ഇന്ത്യൻ സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ കൊടുംകാടുകളിലും പർവ്വതനിരകളിലുമായി 326 ദിവസം നീണ്ടുനിന്ന ഓപ്പറേഷൻ ...'ഓപ്പറേഷൻ ത്രാഷി-1' വിജയം. ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ പ്രധാനിയായിരുന്ന സൈഫുള്ളയെ സൈന്യം വെടിവെച്ചുകൊന്നത് ഈ ഓപ്പറേഷന്റെ ഏറ്റവും വലിയ നേട്ടം

ഇന്ത്യൻ സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ ത്രാഷി-1' വിജയം. ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ കൊടുംകാടുകളിലും പർവ്വതനിരകളിലുമാണ് 326 ദിവസം നീണ്ടുനിന്ന ഈ ഓപ്പറേഷൻ നടത്തിയത്.
പാകിസ്ഥാൻ പരിശീലനം ലഭിച്ച ഏഴ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊടും വനങ്ങളും അപകടകരമായ ഭൂപ്രകൃതിയും നിറഞ്ഞ ഛാത്രു മേഖലയിലായിരുന്നു ഓപ്പറേഷൻ. റോഡുകളോ സമതലങ്ങളോ ഇല്ലാത്ത ഈ മലനിരകളിൽ ഏകദേശം ഒരു വർഷത്തോളമാണ് സൈന്യം നിലയുറപ്പിച്ചിരുന്നത്. പലപ്പോഴായി ഏറ്റുമുട്ടലുകൾ നടന്നപ്പോഴും ഭീകരർ കാടുകളിലേക്ക് ഓടി മറയുകയായിരുന്നു. കഠിനമായ ശൈത്യത്തെയും മഴയെയും മഞ്ഞിനെയും അവഗണിച്ച് സൈനികർ അവിടെത്തന്നെ തുടർന്നു.
ഇന്ത്യന്‍ സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പ്‌സാണ് അപകടകരമായ ദൗത്യത്തിന് നേതൃത്വം നല്‍കിയത്. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ദീര്‍ഘകാലം ഒളിവില്‍ കഴിയാന്‍ കിഷ്ത്വാറിലെ മലനിരകളില്‍ ബങ്കറുകള്‍ നിര്‍മിച്ചിരുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു.
ബങ്കറില്‍ മാസങ്ങളോളം കഴിയാനുള്ള സാധനങ്ങളും ശേഖരിച്ചിരുന്നു.
50 പാക്കറ്റ് നൂഡില്‍സ്, ഒരു പെട്ടി തക്കാളിയും ഉരുളക്കിഴങ്ങും, 15 തരം മസാലകള്‍, 10 കിലോയുടെ രണ്ട് ബാഗ് അരി, പരിപ്പ്, ഗോതമ്പ് പൊടി, രണ്ട് എല്‍പിജി സിലിണ്ടറുകള്‍, വിറകുകള്‍ എന്നിവ ബങ്കറില്‍ നിന്നു കണ്ടെടുത്തിരുന്നു. ഈ വര്‍ഷം ജമ്മു മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. ജനുവരി 7, 13 തീയതികളില്‍ കത്വ ജില്ലയിലെ വനമേഖലയില്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. 2025 ഡിസംബര്‍ 15 ന് ഉധംപുരില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യം നടത്തിയ ആക്രമണത്തില്‍ ബങ്കര്‍ തകര്‍ത്തു
ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ പ്രധാനിയായിരുന്ന സൈഫുള്ളയെ സൈന്യം വെടിവെച്ചുകൊന്നതാണ് ഈ ഓപ്പറേഷന്റെ ഏറ്റവും വലിയ നേട്ടമായി കണക്കുന്നത്. 2016ൽ വധിക്കപ്പെട്ട ബുർഹാൻ വാനിയെപ്പോലെ കശ്മീരിൽ അക്രമം പടർത്താൻ ശ്രമിച്ചിരുന്ന വ്യക്തിയായിരുന്നു സൈഫുള്ള. ഇവരില്‌നിന്ന് രണ്ട് എ.കെ. 47 തോക്കുകള്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരവും പിടിച്ചെടുത്തു. രണ്ടുവർഷത്തോളമായി ഈ മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജയ്ഷെ മുഹമ്മദ് ഭീകരനായ സെയ്ഫുള്ള ഏകദേശം 20 തവണ സൈനികരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട ഭീകരനാണ്
പ്രാദേശിക ജനവിഭാഗങ്ങളിൽ നിന്നുള്ള പരിപൂർണ പിന്തുണയും കൃത്യവും വ്യക്തവുമായ മിലിട്ടറി ഇന്റലിജൻസ് വിവരങ്ങളും സൈന്യത്തിന് ഈ വിജയത്തിൽ വളരെ സഹായകമായി. ആധുനിക യുദ്ധതന്ത്രങ്ങളും സാങ്കേതികവിദ്യയും സൈന്യം ഫലപ്രദമായി ഉപയോഗിച്ചു. ആളില്ലാ വിമാനങ്ങൾ, സാറ്റലൈറ്റ് ഇമേജറി, എഫ്.പി.വി ഡ്രോണുകൾ, എന്നിവ ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.
ഇന്ത്യൻ സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സാണ് അപകടകരമായ ദൗത്യത്തിന് നേതൃത്വം നൽകിയത്. സൈന്യം, പോലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സിആർപിഎഫ് എന്നിവരാണ് ഈ വിജയത്തിനു പ്രധാനകാരണം.
"ഭീകര ശൃംഖലയ്ക്ക് കനത്ത ആഘാതം. ഞങ്ങൾ സേവിക്കുന്നു, ഞങ്ങൾ സംരക്ഷിക്കുന്നു..." എന്ന് ദൗത്യത്തിന് ശേഷം വൈറ്റ് നൈറ്റ് കോർപ്സ് എക്സിൽ കുറിച്ചു.
ദൗത്യത്തിനിടെ പാരാ കമാൻഡോകളുടെ കെ9 (K9) സ്ക്വാഡിലെ ടൈസൺ എന്ന നായയ്ക്ക് വെടിയേറ്റ് പരിക്കേറ്റു. ടൈസന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കഴിഞ്ഞ ഏതാനും നാളുകളായി ഈ പ്രദേശത്ത് ഭീകരസാന്നിധ്യമുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സൈന്യവും സി.ആർ.പി.എഫും ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് ഭീകരരെ നേരിട്ടത്.
https://www.facebook.com/Malayalivartha
























