Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വിരുദുനഗറില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനം..മരിച്ചവരുടെ എണ്ണം 23 ആയി ഉയര്‍ന്നു.. കണ്ടെടുക്കുന്ന മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാനാവാത്ത വിധം ഛിന്നഭിന്നമായിട്ടുണ്ട്..

ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്നനിലയിലുള്ള യോഗി ആദിത്യനാഥിന്റെ, ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് ഏറക്കുറെ വ്യക്തമായി... കൂടിക്കാഴ്ചയിൽ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ...

18 JULY 2024 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

വിരുദുനഗറില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനം..മരിച്ചവരുടെ എണ്ണം 23 ആയി ഉയര്‍ന്നു.. കണ്ടെടുക്കുന്ന മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാനാവാത്ത വിധം ഛിന്നഭിന്നമായിട്ടുണ്ട്..

ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം.... നിരവധി പേർക്ക് പരുക്ക്

കനത്ത മഴയെ തുടർന്ന് അസമിൽ തുറന്ന ഓടയിൽ വീണ് യുവതി മരിച്ചു....

സങ്കടക്കാഴ്ചയായി... ഹൈദരാബാദിലെ ദുർഗം ചെരുവു കേബിൾ ബ്രിഡ്ജിൽ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

തമിഴ്നാട്ടിലെ വിരുദുനഗർ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ 23 മരണം... ആറ് പേർക്ക് പരുക്ക്

കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിന് ശേഷം വലിയ രീതിയിൽ വോട്ട് കുറഞ്ഞ സംസ്ഥാനങ്ങളിൽ എല്ലാം തന്നെ എന്താണ് അതിനുള്ള കാരണമെന്ന് കണ്ടെത്താനുള്ള കർശനമായ നിർദ്ദേശം എല്ലാം നൽകി കഴിഞ്ഞു. അതിൽ ഏറ്റവും ഞെട്ടിച്ചത് ഉത്തർ പ്രദേശ് ആയിരുന്നു .
ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്നനിലയിലുള്ള യോഗി ആദിത്യനാഥിന്റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് ഏറക്കുറെ വ്യക്തമായി. ഇന്നലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേന്ദ്രസിംഗ് ചൗധരി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ബിജെപിക്ക് ഏറെ നിർണായകമായ ഉത്തർപ്രദേശിൽ പാർട്ടിയുടെ ഭാവിയെപ്പോലും ബാധിക്കുന്ന സംഘടനാ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

 

കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച് സാധാരണ പ്രവർത്തകനായി തുടരാനാണ് താൽപ്പര്യമെന്ന് നദ്ദയെ മൗര്യ അറിയിച്ചതായാണ് റിപ്പോർട്ട്.മൗര്യയും യോഗിയും തമ്മിൽ ഏറെ നാളായി അത്ര സ്വരചേർച്ചയിലായിരുന്നില്ല. യോഗി നടപ്പാക്കുന്ന പല പദ്ധതികളും സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ ഇളക്കുന്നതാണെന്ന് മൗര്യ പാർട്ടി വേദികളിൽ സൂചിപ്പിച്ചിരുന്നുവെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പ്രകടനത്തോടെ മറനീക്കി പുറത്തുവന്നു. യോഗി ഉദ്യോഗസ്ഥർക്ക് അമിത സ്വാതന്ത്ര്യം നൽകിയെന്നും തിരഞ്ഞെടുപ്പുസമയത്ത് ഉദ്യോഗസ്ഥർ പാർട്ടിക്ക് എതിരായിരുന്നുവെന്നും ഇതാണ് പ്രകടനം മോശമാവാൻ കാരണമെന്നുമാണ് യോഗി വിരുദ്ധർ പ്രചരിപ്പിക്കുന്നത്.


അടുത്തിടെ ദേശീയ അദ്ധ്യക്ഷൻ നദ്ദ ഉൾപ്പടെ പങ്കെടുത്ത പാർട്ടി പരിപാടി യോഗിയും മൗര്യയും തമ്മിലുള്ള വിഴുപ്പഴക്കലിന്റെ വേദിയുമായി. സംസ്ഥാനത്തെ മോശം പ്രകടനത്തെക്കുറിച്ച് പരാമർശിക്കെ സർക്കാരിനെക്കാൾ വലുതാണ് സംഘടനയെന്നും സംഘടനയെക്കാൾ വലുതാവാൻ ആർക്കും കഴിയില്ലെന്നും മൗര്യ പറഞ്ഞു. അമിത ആത്മവിശ്വാസമായിരുന്നു പാർട്ടിയുടെ മോശം പ്രകടനത്തിന് കാരണമെന്ന് വിശദീകരിച്ച് യോഗി തിരിച്ചടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിലുള്ള വിള്ളലിന്റെ ആഴം എത്രത്തോളമുണ്ടെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷനുതന്നെ മനസിലായി. ഡൽഹിയിലെത്തിയ നദ്ദ ഇക്കാര്യം പ്രധാനമന്ത്രിയെയും അമിത് ഷായെയും അറിയിച്ചതായാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണോ പ്രധാനമന്ത്രിയും പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും തമ്മിൽ കൂടിക്കാഴ്ച നടന്നതെന്ന് വ്യക്തമല്ല.

 

പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മോദിയുൾപ്പടെയുളള ഉന്നതർ മുഖ്യമന്ത്രി യോഗിയുമായി ഉടൻ കൂടിക്കാഴ്ച നടത്തിയേക്കും. ഇതിലായിരിക്കും നിർണായ തീരുമാനങ്ങൾ ഉണ്ടാവുക. കേന്ദ്ര നേതൃത്വം സംസ്ഥാനത്ത് ഉടൻ ഇടപെടണമെന്ന് ഭൂരിപക്ഷം ബി ജെപി എംഎൽഎമാരും ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇടപെടാതെ മാറിനിന്നാൽ അത് പാർട്ടി സംസ്ഥാന ഘടകത്തിൽ ഒരു പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കുമെന്നും നേതൃത്വം ഭയക്കുന്നുണ്ട്. നേതൃമാറ്റം അല്ലാതെ ഒന്നുകൊണ്ടും തൃപ്തരാവില്ല എന്ന ഉറച്ച നിലപാടിലാണ് യോഗി വിരുദ്ധർ.ആ നിലയ്ക്ക് യോഗിയുടെ വാക്കുകൾ കൂടി പരിഗണിച്ചശേഷമായിരിക്കും തീരുമനം എന്നാണ് റിപ്പോർട്ടുകൾ.

 

എന്നാൽ ആർഎസ്എസിന്റെ പിന്തുണയുളള യോഗിയെ ഒതുക്കുക ബിജെപിക്ക് അത്ര എളുപ്പമാവില്ല.ബിജെപിയുടെ മോശം പ്രകടനത്തെ സംബന്ധിച്ച് റിപ്പോർട്ടിൽ പറയുന്ന കാരണങ്ങൾ...സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെയും ഭരണത്തിൻ്റെയും സ്വേച്ഛാധിപത്യവും ഉന്നതാധികാരവും.സർക്കാരിനെതിരെ പാർട്ടി പ്രവർത്തകർക്ക് അതൃപ്തി.കഴിഞ്ഞ 6 വർഷമായി തുടർച്ചയായി സർക്കാർ ജോലികളിൽ പേപ്പർ ചോർച്ച.സർക്കാർ ജോലിയിലേക്കുള്ള കരാർ ജീവനക്കാരുടെ നിയമനത്തിൽ സംസ്ഥാന സർക്കാർ പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകിയതോടെയാണ് സംവരണം നിർത്തലാക്കണമെന്ന പ്രതിപക്ഷപ്രശ്നം ശക്തമായത്.രജപുത്ര സമുദായത്തിന് പാർട്ടിയോടുള്ള അതൃപ്തി.ഭരണഘടന മാറ്റുന്നത് സംബന്ധിച്ച് പാർട്ടി നേതാക്കൾ നൽകുന്ന പ്രസ്താവനകൾ.നേരത്തെ ടിക്കറ്റ് വിതരണം ചെയ്തതിനാൽ 6, 7 ഘട്ട വോട്ടിംഗ് വരെ തൊഴിലാളികളുടെ ആവേശം കുറഞ്ഞു.

 

പഴയ പെൻഷൻ പ്രശ്നം സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ പ്രതിധ്വനിച്ചു.കരസേനാംഗങ്ങൾക്കായുള്ള അഗ്നിപഥ് റിക്രൂട്ട്‌മെൻ്റ് പദ്ധതി വലിയ പ്രശ്‌നമായി.ബിജെപിയുടെ പ്രധാന വോട്ടർമാരുടെ പേരുകൾ വോട്ടേഴ്‌സ് പട്ടികയിൽ നിന്ന് താഴെത്തട്ടിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. മിക്കവാറും എല്ലാ സീറ്റുകളിലും പാർട്ടിയുടെ പ്രധാന വോട്ടർമാരുടെ 30,000-40,000 പേരുകൾ നീക്കം ചെയ്യപ്പെട്ടു.യാദവ ഇതര ഒബിസികളിൽ (കുർമി, കോറി, മൗര്യ, ശാക്യ, ലോധ് ജാതികൾ) ബിജെപിക്ക് ലഭിച്ച വോട്ടുകളുടെ ശതമാനം കുറഞ്ഞതായും ആഭ്യന്തര റിപ്പോർട്ട് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...  (13 minutes ago)

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...  (24 minutes ago)

ശിവന്‍കുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും:വിമര്‍ശനം ഉന്നയിച്ച മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മേയര്‍ വിവി രാജേഷ്  (27 minutes ago)

ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കുറിക്ക് കൊള്ളുന്ന മറുപടിയുമായി രേണു സുധി  (40 minutes ago)

എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവം; ചൂടായതിനാൽ ജനൽവാതിലുകൾ തുറന്നിട്ടാണു കുടുംബം കിടന്നുറങ്ങിയത്; വീടിനു മുന്നിലെ പർഗോള ഗ്ലാസിട്ടിട്ടില്ല; വീടിനോട് ചേർന്നു മുൻഭാഗത്ത് മുന്തിരിവള്ളികൾ നട്ടുപ  (1 hour ago)

കേരളത്തില്‍ ഭരണ വിരുദ്ധ തരംഗത്തെക്കാള്‍ ശക്തമാണ് പിണറായി വിരുദ്ധ വികാരമെന്നും പോളിറ്റ് ബ്യൂറോ; മേയ് നാലിന് വരാനിരിക്കുന്ന വന്‍തോതില്‍വിക്കു പിന്നാലെ ജനങ്ങളോടും പാര്‍ട്ടിയോടും എന്ത് മറുപടി പറയണമെന്ന് പ  (1 hour ago)

വാൽപ്പാറ വാഹനാപകടം; ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായി? ചുരം പോലുള്ള കുത്തനെ ഇറക്കം ഇറങ്ങുമ്പോൾ ഇറക്കത്തിൽ ഗിയർ ഡൗൺ ചെയ്തതില്ല? തുടർച്ചയായ ഡ്രൈവിങ്ങും അപകടത്തിലേക്ക് നയിച്ചു; മോട്ടോർ വാഹന വകുപ  (1 hour ago)

വലിയ ദുരന്തം!! ടെലിപ്പതി വന്ന് ആറാം പക്കം വാൽപ്പാറ ദുരന്തം!! ‌‌ 7288 നമ്പർ വാഹനം എന്ന് നേരത്തെ സൂചന കിട്ടി !!!  (1 hour ago)

US കാട്ടിക്കൂട്ടിയത് നടക്കും പ്രതികാരം  (2 hours ago)

വ്യവസായി പ്രമുഖന്റെ വീട്ടിൽ ഇരട്ടക്കൊലപാതകം!! ലക്ഷ്യം സ്വത്ത്? കിണറ്റിൻ കരയിൽ തെളിവ് മറച്ച ബന്ധു!!  (2 hours ago)

ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

പിന്നില്‍ വന്‍ സുരക്ഷാവീഴ്ച?  (3 hours ago)

സാമ്പത്തിക നേട്ടവും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

തിരുവനന്തപുരം പേരൂർക്കടയിൽ തീപിടുത്തം.... അപകടത്തിൽ വീടിൻറെ അടുക്കള, വർക്ക് ഏരിയ, ഡൈനിങ് ഏരിയ എന്നിവ പൂർണമായും കത്തിനശിച്ച നിലയിൽ...  (3 hours ago)

DOCTOR SUICIDE മരണകാരണം തേടി പോലീസ് അന്വേഷണം  (4 hours ago)

Malayali Vartha Recommends