കർണാടകയിൽ വിനോദസഞ്ചാരത്തിനിടെ ഒരു കുടുംബത്തിലെ ആറുപേർ ഒഴുക്കിൽപ്പെട്ടു... രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി, നാലു പേർക്കുള്ള തെരച്ചിൽ തുടരുന്നു

കർണാടകയിൽ വിനോദസഞ്ചാരത്തിനിടെ ഒരുകുടുംബത്തിലെ ആറുപേർ ഒഴുക്കിൽപ്പെട്ടു. രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി മറ്റ് നാലുപേർക്കുള്ള തിരച്ചിൽ തുടരുകയാണ്.
തുമകുരുവിലെ മർകൊനഹള്ളി റിസർവോയറിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ബി.ജി. പല്യ നിവാസികളായ പതിനഞ്ചുപേരാണ് ഇവിടേക്ക് വിനോദസഞ്ചാരത്തിന് എത്തിയത്. കുനിഗൽ താലൂക്കിലെ മഗദിപല്യയിലുള്ള ബന്ധുക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു സംഘം. തുടർന്നാണ് ഇവർ റിസർവോയറിന് അരികിലേക്കെത്തിയത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏഴുപേരാണ് വെള്ളത്തിലിറങ്ങിയത്. അതിനിടെ ഡാമിന്റെ ഷട്ടറുകൾ തനിയെ തുറക്കുകയും അതിശക്തമായ ഒഴുക്കുണ്ടാവുകയും ചെയ്തതോടെ ഏഴുപേർ ഒഴുക്കിൽപ്പെട്ടു. ഇതിൽ നിന്ന് നവാസ് എന്നയാളെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും മറ്റ് ആറുപേരും ഒഴുകിപ്പോയി. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ടെടുത്ത മൃതദേഹങ്ങൾ രണ്ടും സ്ത്രീകളുടേതാണെന്നാണ് സൂചനകളുള്ളത്. നാലും ഒന്നും പ്രായമുള്ള രണ്ടു പെൺകുട്ടികൾക്കും രണ്ട് മുതിർന്ന സ്ത്രീകൾക്കും വേണ്ടിയുള്ള തിരച്ചിലാണ് തുടരുന്നു.
"
https://www.facebook.com/Malayalivartha