സമനില തെറ്റി ആയുധമെടുത്ത് മമത..തന്നെ തോൽപിച്ച നേതാവ് സുവേന്ദു അധികാരിയുടെ പി എ യെ കൊന്നു..നടു റോഡിലിട്ട് തീർത്തു..ബംഗാളിൽ അക്രമം കൊലപാതകം..

ഭരണം പോയപ്പോൾ സമനില തെറ്റി ആയുധമെടുത്ത് മമത . പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ മമത ബാനര്‍ജിയുടെ സര്‍വ്വാധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബി.ജെ.പി സംസ്ഥാനം പിടിച്ചടക്കിയതിന് പിന്നാലെ, രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരയില്‍ വിറങ്ങലിച്ച് ബംഗാള്‍.
ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ വിശ്വസ്തനും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റുമായ ചന്ദ്രനാഥ് രഥിന്റെ കൊലപാതകമാണ് ഇപ്പോള്‍ ബംഗാളിനെ വീണ്ടും കലാപഭൂമിയാക്കുന്നത്. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും ബിജെപി പാളയത്തിൽ സുവേന്ദു അധികാരിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് ചന്ദ്രനാഥ് രഥ് അറിയപ്പെട്ടിരുന്നത്.
ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനാസിൽ വെടിയേറ്റു മരിച്ച 41-കാരനായ ചന്ദ്രനാഥിന്റെ ജീവിതം അവിശ്വസനീയമായ മാറ്റങ്ങളിലൂടെ കടന്നുപോയ ഒന്നായിരുന്നു. ഇന്ത്യൻ വ്യോമസേനയിലെ സേവനത്തിന് ശേഷം ബംഗാൾ പ്രതിപക്ഷ രാഷ്ട്രീയത്തിലെ നിർണ്ണായക സാന്നിധ്യമായി അദ്ദേഹം മാറുകയായിരുന്നു.ഭവാനിപൂര്‍ മണ്ഡലത്തില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തി സുവേന്ദു അധികാരി ചരിത്രവിജയം നേടിയപ്പോള്‍, ആ വിജയത്തിന്റെ ചാലകശക്തിയായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ചന്ദ്രനാഥ് രഥ്. ബി.ജെ.പി പ്രവര്‍ത്തകരെ ആവേശത്തിലാക്കി ഭവാനിപൂരില്‍ സുവേന്ദുവിനായി പ്രചാരണം കൊഴുപ്പിച്ചചന്ദ്രനാഥിനെ ലക്ഷ്യമിട്ടത് ആസൂത്രിതമായ രാഷ്ട്രീയ നീക്കമാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
മമത ബാനര്‍ജിയെ സംബന്ധിച്ചിടത്തോളം ഭവാനിപൂരിലെ പരാജയം രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. കഴിഞ്ഞ തവണ നന്ദീഗ്രാമില്‍ ചെന്ന് സുവേന്ദു അധികാരിയെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ വെല്ലുവിളിച്ച മമത അവിടെ ദയനീയമായി പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ മമതയുടെ സ്വന്തം ശക്തികേന്ദ്രമായ ഭവാനിപൂരില്‍ ചെന്ന് സുവേന്ദു അവരെ തോല്‍പ്പിച്ചത് ബംഗാള്‍ രാഷ്ട്രീയത്തിലെ വലിയൊരു മാറ്റത്തിന്റെ സൂചനയായിരുന്നു. ഭവാനിപൂരിലെ തോല്‍വിയോടെ മമതയ്ക്ക് എം.എല്‍.എ സ്ഥാനവും നഷ്ടമായി. മമതയുടെ കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ സുവേന്ദുവിനെ സഹായിച്ച പ്രധാന തന്ത്രജ്ഞനായിരുന്നു കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥ്.നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ മധ്യംഗ്രാമില്‍ വെച്ചാണ് ബുധനാഴ്ച രാത്രി ചന്ദ്രനാഥ് രഥിന് നേരെ ആക്രമണമുണ്ടായത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തിന് നേരെ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു.
തലയിലും നെഞ്ചിലും വയറിലും മാരകമായി വെടിയേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചിൽ ഒന്നിലധികം വെടിയുണ്ടകളേറ്റതായി ഡോക്ടർ പറഞ്ഞു. വയറ്റിലും വെടിയേറ്റതായി അവർ വിശദീകരിച്ചു.രഥിന്റെ ഡ്രൈവർക്കും വെടിയേറ്റിട്ടുണ്ട്.ഇയാളെ കൊൽക്കത്തയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്. 'വെസ്റ്റ് ബംഗാള്‍ ലെജിസ്ലേറ്റീവ് അസംബ്ലി ഓണ്‍ ഡ്യൂട്ടി' എന്ന ബോര്‍ഡുള്ള കാറിന്റെ ഗ്ലാസുകള്‍ വെടിയുണ്ടകളേറ്റ് തകര്‍ന്ന നിലയിലാണ്. കാറിനുള്ളില്‍ രക്തം തളം കെട്ടിക്കിടക്കുന്ന ദൃശ്യങ്ങള്‍ അക്രമത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. സുവേന്ദു അധികാരിയുടെ നിഴലായി കൂടെയുണ്ടായിരുന്ന ഒരാളെ കൊലപ്പെടുത്തിയതിലൂടെ ബി.ജെ.പിക്കുള്ള ശക്തമായ മുന്നറിയിപ്പാണ് തൃണമൂല്‍ നല്‍കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha
























