പാകിസ്ഥാനിലെ ജനങ്ങൾക്കെതിരെയല്ല, ഇന്ത്യയുടെ പോരാട്ടം ഭീകരതയ്‌ക്കെതിരെ; പഹൽഗാം ഭീകരാക്രമണം നടന്ന കശ്മീരിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

പഹൽഗാം ഭീകരാക്രമണം നടന്ന കാശ്മീരിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ജമ്മു കശ്മീരിലെത്തുന്നത്. അവിടെ വച്ച് പാകിസ്ഥാന് കുറിക്കൊള്ളുന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഓപ്പറേഷൻ സിന്ദൂരെന്ന് കേൾക്കുമ്പോഴെല്ലാം പാകിസ്ഥാൻ അവരുടെ നാണംകെട്ട പരാജയത്തെ കുറിച്ച് ഓർമിക്കുമെന്ന് പ്രധാനമന്ത്രി .പാകിസ്ഥാനിലെ ജനങ്ങൾക്കെതിരെയല്ല ഇന്ത്യയുടെ പോരാട്ടം മറിച്ച് ഇന്ത്യ പോരാടുന്നത് ഭീകരതയ്‌ക്കെതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ജമ്മുകശ്മീരിലെ സമ്പദ് വ്യവസ്ഥ തകർക്കാനും വിനോദസഞ്ചാരികളെ ആക്രമിക്കാനും പാകിസ്ഥാൻ ഗൂഢാലോചന നടത്തിയിരുന്നു. മനുഷ്യത്വത്തിനും കശ്മീർ വിനോദസഞ്ചാരത്തിനും എതിരെയാണ് എന്നും പാകിസ്ഥാൻ. അതുകൊണ്ടാണ്ന അവർ പഹൽഗാമിലെത്തിയ വിനോദസഞ്ചാരികളെ ആക്രമിച്ചത്”.നമ്മുടെ വിനോദസഞ്ചാര മേഖലയെയും സമാധാനത്തെയും പാവപ്പെട്ടവരുടെ ഉപജീവനമാർഗത്തെയും പാകിസ്ഥാൻ എതിർക്കുന്നു. അതിന്റെ വ്യക്തമായ ഉദാഹരണമാണ് പഹൽഗാം ഭീകരാക്രമണം.
ഭാരതത്തിന്റെ വളർച്ചയിൽ കശ്മീർ വഹിക്കുന്ന പങ്ക് നിർണായകമാണ്. അമൂല്യ രത്നങ്ങളാൽ നിർമിച്ച ഇന്ത്യയുടെ കിരീടമാണ് കശ്മീരെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാകിസ്താൻ ഭീകരർക്ക് ഒരു ദുസ്വപ്നമായിരിക്കും . എപ്പോഴെല്ലാം ഓപ്പറേഷൻ സിന്ദൂർ എന്ന പേര് കേൾക്കുമ്പോഴും നാണംകെട്ട തോൽവിയുടെ ഓർമ പാകിസ്താനെ തേടിയെത്തും. പാകിസ്താനുള്ളിൽ കടന്നുചെന്ന് ഇന്ത്യ ആക്രമണം നടത്തുമെന്ന് പാകിസ്താൻ സേനയോ ഭീകരരോ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha