Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

മകനെയോർത്ത് നെഞ്ച് പൊട്ടി രണ്ട് അമ്മമാർ, ഒരാൾ മകനെയോർത്ത് അഭിമാനം. മറുവശത്ത് മകനെയോർത്ത് അപമാനം .. പഹൽ​ഗാമിൽ കൂട്ടനിലവിളി

25 APRIL 2025 05:04 PM IST
മലയാളി വാര്‍ത്ത

പഹൽഗ്രാം ഭീകരാക്രമണത്തിന് പിന്നാലെ രണ്ട് അമ്മമാരുടെ മുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ഒന്ന് എട്ട് വർഷം മുമ്പ് പരീക്ഷ എഴുതാൻ വേണ്ടി പോയവൻ. പിന്നീട് അവൻ തിരികെ വന്നില്ല. ഇന്ന് മാധ്യമങ്ങളും സുരക്ഷ ഉദ്യോഗസ്ഥർക്കും മുമ്പിൽ നിറകണ്ണുകളോടെ തന്റെ മകൻ മരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് നിസ്സഹായായി നിൽക്കേണ്ടി വന്ന ഒരുമ്മ. ഭീകരൻ ആദിലിന്റെ അമ്മ ഷെഹസാദ.

രണ്ടാമത്തേത് 26ലധികം ആളുകൾ വെടികൊണ്ട് മരിക്കുമ്പോൾ ചുറ്റുമുള്ളവർ ആരെന്ന് പോലുമറിയില്ലെങ്കിലും വെടിയേൽക്കുന്നത് ഇന്ത്യൻ സഹോദരങ്ങളാണ് അവരെ രക്ഷിക്കണമെന്ന ബോധ്യത്തോടെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഇറങ്ങി ചെന്നവന്റെ അമ്മ. അതേ സെയ്ദ് ആദില്‍ ഹുസൈന്‍ ഷായുടെ ഉമ്മ . ഈ രണ്ട് അമ്മമാർക്കും ഇന്ന് നെഞ്ച് പൊട്ടുന്ന വേദനയാണ്.

ഒരാൾ മകനെ കുറിച്ച് ആലോചിച്ച് തലതാഴ്ത്തി നിൽക്കുന്നു , മറുവശത്ത് മകന്റെ വിയോഗമെങ്കിലും മകന്റെ ചെയ്തികളിൽ തലയുയർത്തി നിൽക്കുന്ന അമ്മ. ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രാദേശിക ഭീകരരിൽ ഒരാളാണ് ആദിൽ ഇനി മരണപ്പെടുന്നതാണ് നല്ലതെന്നാണ് അമ്മ ഷെഹസാദ പറയുന്നത്. 'ഭീകരാക്രമണവുമായി മകന് ബന്ധമുണ്ടെന്ന് കരുതുന്നില്ല. എന്നാൽ പങ്കുവ്യക്തമാക്കുന്ന എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ മകനെതിരെ നടപടി എടുക്കണം.

കുടുംബം യാതൊരു തരത്തിലും ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്നില്ല. മകനെപറ്റി എട്ട് വർഷമായി വിവരങ്ങൾ ഒന്നും അറിയില്ലെന്നും മകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല എന്നും അമ്മ ഷെഹസാദ പറഞ്ഞു.

ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രാദേശിക ഭീകരരിൽ ഒരാളാണ് ആദിൽ. ആസിഫ് എന്ന യുവാവാണ് മറ്റൊരാൾ. രണ്ടുപേരുടേയും വീടുകൾ ഇന്നലെ പ്രാദേശിക സർക്കാർ തകർത്തിരുന്നു. സ്ഫോടകവസ്തു ഉപയോഗിച്ചാണ് രണ്ട് ഭീകരരുടേയും വീടുകളും തകർത്തത്. 

അതേ സമയം മറുവശത്തുള്ളത് രാജ്യമെന്നും ഓർത്തെടുക്കുന്ന ആ കുതിരക്കാരനാണ്. അവനെയോർത്ഥ് അഭിമാനത്തിൽ വേദന തിന്നുന്ന ഒരമ്മയാണ് സെയ്ദ് ആദില്‍ ഹുസൈന്‍ ഷായുടെ ഉമ്മ. 'അവന്‍ അതിഥികളായ അന്യദേശക്കാരെ രക്ഷിക്കാന്‍ തന്റെ ജീവന്‍ ത്യജിച്ചു.

മകനെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അഭിമാനിക്കുന്നു,' തന്റെ മകന്റെ മരണവാര്‍ത്ത സ്വീകരിക്കുമ്പോള്‍ കണ്ണീരുമായി പറയുകയാണ് അവർ. പഹല്‍ഗാമിലെ ബൈസാരന്‍ താഴ്വരയില്‍ ഭീകരരുടെ ആക്രമണത്തില്‍ വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ചാണ് 28കാരനായ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ ജീവത്യാഗം ചെയ്തത്.

പ്രദേശത്തെ കുതിരസവാരിക്കാരനായി ജോലി ചെയ്തിരുന്ന ആദില്‍, ആക്രമണത്തിനിടെ ഭീകരനില്‍ നിന്ന് റൈഫിള്‍ തട്ടിപ്പറിച്ചെടുത്ത് യാത്രക്കാരെ സംരക്ഷിക്കാന്‍ ധൈര്യത്തോടെ മുന്നോട്ട് ചെന്നു. അതിനിടെ വെടിയേറ്റ് മരിച്ചു. 'വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ അവന്‍ ചെയ്ത ജീവത്യഗമാണ് ഇന്നന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. അവന്റെ മരണം എനിക്കു ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഞാനും ജീവിതം അവസാനിപ്പിക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അവന്‍ കാണിച്ച ധൈര്യം ജീവിക്കാനുള്ള ശക്തി തന്നു.' മാതാപിതാക്കളും രണ്ട് സഹോദരന്‍മാരും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബമാണ് ആദിലിന്റേത്. 

'ഈ ക്രൂരകൃത്യം ചെയ്തവരെ വെറുതെ വിടരുത്. മകന്‍ ഉള്‍പ്പെടെയുള്ള മരിച്ചവര്‍ക്കെല്ലാം നീതി ലഭ്യമാക്കണം'- ആ പിതാവ് വ്യക്തമാക്കി. ആദില്‍ നല്ല മനുഷ്യനായിരുന്നുവെന്നു അദ്ദേഹത്തിന്റെ സഹോദരി അസ്മതും പ്രതികരിച്ചു. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമാണ് തീവ്രവാദികള്‍ തട്ടിയെടുത്തത്. കുടുംബത്തിന്റെ ഭാവി തന്നെ ഇരുളടഞ്ഞ അവസ്ഥയിലായെന്നും അസ്മത് പറഞ്ഞു.

അതേ സമയം ആക്രമണത്തിന് പിന്നാലെ ബന്ദിപ്പോര ഏറ്റുമുട്ടലില്‍ ലഷ്കർ ഇ തയ്ബ കമാൻഡറെ വിധിച്ച് ഇന്ത്യന്‍ സൈന്യം. അൽത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീർ പൊലീസും സൈന്യവും തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനും പൊലീസിനും നേരെ വെടി ഉതിർക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (4 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (4 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (4 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (4 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (5 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (6 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (6 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (6 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (6 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (7 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (7 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (7 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (8 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (9 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (10 hours ago)

Malayali Vartha Recommends