ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഇന്ത്യയിലേക്ക് എത്താറുണ്ട്..അടുത്ത കാലത്തായി പക്ഷി നിരീക്ഷകരും ഗവേഷകരും ആശങ്കാജനകമായ മാറ്റങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്... പക്ഷിക്കൂട്ടങ്ങളുടെ എണ്ണം കുറഞ്ഞു..

ചെറിയ ചെറിയ മാറ്റങ്ങൾ കേരളത്തിൽ സംഭവിക്കുന്നത് വലിയ ദുരന്തത്തിലേക്ക് ആണ് രാജ്യത്തെ ഭാവിയിൽ നയിക്കാൻ പോകുന്നത് .
എല്ലാ ശൈത്യകാലത്തും ലോകത്തിന്റെ വിദൂര ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഇന്ത്യയിലേക്ക് എത്താറുണ്ട്. ഭക്ഷണവും ചൂടുള്ള ആവാസ വ്യവസ്ഥകളും തേടിയാണ് ഇവർ കൂട്ടത്തോടെ എത്തുന്നത്. എന്നാൽ അടുത്ത കാലത്തായി പക്ഷി നിരീക്ഷകരും ഗവേഷകരും ആശങ്കാജനകമായ മാറ്റങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. പക്ഷിക്കൂട്ടങ്ങളുടെ എണ്ണം കുറഞ്ഞു. അവ വരികയും പോവുകയും ചെയ്യുന്ന സമയങ്ങളിൽ മാറ്റമുണ്ടാകുന്നു.
പക്ഷിക്കൂട്ടങ്ങളെ സ്വീകരിച്ചിരുന്ന തണ്ണീർത്തടങ്ങൾ വറ്റിവരണ്ടു. ഇന്ത്യയിലെ തണ്ണീർത്തടങ്ങൾ അധികമാരും ശ്രദ്ധിക്കപ്പെടാതെ അപ്രത്യക്ഷമാകുന്നതിനാൽ ഈ മാറ്റങ്ങൾ ആഴത്തിലുള്ള പാരിസ്ഥിതിക അസന്തുലിതാവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.രണ്ട് പ്രധാന കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. താപനിലയിലും മഴയിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ പക്ഷികളുടെ കുടിയേറ്റത്തെ പ്രതികൂലമായി സ്വാധീനിക്കുന്നു. തണ്ണീർത്തടങ്ങൾ നശിച്ചുപോകുന്നത് ദേശാടന പക്ഷികൾ ആശ്രയിക്കുന്ന ഭക്ഷണവും പാർപ്പിടവും ഇല്ലാതാക്കുന്നു.
ഈ സമ്മർദ്ദങ്ങൾ പക്ഷികളുടെ സഞ്ചാരത്തിൽ മാറ്റങ്ങളുണ്ടാക്കുകയും പലപ്പോഴും കൂടുതൽ അപകടകരമാക്കുകയും ചെയ്യുന്നു. ബോംബെ നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റി, വെറ്റ്‌ലാൻഡ്‌സ് ഇന്റർനാഷണൽ എന്നിവരുടെ സഹകരണത്തോടെ ഏഷ്യൻ വാട്ടർബേർഡ് സെൻസസ് ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നത്. ഇന്ത്യയിലെത്തുന്ന പലയിനം പക്ഷികളുടെയും എണ്ണത്തിൽ വലിയ കുറവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.തണ്ണീർത്തട മേഖലകൾ ചുരുങ്ങുന്നതായും കണക്കുകളിൽ പറയുന്നു.
പക്ഷികളുടെ ആവാസ്ഥകേന്ദ്രങ്ങൾ അധികം കാണാതായതും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയിൽ നിലവിൽ 93 തണ്ണീർത്തടങ്ങളാണുള്ളത്. 1.3 ദശലക്ഷം ഹെക്‌ടറുകളിലായാണ് ഇത് വ്യാപിച്ച് കിടക്കുന്നത്. രാംസർ അംഗീകാരം നൽകിയ തണ്ണീർത്തടങ്ങളാണിത്. (രാംസർ കൺവെൻഷനുകീഴിൽ ഔദ്യോഗികമായി തണ്ണീർത്തടങ്ങളായി അംഗീകരിക്കപ്പെട്ട ജലസ്രോതസുകളാണിത്. ഇറാനിലെ രാംസറിൽ 1971ലാണ് ഈ അന്താരാഷ്ട്ര കരാർ രൂപപ്പെട്ടത്) എന്നാൽ ഔദ്യോഗിക രേഖകളില്ലാത്ത അനേകം തണ്ണീർത്തടങ്ങൾ തുടർച്ചയായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കുക .
https://www.facebook.com/Malayalivartha

























