ഷീന ബോറയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്നു ഡ്രൈവറുടെ വെളിപ്പെടുത്തൽ

ഷീന ബോറ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഷീന ബോറയെ ശ്വാസം മുട്ടിച്ചാണു കൊലപ്പെടുത്തിയതെന്ന് അമ്മ ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര് ശ്യാംവര്‍ റായി സിബിഐ കോടതിയില്‍ വെളിപ്പെടുത്തി. സത്യമെല്ലാം തുറന്നുപറയാന്‍ തയ്യാറാണെന്നും തന്നെ കേസില്‍ നിന്നും മാപ്പു സാക്ഷിയാക്കണമെന്നും ശ്യാംവര്‍ റായി ആവശ്യപ്പെട്ടു. സത്യം വെളിപ്പെടുത്താന്‍ തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും ചെയ്ത പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നതായും ശ്യാംവര്‍ കോടതിയില്‍ പറഞ്ഞു. ശ്യാംവര്‍ റായിയെ മാപ്പുസാക്ഷി ആക്കണോ എന്ന കാര്യത്തില്‍ ഈ മാസം പതിനേഴിനകം തീരുമാനം അറിയിക്കാന്‍ സി.ബി.ഐ സംഘത്തോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, മുന്‍ഭര്‍ത്താവ് സഞ്ചീവ് ഖന്ന, ഡ്രൈവര് ശ്യാം റായ് എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 2012 ഏപ്രില്‍ 24–നാണ് ഷീനബോറ കൊല്ലപ്പെട്ടത് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























