Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക്...


ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം.... അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്


പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...

ഇരന്നു വാങ്ങരുത് മറുപടി തീ കൊണ്ട് നെതന്യാഹുവിന്റെ മുന്നറിയിപ്പ്..!ഗോലാനിൽ റെയ്ഡ്

29 NOVEMBER 2024 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് വിജയം....

പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് സിജെയുടെ ആത്മഹത്യ; ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം

ഹിസ്ബുള്ള ഭീകരര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ സെനിക മേധാവികള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

ഇപ്പോള്‍ തീവ്രവാദസംഘടനകള്‍ക്ക് നേരേ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇരട്ടി ശക്തിയായിട്ടായിരിക്കും ആഞ്ഞടിക്കുക എന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രഖ്യാപനം പുറത്ത് വന്നതോടെ ഹൈഫ മേഖലയില്‍ ഇസ്രയേല്‍ സൈന്യം നിയന്ത്രണങ്ങള്‍ നീക്കി. നേരത്തേ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ഒന്നും നീക്കം ചെയ്തിട്ടില്ല. മേഖലയിലെ സ്‌ക്കൂളുകളും അടച്ചിട്ടിരിക്കുകയാണ്.

 



ഗോലാന്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ മേഖലകളില്‍ സൈന്യം പരിശോധന തുടരുകയാണ്. പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ മാത്രമേ ഇവിടെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുകയുള്ളൂ. അതിനിടെ ഇന്നലെ ലബനനിലെ വിവിധ സ്ഥലങ്ങളില്‍ ഇസ്രയേല്‍ സൈന്യം ഹിസ്ബുള്ള ഭീകരര്‍ക്ക് നേരേ ആക്രമണം നടത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്് ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് സൈന്യം ആക്രമണം നടത്തിയത്.

കരാര്‍ നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായിട്ടാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടത്തുന്നത്. ഇസ്രയേല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലൈവി കഴിഞ്ഞ ദിവസം കൃത്യമായി തന്നെ ഇസ്രയേലിന്റെ നയം വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമിക്കാനാണ് ഹിസ്ബുള്ള ശ്രമിക്കുന്നതെങ്കില്‍ തിരിച്ചടി തീ കൊണ്ടായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. വടക്കന്‍ അതിര്‍ത്തിയില്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വീട് വിട്ടു പോയവരെ സുരക്ഷിതമായി തിരികെ എത്തിക്കാനാണ് ഇസ്രയേല്‍ മുന്‍ഗണന നല്‍കുന്നതെന്നും ഹലൈവി വെളിപ്പെടുത്തിയിരുന്നു.

 

 

 

 



ഹിസബുള്ളയുടെ നേതൃനിരയെ തന്നെ മുഴുവനായി ഇല്ലാതാക്കുകയും അവരുടെ ആയുധശേഷി പൂര്‍ണമായി നശിപ്പിക്കുകയും ചെയ്തതിന് ശേഷമുളള ശക്തമായ ചുവടുവെയ്പ്പാണ് ഇപ്പോള്‍ ഇസ്രയേല്‍ സൈന്യം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെടിനിര്‍ത്തല്‍ കരാറിലെ നിര്‍ദ്ദേശങ്ങള്‍ ആദ്യ ദിനം മുതല്‍ തന്നെ ഇസ്രയേല്‍ നടപ്പിലാക്കിയതായും ഹലൈവി അവകാശപ്പെട്ടു. ഇന്നലെ വൈകുന്നേരം തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഉപദേഷ്ടാക്കളുമായി ഇനി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ഹമാസിനെ സഹായിക്കാന്‍ ഇപ്പോള്‍ ഇറാനോ ഹിസ്ബുള്ളയോ ഇല്ല എന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തെക്കന്‍ ലബനാനിലാണ് ഇസ്രായേല്‍ അധിനിവേശ സൈന്യം ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ റോക്കറ്റ് കേന്ദ്രം എന്നാരോപിച്ചാണ് യുദ്ധവിമാനം ഉപയോഗിച്ച് ആക്രമണം നടത്തിയത്. 14 മാസം നീണ്ട അതിക്രമങ്ങള്‍ക്ക് താല്‍ക്കാലിക അറുതികുറിച്ച് പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ച നാലോടെയാണ് ലബനാനില്‍ ഹിസ്ബുല്ലയുമായി ഇസ്രായേല്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. 60 ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ കരാര്‍. ഇതോടെ, തെക്കന്‍ ലബനാനില്‍ കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടക്കം ആരംഭിച്ചു. ഇസ്രായേല്‍ സൈനിക പിന്മാറ്റവും തുടങ്ങി.

 



ബൈറൂതിലും ലബനാന്റെ മറ്റു ഭാഗങ്ങളിലും സമീപനാളുകളിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചില്‍ നടത്തിയ രാത്രിയിലായിരുന്നു ഇസ്രായേല്‍ സുരക്ഷ മന്ത്രിസഭ വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയത്. തെക്കന്‍ ലബനാനില്‍ ഇസ്രായേല്‍ സേന നിലയുറപ്പിച്ച ഭാഗങ്ങളില്‍ പ്രവേശിക്കരുതെന്നും ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ട ഭാഗങ്ങളിലേക്ക് പൗരന്മാര്‍ മടങ്ങരുതെന്നുമടക്കം ഉപാധികളോടെയാണ് വെടിനിര്‍ത്തല്‍. ലബനാന്‍- ഇസ്രായേല്‍ അതിര്‍ത്തിയില്‍നിന്ന് 28 കിലോമീറ്റര്‍ അകലെയൊഴുകുന്ന ലിറ്റാനി പുഴയുടെ വടക്കുഭാഗത്തുള്ള ഹിസ്ബുല്ല പോരാളികള്‍ പിന്‍വാങ്ങണമെന്നും ഉപാധിയുണ്ട്. പകരം, അതിര്‍ത്തിയില്‍ 5000 ലബനാന്‍ സൈനികരെ വിന്യസിക്കണം.

ചൊവ്വാഴ്ച വൈകീട്ടാണ് ഇസ്രായേല്‍, ഫ്രാന്‍സ്, യു.എസ് എന്നിവ സംയുക്തമായി ലബനാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്. 'ശത്രുത ശാശ്വതമായി അവസാനിപ്പിക്കുന്നതിനൊപ്പം ഇസ്രായേലിനെ ഹിസ്ബുല്ലയുടെയും മറ്റ് തീവ്രവാദ സംഘടനകളുടെയും ഭീഷണിയില്‍നിന്ന് മോചിപ്പിക്കാനുമാണ് വെടിനിര്‍ത്തലെ'ന്ന് യു.എസും ഫ്രാന്‍സും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

 



അതേസമയം, ബുധനാഴ്ച പുലര്‍ച്ച പ്രാബല്യത്തില്‍ വരുന്നതിന് നാലു മണിക്കൂര്‍ മുമ്പ് കുടിയൊഴിപ്പിക്കല്‍ ഉത്തരവിറക്കിയും ഒരു മണിക്കൂര്‍ മുമ്പും വ്യോമാക്രമണം തുടര്‍ന്നും ലബനാനില്‍ ഭീതി വിതച്ചായിരുന്നു ഇസ്രായേല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. അതിര്‍ത്തിയിലെ ഹിസ്ബുല്ല പോരാളികള്‍ പിന്മാറുന്നതിനൊപ്പം സംഘടനയുടെ എല്ലാ സൈനിക സംവിധാനങ്ങളും തകര്‍ത്ത് പകരം ലബനാന്‍ സൈന്യത്തിലാക്കാനും വ്യവസ്ഥയുണ്ട്. ഇതിന് യു.എസും ഫ്രാന്‍സും മേല്‍നോട്ടം വഹിക്കും.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്...  (31 minutes ago)

എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്, കേസിലെ പ്രതിയായ സ്മാർട്ട് ക്രിയേഷൻ സിഇഒ  (40 minutes ago)

പി​ക്അ​പ് വാ​ഹ​നം മ​റി​ഞ്ഞ് ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് വിജയം....  (1 hour ago)

കെ.എസ്.ആർ.ടി.സി. വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി   (1 hour ago)

പ്രചാരണ കമ്മിറ്റിയുടെ സഹഅധ്യക്ഷന്‍ ഡോ. ശശി തരൂരും കണ്‍വീനര്‍ ഷാഫി പറമ്പിലും  (2 hours ago)

സങ്കടക്കാഴ്ചയായി... ബന്ധുവിന്റെ പുതുതായി നിർമിക്കുന്ന വീട്ടിൽ വച്ച് ഷോക്കേറ്റു മരിച്ച ...  (2 hours ago)

മത്സരം മോഹൻ ബഗാൻ സൂപ്പർ ജയന്റും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിൽ  (2 hours ago)

പൂജകൾ പൂർത്തിയാക്കി 17ന് രാത്രി 10ന് നട അടയ്ക്കും...  (2 hours ago)

ജെയ്‌സൺ പാനികുളങ്ങര അന്തരിച്ചു  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഇന്നും ശ്രീകോവിലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സാമ്പിളുകൾ ശേഖരിക്കും...  (3 hours ago)

സംസ്ഥാനത്ത് വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട്  (3 hours ago)

നിലമ്പൂരിൽ സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതിയിൽ നിന്ന്  (3 hours ago)

അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്  (3 hours ago)

പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (4 hours ago)

Malayali Vartha Recommends