ആധുനിക സജ്ജീകരണങ്ങളില്ലെങ്കിൽ വിഴിഞ്ഞത്തിന് വിജയം ദൂരം: ഗോവ പോർട്ട് ട്രസ്റ്റ് ചെയർമാൻ

കേരളത്തിൽ ആരംഭിച്ചിട്ടുള്ള വിഴിഞ്ഞം തുറമുഖം വിജയിപ്പിക്കാൻ സംസ്ഥാനം കൂടുതൽ പഠിക്കണമെന്ന് പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോ. വിനോദ് കുമാർ പറഞ്ഞു. പിഐബിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നെത്തിയ 13 അംഗ മാധ്യമപ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു ചെയർമാൻ.
കൊളംബോയാണ് വിഴിഞ്ഞത്തിന്റെ മുഖ്യ എതിരാളി. കൂടുതൽ കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന സ്ഥലവും കൊളംബോ തന്നെയാണ്. വർഷങ്ങൾക്കുമുമ്പ് തന്നെ ശ്രീലങ്ക കൊളംബോയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ്. വിഴിഞ്ഞം കൊളംബോയേക്കാൾ പുരോഗതി പ്രാപിക്കണമെങ്കിൽ ഒട്ടേറെ കാര്യങ്ങൾ വിഴിഞ്ഞത്ത് നടപ്പാക്കേണ്ടതുണ്ട്. അതിനായി അന്താരാഷ്ട്ര തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ആധുനിക സജ്ജീകരണങ്ങളും സംവിധാനങ്ങളും വിഴിഞ്ഞത്ത് എത്തണം. എങ്കിൽ മാത്രമേ ഈ മത്സരത്തിൽ വിഴിഞ്ഞത്തിന് വിജയിക്കാനാകൂ. അതിന് അന്താരാഷ്ട്ര തുറമുഖങ്ങളെ ആശ്രയിക്കാനും തയ്യാറാകണം. വല്ലാർപാടത്തിന്റെ കാര്യത്തിൽ നിലവിലുള്ള അവസ്ഥയ്ക്ക് അടുത്തിടെയൊന്നും മാറ്റമുണ്ടാകാൻ സാധ്യതയില്ല. ഇതിനകം തന്നെ 25 ശതമാനം കപ്പലുകൾ വിഴിഞ്ഞത്തേക്ക് മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ വല്ലാർപാടം വികസിപ്പിക്കാൻ മറ്റു മാർഗങ്ങൾ തേടേണ്ടിവരും. ഗോവയെ സംബന്ധിച്ചിടത്തോളം അടുത്ത അഞ്ച് വർഷത്തിനകം പൂർത്തിയാക്കേണ്ട ബൃഹത് പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും വികസനത്തെക്കുറിച്ച് ചെയർമാൻ കൂടുതൽ പ്രതികരിച്ചില്ല. ഗോവ പോർട്ട് ട്രസ്റ്റിൽ മാധ്യമപ്രവർത്തകർക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. പോർട്ടിന്റെ വിവിധ ബർത്തുകൾ നേരത്തേ തന്നെ സ്വകാര്യവൽക്കരിച്ചിരുന്നു. ബർത്തുകൾ ഡെൽറ്റ, അദാനി ഗ്രൂപ്പുകൾക്ക് കൈമാറിയിരുന്നു. ഇപ്പോൾ ഇവർ നൽകുന്ന പാട്ടത്തുകയാണ് പോർട്ടിന്റെ പ്രധാന വരുമാനം. രണ്ട് ബർത്തുകൾ കൈവശം വച്ചിട്ടുണ്ടെങ്കിലും കാര്യമായ വികസനം കോവിഡ് ശേഷം സാധിച്ചിട്ടില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. അതേസമയം തദ്ദേശീയ ചരക്കുകളിൽ വർധനവുണ്ടായിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. പോർട്ട് സന്ദർശനത്തിന് ശേഷം ഷിപ്പിയാർഡിലെത്തിയ മാധ്യമസംഘത്തിന് ഊഷ്മളമായ സ്വീകരണം ലഭിച്ചു. 2032 വരെ ലഭിച്ച ഓർഡറുകളാണ് നിലവിൽ ഗോവ ഷിപ്പിയാർഡിനുള്ളത്. ഇതിന്റെ ജോലികൾ തകൃതിയായി നടക്കുകയാണെന്നും ഷിപ്പിയാർഡ് അധികൃതർ അറിയിച്ചു "https://www.facebook.com/Malayalivartha






















