സി.വി. ആനന്ദബോസിന്റെ രാജിയെ തുടർന്ന് പശ്ചിമ ബംഗാളിൽ ആർ.എൻ. രവിയടക്കം ഏഴ് പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി... കേരള ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് തമിഴ്നാടിന്റെ അധിക ചുമതല നൽകി

സി.വി. ആനന്ദബോസിന്റെ രാജിയെ തുടർന്ന് പശ്ചിമ ബംഗാളിൽ ആർ.എൻ. രവിയടക്കം ഏഴ് പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി.
കേരള ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് തമിഴ്നാടിന്റെ അധിക ചുമതല നൽകി. ഹിമാചൽപ്രദേശ് ഗവർണർ ശിവ് പ്രതാപ് ശുക്ലയെ തെലങ്കാനയിലും തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ്മയെ മഹാരാഷ്ട്രയിലും ലഡാക് ലെ്ര്രഫനന്റ് ഗവർണർ കവിന്ദർ ഗുപ്തയെ ഹിമാചൽ പ്രദേശിലും ഗവർണർമാരാക്കി. ഡൽഹി ലെെഫ്റ്റനന്റ്ഗവർണർ വിനയ് കുമാർ സക്‌സേനയെ ലഡാക്കിൽ ലെഫ്റ്റനന്റ് ഗവർണറാക്കി. നാഗാലാൻഡിൽ നന്ദ് കിഷോർ യാദവും ബീഹാറിൽ റിട്ട. ലെഫ്ടനന്റ് ജനറൽ സയ്യിദ് അദാ ഹസ്‌നൈനും ഗവർണർമാരാകും. അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവാണ് പുതിയ ഡൽഹി ലെഫ്ടനന്റ് ഗവർണർ.
അതേസമയം 2022 നവംബറിൽ ചുമതലയേറ്റ ആനന്ദബോസിന് 2027 നവംബർ വരെ തുടരാമായിരുന്നു. ഇന്നലെ വൈകിട്ട് ഡൽഹിയിലെത്തിയാണ് ആനന്ദബോസ് രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി. ഗവർണർ പദവിയിൽ ആവശ്യത്തിന് സമയം ലഭിച്ചെന്ന് പറഞ്ഞതല്ലാതെ കൂടുതലൊന്നും വെളിപ്പെടുത്തിയില്ല.രാജിക്കാര്യം മുഖ്യമന്ത്രി മമതാ ബാനർജിയെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























