കേന്ദ്രബജറ്റ് അവതരണവേളയിൽ നിർമല സീതാരാമൻ പ്രസംഗത്തിന്റെ തുടക്കംതന്നെ പറഞ്ഞ സ്ഥലം.. കേവലം നാല് മണിക്കൂറിനകത്ത് പ്രധാനമന്ത്രിയേയും വഹിച്ച് വിമാനം അവിടെ പറന്നിറങ്ങി..

ഇപ്പോൾ നരേന്ദ്ര മോദി സന്ദർശിച്ച ഒരു സ്ഥലമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . കേന്ദ്രബജറ്റ് അവതരണവേളയിൽ നിർമല സീതാരാമൻ പ്രസംഗത്തിന്റെ തുടക്കംതന്നെ പറഞ്ഞത് "2026-2027 വർഷത്തെ ബജറ്റ് മാഘപൗർണമിയിലും ഗുരു രവിദാസിന്റെ ജന്മവാർഷികത്തിന്റെയും പുണ്യദിനത്തിൽ ഞാൻ അവതരിപ്പിക്കുന്നു" എന്നാണ്. ഈ ബജറ്റ് അവതരിപ്പിച്ച് കേവലം നാല് മണിക്കൂറിനകത്ത് പ്രധാനമന്ത്രിയേയും വഹിച്ച് വിമാനം പഞ്ചാബിലെ ജലന്തറിലെ ആദംപുർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.
തുടർന്ന് മോദി വിമാനമിറങ്ങിയ ആദംപുർ വിമാനത്താവളത്തിനു രവിദാസിയ സമൂഹത്തിന്റെ രക്ഷാധികാരിയുമായ ഗുരു രവിദാസിന്റെ പേരുമിട്ടു. പഞ്ചാബിലെ ബല്ലൻ ഗ്രാമത്തിലേക്കായിരുന്നു പ്രധാനമന്ത്രിയുടെ തുടർന്നുള്ള യാത്ര.പഞ്ചാബിലെ ദലിത് വിഭാഗമാണ് രവിദാസിയകൾ. ഇവരുടെ ആചാര്യനാണ് പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയും തത്വജ്നാഞിയും സന്യാസിയുമായ ഗുരു രവിദാസ്.
ബജറ്റ് അവതരണ ദിനമായ ഞായറാഴ്ച (ഫെബ്രുവരി 1)യായിരുന്നു ഗുരു രവിദാസിന്റെ ജന്മദിനം.വിമാനത്താവളത്തിനു പേരിട്ടതിനു പുറമേ ജലന്തറിനടുത്തുള്ള ബല്ലൻ ഗ്രാമത്തിൽ പ്രധാനമന്ത്രി ദേര സച്ച്ഖണ്ഡ് സന്ദർശിച്ചു. ഇവിടെ പ്രസംഗിച്ചപ്പോഴും ഗുരു രവിദാസിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 2047 ഓടെ വികസിത ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തിയതെന്നു മോദി പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിനു തലേദിവസം പത്മ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ദേര സച്ച്ഖണ്ഡ് മേധാവി സന്ത് നിരഞ്ജൻ ദാസിനു പത്മശ്രീ നൽകിയിരുന്നു. ഈ പ്രഖ്യാപനത്തിനു ദിവസങ്ങൾക്കു ശേഷമാണ് പ്രധാനമന്ത്രി പഞ്ചാബിലെ ബല്ലനിലെ ദേര സച്ച്ഖണ്ഡ് സന്ദർശിക്കാനെത്തിയതെന്നതും പ്രത്യേകതയാണ്.ഗുരു രവിദാസിന്റെ പേരിൽ തുടങ്ങിയ ധനമന്ത്രിയുടെ ബജറ്റവതരണത്തിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി നേരിട്ടു പഞ്ചാബിലെത്തിയതിൽ രാഷ്ട്രീയം കാണുന്നവരും ഒട്ടേറെ.
2027ൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന പഞ്ചാബിൽ നിലം ഒരുക്കാനാണ് ബിജെപിയുടെ ഈ പ്രവർത്തനങ്ങൾ എന്നാണ് വിലയിരുത്തുന്നത്.കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2026 ലെ കേന്ദ്ര ബജറ്റ് ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വനിതാ ധനമന്ത്രി എന്ന നിലയിൽ നിർമല സീതാരാമൻ ചരിത്രം സൃഷ്ടിച്ചു.
https://www.facebook.com/Malayalivartha























