ഹോളി ആഘോഷത്തിനിടെ തർക്കങ്ങളും അക്രമങ്ങളും...11 വയസ്സുകാരി പെണ്‍കുട്ടിക്ക് പറ്റിയ ഒരു അബദ്ധത്തിന്റെ പേരിൽ ബന്ധുവായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി ക്രിമിനൽ ജനക്കൂട്ടം..

2026 മാർച്ചിലെ ഹോളി ആഘോഷത്തിനിടെ ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഉണ്ടായ തർക്കങ്ങളും അക്രമങ്ങളും വലിയ സംഘർഷത്തിന് വഴിവെച്ചു.ഇന്ത്യയുടെ നിറങ്ങളുടെ ഉത്സവമായ ഹോളി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാറുണ്ട്. എന്നാൽ, ഈ വർഷത്തെ ആഘോഷങ്ങൾക്കിടയിൽ പുറത്തുവന്ന ചിലവാർത്തകൾ വീഡിയോകൾ ആഘോഷങ്ങളിലെ അതിർവരമ്പുകളെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.ഒരു 11 വയസ്സുകാരി പെണ്‍കുട്ടിക്ക് പറ്റിയ ഒരു അബദ്ധത്തിന്റെ പേരിൽ ബന്ധുവായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി ക്രിമിനൽ ജനക്കൂട്ടം.
26 വയസ്സുകാരനായ തരുൺ ആണ് കൊല്ലപ്പെട്ടത്.മാര്‍ച്ച് 4-ന് രാത്രി ഉത്തം നഗറിലെ ജെജെ കോളനിയിലാണ് സംഘർഷം ആരംഭിച്ചത്. പെൺകുട്ടിയും ബന്ധുക്കളും വീട്ടിൽ ഹോളി ആഘോഷിക്കുന്നതിനിടയിൽ കുട്ടി വീടിന്റെ ടെറസിന് മുകളിൽ നിന്നും കളർ ബലൂൺ എറിഞ്ഞത് റോഡിലൂടെ പോവുകയായിരുന്ന മുസ്ലിം സമുദായത്തിൽ പെട്ട ഒരു സ്ത്രീയുടെ ദേഹത്ത് വീണു. ഇതിനെ ആ മുസ്ളീം സ്ത്രീ ചോദ്യം ചെയ്തിരുന്നു.തുടർന്ന് അവരും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് പെണ്‍കുട്ടിയുടെ കുടുംബം ക്ഷമാപണം നടത്തുകയും കുട്ടിയെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. എങ്കിലും അവർ ക്ഷമിക്കാൻ തയ്യാറായില്ല.
തുടർന്ന് ഈ നിസ്സാര തര്‍ക്കം അരമണിക്കൂറിനുള്ളില്‍ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലായി മാറി. വീട്ടിലേക്ക് മടങ്ങുകയായിരുന്ന തരുണിനെ മുസ്‌ലിം സ്ത്രീയുടെ ബന്ധുക്കൾ ഉൾപ്പെടുന്ന ഒരു സംഘം തടഞ്ഞുനിര്‍ത്തി വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. യുവാവിനെ ഇവർ അതിക്രൂരമായി മർദ്ദിക്കുകയും റോഡിൽ വീണപ്പോൾ ഭാരമുള്ള കല്ല് നെഞ്ചിൽ എറിയുകയും ചെയ്തു.തരുൺ റോഡിൽ വീണു കിടക്കുന്ന വിവരം ലഭിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ പിന്നാലെ അദ്ദേഹം മരണപ്പെട്ടു. തരുണിനൊപ്പം മര്‍ദനമേറ്റ മുത്തച്ഛന്‍ മാന്‍ സിംഗ്, ബന്ധു രമേശ് എന്നിവര്‍ ചികിത്സയിലാണ്.യുവാവിന്റെ കൊലപാതകത്തെത്തുടര്‍ന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള ജനരോഷം ആളിപ്പടര്‍ന്നു. ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രദേശത്ത് വലിയ പ്രതിഷേധങ്ങളാണ് നടന്നത്. പ്രതിഷേധക്കാര്‍ രണ്ട് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും സമീപത്തെ വീടുകളുടെ ജനാലകള്‍ തകര്‍ക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും നാലു പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് പ്രദേശത്ത് തുടരുകയാണ്.രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ അവസാനിച്ചത്. പ്രതികൾക്കെതിരെ സെക്ഷൻ 103 പ്രകാരം കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും അന്വേഷണം ഊർജിതമായി നടക്കുന്നുമെന്നും ദ്വാരക ഡി.സി.പി കുശാൽ പാൽ സിങ് പറഞ്ഞു.ടി പി സെൻകുമാർ പോസ്റ്റ്..ഡൽഹിയിലെ ഉത്തം നഗറിൽ കുട്ടികൾ ഹോളി ആഘോഷിക്കുകയായിരുന്നു . 11 വയസ്സുള്ള ഒരു പെൺകുട്ടി മേൽക്കൂരയിൽ നിന്ന് റോഡിൽ നിൽക്കുന്ന തന്റെ അച്ഛനിലേക്കായി വെള്ളം നിറച്ച ബലൂൺ എറിഞ്ഞു. ബലൂൺ റോഡിൽ വീണു പൊട്ടി; അതിൽ നിന്ന് ചില തുള്ളികൾ സമീപം നിന്നിരുന്ന ഒരു മുസ്ലിം സ്ത്രീയുടെ മേൽ തെറിച്ചു.
തുടർന്ന് വാക്കുതർക്കം ഉണ്ടായി.പെൺകുട്ടിയുടെ കുടുംബം ക്ഷമ ചോദിച്ചു. അതോടെ പ്രശ്നം അവസാനിച്ചതായി തോന്നി. പക്ഷേ അത് അവിടെ അവസാനിച്ചില്ലെന്നാണ് പിന്നീട് മനസ്സിലായത്.ഏകദേശം അരമണിക്കൂറിന് ശേഷം, കല്ല്, ഇരുമ്പ് റോഡുകൾ എന്നിവയുമായി ഒരു സംഘം അവിടെ എത്തി പെൺകുട്ടിയുടെ കുടുംബത്തെ ആക്രമിച്ചു. ആ ആക്രമണത്തിൽ തരുണ്‍ എന്ന യുവാവ് കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഹോളി ആഘോഷത്തിനിടയ്ക്ക് ഒരു തുള്ളി വെള്ളം വീണ സംഭവത്തെ മാത്രം കാരണം കാണിച്ച് ഒരാളെ ക്രൂരമായി ഇല്ലാതെയാക്കിയത് യുക്തിസഹമായി വിശദീകരിക്കാൻ കഴിയില്ല.എന്തുകൊണ്ടാണ് മലയാളി മാപ്രകൾ ഈ വിഷയം അന്തി ചർച്ച ചെയ്യാത്തത് ???ഷാജി പറഞ്ഞ പോലെ "മതമാണ് മതമാണ് മതമാണ് പ്രശ്‌നം " ആണോ ????
https://www.facebook.com/Malayalivartha























