചെയ്യപ്പെട്ടു.യാദവ ഇതര ഒബിസികളിൽ (കുർമി, കോറി, മൗര്യ, ശാക്യ, ലോധ് ജാതികൾ) ബിജെപിക്ക് ലഭിച്ച വോട്ടുകളുടെ ശതമാനം കുറഞ്ഞതായും ആഭ്യന്തര റിപ്പോർട്ട് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം നഗരത്തിന്റെ ഭാവി എന്താവണം, ഏതു ദിശയില്‍ വേണം നഗരത്തിന്റെ മുന്നോട്ടുള്ള വികസനം എന്ന് തീരുമാനിക്കുന്നത് ഈ തെരഞ്ഞെടുപ്പിലാണ്; തിരുവനന്തപുരം നഗരസഭാ ഭരണം മാറിയാല്‍ മാത്രമേ തലസ്ഥാന നഗരത്തിന് വ  (9 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ആൻഡമാൻ കടലിനു മുകളിൽ  (18 minutes ago)

ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം; അടിനാശം വെള്ളപ്പൊക്കം, ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?  (27 minutes ago)

കാട്ടാളനിലെ സാഹസ്സിക രംഗങ്ങൾ; ലൊക്കേഷൻ കാഴ്ച്ചകളായി പ്രേക്ഷകർക്ക് മുന്നിൽ!!  (50 minutes ago)

ബോളിവുഡിന്റെ ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു; സംവിധായകൻ കരൺ ജോഹർ അനുശോചന പോസ്റ്റ് രേഖപ്പെടുത്തി!!  (1 hour ago)

ലോക ആന്റിമൈക്രോബിയൽ അവബോധ വാരം സംഘടിപ്പിച്ച് അമൃത ആശുപത്രി...  (1 hour ago)

ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?  (1 hour ago)

പതിനഞ്ചാം വാർഷികത്തിളക്കത്തിൽ അശോക യൂണിവേഴ്സിറ്റി യംഗ് ഇന്ത്യ ഫെലോഷിപ്പ്; പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സ്കോളർഷിപ്പ്...  (1 hour ago)

പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി അനുദിനം ടിക്കറ്റ് ബുക്കിങ്ങിലും തരംഗമായി "എക്കോ"  (1 hour ago)

വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച്  (2 hours ago)

ഡ്രാമ വേണ്ട; പറഞ്ഞത് ചെയ്യ്... രാഹുലിന്റെ പച്ചത്തെറിവിളി കരഞ്ഞ് തളർന്ന് യുവതി രണ്ടാം ഓഡിയോ പുറത്ത് ....  (2 hours ago)

എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണം, നമുക്ക് കുഞ്ഞിനെ വേണം !! രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ ചാറ്റ് പുറത്ത് ; നീ ആദ്യം ഈ ഡ്രാമയൊന്ന് നിര്‍ത്തി പോയി ഡോക്ടറെ കാണൂ...പില്‍ കഴിക്കണം; ഗര്‍ഭഛിദ്രത്തിന് പ  (3 hours ago)

പിണറായിയുടെ വിശ്വസ്‌തൻ ശബരിമലയിലെ ചാരൻ  (3 hours ago)

അസിസ്റ്റന്റ് സർജൻ തസ്‌തികയിൽ  (5 hours ago)

പോറ്റിയ്‌ക്കൊപ്പം സിപിഎം നേതാവും പോയെന്നും സംശയം  (5 hours ago)

Malayali Vartha Recommends