കൊൽക്കത്തയിൽ ശക്തമായ മഴയിൽ മരണം പത്തായി... മിക്ക പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി.. റെയിൽ, റോഡ്, വ്യോമ ഗതാഗതം പ്രതിസന്ധിയിൽ

ശക്തമായ മഴയിൽ കൊൽക്കത്തയിൽ മരണം പത്തായി. വെള്ളക്കെട്ടിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് ഒമ്പതുപേരും മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ വരെ നീണ്ടുനിന്ന മഴയെത്തുടർന്ന് വൻ നാശനഷ്ടമാണുണ്ടായത്. ചില ഭാഗങ്ങളിൽ ഇപ്പോഴും ശക്തമായ മഴയാണ്. ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. റെയിൽ, റോഡ്, വ്യോമ ഗതാഗതം പ്രതിസന്ധിയിലായിരിക്കുകയാണ്.
100ഓളം വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. സ്‌റ്റേഷനുകളിൽ വെള്ളം കയറിയതോടെ മെട്രോ സർവീസും തടസപ്പെട്ടു. മുഖ്യമന്ത്രി മമതാ ബാനർജി ദുർഗാ പൂജ പരിപാടികൾ റദ്ദാക്കി. സുരക്ഷിതമായ സ്ഥലത്തേക്കുമാറണമെന്നു ജനങ്ങൾക്കു നിർദ്ദേശം നൽകിയിരുന്നു. ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്ത് ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും അത് വടക്കുപടിഞ്ഞാറോട്ട് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .
ദുർഗാ പൂജയ്ക്കുള്ള തിരക്കിനിടെയാണ് അതിശക്തമായ മഴ പെയ്തത്.24 മണിക്കൂറിനുള്ളിൽ 251.4 മില്ലിമീറ്റർ മഴ പെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 1986ന് ശേഷം നഗരം കണ്ട ഏറ്റവും ശക്തമായ മഴയാണ്. 137 വർഷത്തിനിടയിൽ ഈ മേഖലയിൽ പെയ്ത ആറാമത്തെ ഏറ്റവും ഉയർന്ന മഴയും. ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്ത് രൂപംകൊണ്ട ന്യൂനമർദ്ദ മഴ ലഭിച്ചതെന്ന് ഇന്ത്യയുടെ കാലാവസ്ഥാ വകുപ്പ് .
അടുത്ത ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ നഗരം ജാഗ്രതയിലാണ്.
"https://www.facebook.com/Malayalivartha