Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

അജിത് ഡോവൽ കഥകൾ..പാകിസ്ഥാനിൽ ചാരപ്പണിക്കിടയിൽ അജിത് ഡോവൽ പിടിക്കപ്പെട്ടു..ഹിന്ദുവാണെന്ന് ഒരാൾ തിരിച്ചറിഞ്ഞു, ചതിച്ചത് ചെവി.. തന്റെ വ്യക്തിത്വം കണ്ടുപിടിക്കപ്പെട്ട ഒരു സംഭവം ..

19 FEBRUARY 2025 05:01 PM IST
മലയാളി വാര്‍ത്ത

More Stories...

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍

അമേരിക്കൻ ചാരനോ...? നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച 36കാരനായ പൗരൻ പിടിയിലായി.. ഏതാണ്ട് ഏഴുമാസത്തോളം യാതൊരുവിധ രേഖകളുമില്ലാതെ ഗോവയിൽ താമസിച്ചു..പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ..

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി

ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രിയെ ഇറക്കി വിട്ട സംഭവം.. കണ്ടക്ടറെ സസ്പെൻഡ് ചെയ്തു... ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..

അരനൂറ്റാണ്ടായി ഇന്ത്യയുടെ ഇന്റലിജൻസ് രംഗത്ത് നിരന്തരം മുഴങ്ങിക്കേൾക്കുന്ന പേരാണ് അജിത് ഡോവലിന്റേത്. കേരളത്തിൽ കോട്ടയത്തെ പോലീസ്‌ ഉദ്യോഗസ്ഥനായി തന്റെ ഔദ്യോഗികജീവിതം തുടങ്ങിയ ഡോവൽ ഇപ്പോൾ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്. ദീർഘമായ തന്റെ ഔദ്യോഗികയാത്രയിൽ ഒട്ടേറെ രഹസ്യാന്വേഷണ ഓപ്പറേഷനുകൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഓരോന്നുകഴിയുമ്പോഴും ഡോവലിനെക്കുറിച്ചുള്ള കഥകൾ ജനപ്രിയങ്ങളായി. രാജ്യം 1989-ൽ ഡോവലിനെ കീർത്തിചക്ര നൽകി ആദരിച്ചു.

 

പല ജന്മങ്ങളിൽ, പലവേഷങ്ങളിൽ, ഭാവങ്ങളിൽ അദ്ദേഹം തുടരുന്നു...എല്ലാ കാലത്തും അജിത്‌ ഡോവലിനെക്കുറിച്ചുള്ള വാർത്തകളിൽ യാഥാർഥ്യവും അതിശയോക്തിയും പല അളവുകളിൽ കലർന്നിരുന്നു. ദേശദേശാന്തരങ്ങളിലെ നാടോടിക്കഥകളിലെ വീരനായകരെപ്പോലെ ഡോവലിനെക്കുറിച്ചുള്ള കഥകളും കാറ്റിലും കടലിലും നിറഞ്ഞ് കാതുകളിൽനിന്ന് കാതുകളിലേക്ക്‌ പരന്നു. അതിലെ നെല്ലും പതിരും വേർതിരിക്കാൻ ശ്രമിച്ചവർക്കാർക്കും കൃത്യവും തൃപ്തവുമായ ഉത്തരം ലഭിച്ചിട്ടില്ല. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ പല ജന്മങ്ങളിൽ, പല ഭാവങ്ങളിൽ പലയിടത്തും ഈ കുറിയ മനുഷ്യൻ ഉണ്ടായിരുന്നു;

പല ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ കുശാഗ്രബുദ്ധിയാണ് ഭാരതത്തിന്റെ ജീവൻ . തന്റെ പൂർവികരിൽ നിന്നും മറ്റ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളിൽനിന്ന് വ്യത്യസ്തനായി ഡോവൽ എപ്പോഴുംഒരു ‘ഓപ്പറേഷൻസ് മാൻ’ ആയിരുന്നു. ഇന്ത്യൻ ‘ജെയിംസ് ബോണ്ട്്’ എന്നും ‘അദ്ദേഹത്തെ വിളിക്കാറുണ്ട്. ‘ഡീപ് സ്റ്റേറ്റാ’യ പാകിസ്താനിലാണ് ഡോവലിന്റെ സാഹസിക ജീവിതം ഏറ്റവുമധികം ജീവിച്ചത് .ആറു വർഷം അദ്ദേഹം അവിടെയുണ്ടായിരുന്നു. പാകിസ്താന്റെ കഹൂത ആണവനിലയം നിൽക്കുന്ന നഗരത്തിൽ ശാസ്ത്രജ്ഞന്മാർ മുടിവെട്ടുന്ന ബാർബർ ഷോപ്പിൽ കയറി ഡോവൽ അവിടെനിന്ന്‌ വെട്ടിയിട്ട തലമുടികൾ ശേഖരിച്ചു എന്ന കേൾക്കാനിമ്പമുള്ളതും വസ്തുതാപരമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമായ ഒരു കഥയുണ്ട്.

 

ഈ മുടിയിൽനിന്ന്‌ ആണവ നിലയത്തിൽ പാകിസ്താൻ ഉപയോഗിക്കുന്ന യുറേനിയത്തിന്റെ തരം തിരിച്ചറിയാൻ സാധിക്കും എന്നാണ് വാദം.ഇപ്പോഴിതാ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി പാകിസ്ഥാനിൽ പ്രവർത്തിക്കവെ തന്റെ വ്യക്തിത്വം കണ്ടുപിടിക്കപ്പെട്ട ഒരു സംഭവം അജിത് ഡോവൽ തന്നെ ഒരിക്കൽ വെളിപ്പെടുത്തുകയുണ്ടായി.അതൊരു മാധ്യമത്തിലൂടെ വന്നത് ഇപ്പോൾ ചർച്ചയാവുകയാണ് . 'ലാഹോറിൽ ഭാരി അലി എന്ന പേരായ വലിയൊരു പള്ളിയുണ്ട്. ധാരാളം ആളുകൾ വന്നുപോകുന്ന സ്ഥലം. സ്വാഭാവികമായി ഞാനും പലതവണ ആ പള്ളിയിൽ പോകുമായിരുന്നു. പാകിസ്ഥാനിൽ ഞാൻ മുസ്ളിം ആയി മുസ്ളിങ്ങൾക്കൊപ്പമാണ് ജീവിച്ചത്.

 

ആർക്കും ഒരു സംശയവും തോന്നാത്ത തരത്തിലായിരുന്നു പ്രവർത്തനം. അങ്ങനെയിരിക്കെ ഒരുദിവസം വളരെ പ്രായമേറിയ ഒരു മനുഷ്യൻ എന്നെ അയാളുടെ അടുത്തേക്ക് വിളിച്ചു.വെളുത്ത താടി നീട്ടി വളർത്തിയ രൂപമായിരുന്നു അയാൾക്ക്. അടുത്തെത്തിയപ്പോൾ നിങ്ങൾ ഹിന്ദുവാണോ എന്നായിരുന്നു ആ മനുഷ്യന്റെ ചോദ്യം. അല്ല എന്ന് മറുപടി നൽകി. എങ്കിൽ എനിക്കൊപ്പം വരൂ എന്ന് പറഞ്ഞ് അയാൾ എന്നെ പള്ളിയ‌്ക്ക് അകത്തേക്ക് കൊണ്ടുപോയി. ഒരു ചെറിയ റൂമിനുള്ളിൽ കയറി ഉടനെ വാതിൽ അടച്ചു. എന്നിട്ട് പറഞ്ഞു, നിങ്ങൾ ഹിന്ദു തന്നെയാണ്. തെളിവായി കണ്ടെത്തിയത് എന്റെ കാതിലുണ്ടായിരുന്ന കമ്മൽ കുത്തിയ പാടായിരുന്നു.

തുടർന്ന് ഇസ്ളാം മതത്തിലേക്ക് പരിവർത്തനം ചെയ്‌തതാണെന്ന് പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. എത്രയും പെട്ടെന്ന് പ്ളാസ്‌റ്റിക് സർജറി ചെയ‌്തോളൂ, അല്ലെങ്കിൽ പിടിക്കപ്പെടും എന്നും മുന്നറിയിപ്പ് നൽകി. എന്നിട്ട് ഒരുകാര്യം കൂടി ആ മനുഷ്യൻ പറഞ്ഞു. ഞാനും ഒരു ഹിന്ദുവാണ്. എന്റെസ്വന്തക്കാരെയെല്ലാം ഇവിടുള്ളവർ കൊലപ്പെടുത്തി. നിങ്ങളെ പോലെയുള്ളവർ ഇവിടുണ്ട് എന്നറിയുന്നതിൽ സന്തോഷം.''എന്ന് പറഞ്ഞു കൊണ്ടാണ് ആ സംഭാഷണം അവസാനിക്കുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (14 minutes ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (1 hour ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (2 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (2 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (2 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (3 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (3 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (3 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (3 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (4 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (4 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (4 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (4 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (4 hours ago)

Malayali Vartha Recommends