റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ ഡിസംബറിൽ ഭാരതത്തിലേക്ക്.. ഈ സന്ദർശന വിവരം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് പ്രഖ്യാപിച്ചത്...അമേരിക്കയ്ക്ക് ഇത് വൻ തിരിച്ചടി..

ഇന്ത്യക്കെതിരെ പല തരത്തിലുള്ള സമ്മർദ്ദങ്ങൾ തുടരുമ്പോഴും അതിലൊന്നും അടിപതറാതെ മുൻപോട്ട് പോവുകയാണ് ഭാരതം . ഇതിപ്പോൾ റഷ്യയുമായുള്ള ബന്ധം കൂടുതൽ ഉറപ്പിക്കുകയാണ് . അതുകൊണ്ടാവാം പുടിൻ ഭാരതത്തിലേക്ക് വരുന്നത് . റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ ഡിസംബറിൽ ഭാരതത്തിലേക്ക്. ഭാരത- റഷ്യൻ രാഷ്‌ട്രീയ നയതന്ത്ര ബന്ധങ്ങളിൽ പുതിയ അദ്ധ്യായം കുറിക്കുന്ന ഈ സന്ദർശന വിവരം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് പ്രഖ്യാപിച്ചത്.
ഐക്യരാഷ്‌ട്രസഭയുടെ എൺപതാം പൊതുസഭയിൽ (യുഎൻജിഎ) ആയിരുന്നു വെളിപ്പെടുത്തൽ. പ്രസിഡന്റ് പുടിൻ ഡിസംബറിൽ ന്യൂഡൽഹി സന്ദർശിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നതായി പ്രഖ്യാപിച്ചുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ പറയുന്നു. ‘ഡിസംബറിൽ മിസ്റ്റർ പുടിൻ ന്യൂദൽഹിയിലേക്ക് ഒരു സന്ദർശനം ആസൂത്രണം ചെയ്യുന്നുണ്ട്’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, വ്യാപാരം, സൈനിക സഹകരണം, സാങ്കേതിക കൈമാറ്റം, ധനകാര്യം, മാനുഷിക ശ്രമങ്ങൾ, ആരോഗ്യ സംരക്ഷണം,
കൃത്രിമബുദ്ധി പോലുള്ള ഹൈടെക് മേഖലകളിലെ പുരോഗതി എന്നിവ ഉൾപ്പെടുന്ന സുപ്രധാന ഉഭയകക്ഷി ചർച്ചകളാണ് അജണ്ടയെന്നും വിശദീകരണമുണ്ട്.ഭാരത വ്യാപാര ബന്ധങ്ങൾ സ്വതന്ത്രമായി നയിക്കാനുള്ള കഴിവിൽ ലാവ്റോവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു, ‘റഷ്യയുമായുള്ള വ്യാപാര ബന്ധങ്ങളിൽ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ഭാരതതത്തിന് കഴിവുണ്ട്’ എന്ന് പ്രസ്താവിച്ചു.വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായുള്ള സമീപകാല ചർച്ചകളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്
അദ്ദേഹം ഭാരത-റഷ്യൻ സൗഹാർദ്ദത്തിലെ പുതിയ സമീപനങ്ങളെക്കുറിച്ച് വിശദീകരിച്ചു.ഊർജ്ജ പങ്കാളിത്തങ്ങൾ തീരുമാനിക്കുന്നതിൽ ഭാരതത്തിന്റെ സ്വയംഭരണാവകാശം ഉറപ്പിക്കുന്ന ജയ്ശങ്കറിന്റെ നയതന്ത്ര നിലപാടിനെയും അദ്ദേഹം പ്രശംസിച്ചു.റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഭാരതത്തിനുമേൽ യുഎസ് ഉപരോധം ഏർപ്പെടുത്തുന്നതിനെ കുറിച്ച് സംസാരിക്കുമ്പോൾ, ഭാരവും റഷ്യയും തമ്മിലുള്ള സഹകരണത്തിന് ‘ഭീഷണിയൊന്നുമില്ല’ എന്ന് ലാവ്റോവ് ഉറച്ചു പറഞ്ഞു,
https://www.facebook.com/Malayalivartha

























