മനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു കൊലപാതക വാർത്ത..രണ്ടരക്കിലോ തൂക്കമുള്ള വെള്ളി കാൽത്തളകൾ കവരുന്നതിനായി കാലുകൾ അറുത്തുമാറ്റി..അറുപതുകാരിയെ ക്രൂരമായി കൊലപ്പെടുത്തി..

മോഷ്‌ടാക്കളുടെ ക്രൂരത . രാജസ്ഥാനിലെ ബാരൻ ജില്ലയിൽ നിന്ന് മനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു കൊലപാതക വാർത്തയാണ് പുറത്തുവരുന്നത്.ആഭരണങ്ങൾ കവരുന്നതിനായി അറുപതുകാരിയെ ക്രൂരമായി കൊലപ്പെടുത്തി മോഷ്‌ടാക്കൾ. രാജസ്ഥാനിലെ കൊഡ്യായി സ്വദേശി കമലാദേവിയാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്താണ് കൊലപാതകം നടത്തിയത്. കമലാദേവി ധരിച്ചിരുന്ന രണ്ടരക്കിലോ തൂക്കമുള്ള വെള്ളി കാൽത്തളകൾ കവരുന്നതിനായി കാലുകളും അറുത്തുമാറ്റി.
മാലയും മൂക്കുത്തിയും ഉൾപ്പടെ ഏഴരലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്‌ടിക്കപ്പെട്ടു.ആടുമേയ്‌ക്കാനായി കാട്ടിലേക്ക് പോയ കമാലാദേവി വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് മകൻ അന്വേഷിച്ചിറങ്ങുകയായിരുന്നു. ഗ്രാമത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് കാലുകൾ അറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സ്‌ത്രീകളെ കൊലപ്പെടുത്തി വെള്ളിക്കാൽത്തളകൾ കവരുന്ന സംഭവങ്ങൾ രാജസ്ഥാനിൽ നേരത്തെയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പുലർച്ചെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് അക്രമികൾ അതിക്രമിച്ചു കയറിയത്. കമല ദേവിയുടെ കാലിൽ ധരിച്ചിരുന്ന കനമുള്ള വെള്ളി പാദസരങ്ങൾ ഊരിയെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് അക്രമികൾ ഈ ക്രൂരതയ്ക്ക് മുതിർന്നതെന്ന് പോലീസ് കരുതുന്നു.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് രണ്ട് കാലുകളും കണങ്കാലിന് വെച്ച് വെട്ടിമാറ്റിയ ശേഷം പാദസരങ്ങളുമായി മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു. രക്തം വാർന്ന നിലയിൽ കമല ദേവിയെ പിന്നീട് വീട്ടുകാരാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























