രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്ത.. രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്ത..വിഷയത്തില്‍ ഇടപെട്ട് ബിസിസിഐ രംഗത്തെത്തി...

മുൻപ് മൂന്നു തവണ ഫൈനൽ കളിച്ചപ്പോഴും നഷ്ടമായ വിജയം വിരാട് കോലിക്കു വേണ്ടി ആർസിബി നേടിയപ്പോൾ ആരാധകർ എല്ലാം മറന്ന് അത് ആഘോഷിച്ചു. എന്നാൽ മണിക്കൂറുകൾക്കിപ്പുറം അവരെ കാത്തിരുന്നത് രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്തകളിലൊന്നാണ്. വിജയ മധുരം സങ്കടക്കണ്ണീരായി മാറുന്ന കാഴ്ചയ്ക്കാണ് ബുധനാഴ്ച വൈകിട്ട് ബെംഗളൂരു നഗരം സാക്ഷിയായത്.ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന്
സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു.ഇതുവരെ 11 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും. 14കാരിയായ ദിവ്യാംശിയാണ് മരിച്ചത്. അപകടത്തില്‍ ഇതുവരെ 11 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. അമ്പതിലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.അതേസമയം വിഷയത്തില്‍ ഇടപെട്ട് ബിസിസിഐ രംഗത്തെത്തി. ആരാണ് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചതെന്ന്
അറിയില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ദുമാല്‍ പറഞ്ഞു. പരിപാടി അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അരുണ്‍ ദുമാല്‍ പറഞ്ഞു. ബെംഗളുരുവിലെ വിക്ടറി പരേഡിനെ കുറിച്ച് അറിഞ്ഞിട്ടില്ല. ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. ആരാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അറിയില്ല. ഐപിഎല്ലുമായി ഇതിന് ഒരു ബന്ധവുമില്ല. ദുരന്തത്തെ കുറിച്ച് അറിഞ്ഞില്ല എന്നാണ് ആര്‍സിബി അധികൃതര്‍ തന്നോട് പറഞ്ഞതെന്നും ഉടന്‍ പരിപാടി അവസാനിപ്പിക്കും എന്ന് തനിക്ക് ഉറപ്പ് നല്‍കിയെന്നും അരുണ്‍ ധുമാല്‍ കൂട്ടിച്ചേര്‍ത്തു.
വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ വീഴ്ച സമ്മതിച്ചു. ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായി കര്‍ണാടക ഉപമുഖ്യമന്ത്രി അറിയിച്ചു. സ്റ്റേഡിയം പരിസരത്ത് 5000 പൊലീസുകാരെ വിന്യസിച്ചിരുന്നു. മരണസംഖ്യ ഉയരാന്‍ കാരണം ലാത്തി ചാര്‍ജ് എന്ന് വിമര്‍ശനം. ഉന്തും തള്ളും ഉണ്ടായപ്പോള്‍ ലാത്തിചാര്‍ജ് ഉണ്ടായി എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha