ഉത്തർപ്രദേശിൽ ആധാർ കാർഡുള്ള 200-ലധികം റോഹിംഗ്യകളെയും ബംഗ്ലാദേശികളെയും കണ്ടെത്തി; സഹായിച്ചത് ഗ്രാമത്തലവൻ മുഹമ്മദ് സാദിഖ്; ബിജെപി നേതാവിന്റെ പരാതിയെ തുടർന്ന് രഹസ്യാന്വേഷണ ഏജൻസികൽ അന്വേഷണം തുടങ്ങി

ഉത്തർപ്രദേശിലെ ജൗൻപൂരിലെ മുർക്കി ഗ്രാമത്തിൽ 200 ലധികം റോഹിംഗ്യൻ, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ താമസിക്കുന്നതായി കണ്ടെത്തി . ബിജെപി നേതാവ് സംസ്ഥാന ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് റോഹിംഗ്യകളെ കണ്ടെത്തിയത്. ഒക്ടോബർ 17-നകം ഇവരെ കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ റോഹിംഗ്യകളെ നാടുകടത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
മുസ്ലീം ഭൂരിപക്ഷ ഗ്രാമമാണിതെന്ന് മേഖലയിലെ മുൻ ബിജെപി എംഎൽഎ ദിനേശ് ചൗധരി പറഞ്ഞു . മുഹമ്മദ് സാദിഖ് എന്നയാളാണ് ഗ്രാമത്തലവൻ . തന്റെ രാഷ്‌ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകാനും വോട്ടർ അടിത്തറ ശക്തിപ്പെടുത്താനും വേണ്ടി മുഹമ്മദ് സാദിഖാണ് നുഴഞ്ഞുകയറ്റക്കാർക്ക് ഇവിടെ താമസസൗകര്യം ഒരുക്കി നൽകിയതെന്നാണ് റിപ്പോർട്ട്. മറ്റ് പ്രദേശവാസികളുടെ നിരവധി പ്രതിഷേധങ്ങൾക്കിടയിലും സാദിഖ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ദിനേശ് ചൗധരി പറഞ്ഞു .
ആരോപിക്കപ്പെടുന്ന കുടിയേറ്റക്കാർ ഇന്ത്യക്കാരാണെന്ന് അവകാശപ്പെട്ടതായി ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്തു . ഭൂരിഭാഗവും കുതിരകളുടെയും കോവർകഴുതകളുടെയും വ്യാപാരത്തിൽ ഏർപ്പെടുന്നവരോ ഇഷ്ടിക ചൂളകളിൽ ജോലി ചെയ്യുന്നവരോ ആണ്. കഠിനാധ്വാനത്തിലൂടെ ഭൂമി സമ്പാദിച്ചതായി അവകാശപ്പെട്ട് ഇവരിൽ ഒരു പ്രധാന വിഭാഗം 2013 ൽ ഇവിടെ താമസമാണ്. എന്നാൽ ഇവർ വീടുകളൊന്നും നിർമ്മിച്ചിട്ടില്ല, പ്ലാസ്റ്റിക് ഷീറ്റുകളും ടാർപോളിനുകളും കൊണ്ട് പൊതിഞ്ഞ താൽക്കാലിക കുടിലുകളിലാണ് അവർ താമസിക്കുന്നത്. കൂടാതെ, എല്ലാവർക്കും ആധാർ കാർഡുകളും ഉണ്ട്.
റിപ്പോർട്ടുകൾ പ്രകാരം , ഈ പ്രദേശത്ത് ആദ്യം സ്ഥിരതാമസമാക്കിയത് മൂന്ന് മുസ്ലീം സഹോദരങ്ങളാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കാലക്രമേണ, അവരുടെ കുടുംബവും ബന്ധുക്കളും വളർന്നു, നിലവിൽ അവർ 26 ബിഗായിൽ കൂടുതൽ ഭൂമിയിൽ കൃഷി ചെയ്യുന്നു. ഭരണകൂടം ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് രഹസ്യാന്വേഷണ ഏജൻസികളും ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























