Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

ഭയപ്പാടോടെ പാകിസ്ഥാന്‍, എല്ലാ പ്രശ്‌നത്തിനും സമാധാന ചര്‍ച്ചകള്‍ നടത്താം, മറ്റൊരു പരിഹാരവും നല്ലതല്ല, ഇന്ത്യന്‍ സൈന്യം തിരിച്ചടിയെപ്പറ്റി ആലോചിച്ചപ്പോഴേക്കും അടവു നയവുമായി പാകിസ്ഥാന്‍

23 SEPTEMBER 2016 06:11 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

അടിക്കു തിരിച്ചടി എന്ന രീതിയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആലോചിച്ചതിനുമുന്നെ തന്നെ സമാധാന ശ്രമങ്ങളുമായി പാകിസ്ഥാന്‍ രംഗത്ത്. ഉറി ഭീകരാക്രമനാവുമായി ബന്ധപ്പെട്ട അതിര്‍ത്തിയില്‍ ഭീകരാക്രമണത്തെ നടത്തുന്നതിനും തക്കതായ രീതിയില്‍ തിരിച്ചടികള്‍ ഏറ്റു വാങ്ങുമെന്നുറപ്പായതോടെ സമാധാന ചര്‍ച്ചകളുമായി മുന്നോട്ടു പോകാന്‍ പാകിസ്ഥാന്‍ ഇന്ത്യയെ സമീപിക്കുന്നു. നിലവില്‍ ഇന്ത്യയില്‍ തുടരെ പാക് ഭീകരവാദികള്‍ ആക്രമണങ്ങള്‍ നടത്തുമ്പോഴും തിരിച്ചടികളോ പാക് അധിനിവേശത്തിന്റെ ചെറുക്കുന്നതിന് പാക് അധീന കശ്മീരിലോ ഇത് വരെ യാതൊരു വിധ സൈനീക നടപടികള്‍ക്കും ഇന്ത്യ മുതിര്‍ന്നിരുന്നില്ല. പഠാന്‍കോട്ട് ഭീകരാക്രമണം നടന്നപ്പോഴും അതിനു പിന്നില്‍ പാക് ഭീകരവാദികളാണെന്നു ഉറപ്പായിട്ടു പോലും ഇന്ത്യ പ്രകോപനപരമായ സമീപനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഉറിയില്‍ നടന്ന ഭീകരാക്രമണത്തോടെ പാകിസ്ഥാനുമായുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഭീകരാക്രമണത്തില്‍ പതിനെട്ടോളം ഇന്ത്യന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യമെങ്ങും പാകിസ്ഥാനെതിരെ പ്രധിഷേധം ആളിപ്പടര്‍ന്നിരുന്നു. അതിനാല്‍ തന്നെ ആക്രമണത്തിന് ശക്തമായ രീതിയില്‍ തന്നെ തിരിച്ചടി നല്‍കുമെന്ന് ഇന്ത പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനു മറുപടിയായി ഇന്ത്യ തയാറാകുന്ന ഏതു രീതിയിലുള്ള ആക്രമണത്തെയും ചെറുത്ത് തോല്‍പ്പിക്കുമെന്നു പാകിസ്ഥാനും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പാകിസ്താനെതിരെ തോക്കു കൊണ്ടുള്ള മറുപടിയെക്കാള്‍ നല്ലത് നയതന്ത്ര പരമായ സമീപനമാണെന്നു മനസിലാക്കിയ സര്‍ക്കാര്‍ 1960 ല്‍ പാകിസ്ഥാനുമായുണ്ടാക്കിയ സിന്ധു നദീജല കരാര്‍ പുനഃപരിശോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതോടെ പാകിസ്ഥാന്റെ കുടിവെള്ളത്തിന് വരെ ഭീഷണിയായേക്കുമെന്നുള്ള അവസ്ഥയാണ് നിലവില്‍ വരുന്നത്.

യുഎന്‍ പൊതുസഭയില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ശക്തമായ ആരോപണങ്ങളുമായി മുന്നോട്ടു വന്നിരുന്നു, കാശ്മീര്‍ പ്രശ്‌നത്തില്‍ യുഎന്‍ ഇടപെട്ട് സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പാകിസ്ഥാന്റെ ആവശ്യത്തെ അര്‍ഹമായ പരിഗണന നല്‍കിയില്ല. മറിച്ച് സംഭവത്തില്‍ രണ്ടു രാജ്യങ്ങള്‍ സംയുക്തമായി ഇടപെട്ടാല്‍ മാത്രമേ യുഎന്‍ ഇടപെടു എന്നും അറിയിച്ചിരുന്നു. തന്റെ മറുപടി പ്രസംഗത്തില്‍ പാകിസ്ഥാന്റെ ആവശ്യം കാര്യമായ പരിഗണന നല്‍കാതിരുന്നത് പാകിസ്ഥാനോടുള്ള യുഎന്‍ നിലപാടാണ് വ്യക്തമാക്കിയത്.

കൂടാതെ ലോകരാഷ്ട്രങ്ങള്‍ ഇന്ത്യക്കു അനുകൂലമായി വന്ന സാഹചര്യത്തിലും, ഇത് വരെ പിന്‍താങ്ങിയിരുന്ന ചൈനയും യുഎന്‍ സമ്മേളനത്തോടെ പിന്തുണ പിന്‍വലിച്ചതോടെ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ് പാകിസ്ഥാന്‍. ഒറ്റയ്ക്ക് ഇന്ത്യയെ നേരിടാനുള്ള കരുത്ത് പാകിസ്ഥാന് ഇല്ലെന്നറിയാവുന്നതു കൊണ്ടും, യുദ്ധ സമാനമായ സാഹചര്യത്തിലൂടെ ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ വന്‍ തിരിച്ചടികള്‍ ഇന്ത്യയിലേക് നിന്നുണ്ടാകുമെന്നുറപ്പായതാണ് പാകിസ്ഥാനെ ഭയപ്പെടുത്തുന്നത്.

ഇതുവരെ ഭീകരാക്രമണങ്ങളോട് മൃദു സമീപനമായിരുന്നെങ്കിലും ഇന്ത്യ ഇപ്പോള്‍ ചുവടു മാറ്റി തിരിച്ചടിയുടെ പാത സ്വീകരിക്കുന്നതും പാകിസ്ഥാന്‍ ഭയക്കുന്നു. അമേരിക്ക മുതല്‍ അഫ്ഗാനിസ്ഥാന്‍ വരെ വിവിധ രാഷ്ട്രങ്ങള്‍ പാകിസ്ഥാനെ വിമര്‍ശിച്ചു രംഗത്ത് വരികയും ചെയ്തിരുന്നു. പാകിസ്ഥാന്‍ ഭീകരരെ സംരക്ഷിക്കുകയാണെന്നും, ഭീകരാക്രമണത്തിന് മൗനാനുമതി നല്കുന്നുണ്ടെന്നുമാണ് അഫ്ഗാനിസ്ഥാന്‍ ആരോപിച്ചത്.

ഈ സാഹചര്യത്തില്‍ ഒരു യുദ്ധം ഉണ്ടായാല്‍ പാകിസ്ഥാന് നിലനില്‍പ്പോ, ലോകരാഷ്ട്രങ്ങളുടെ പിന്തുണയോ ലഭിക്കില്ലെന്നുറപ്പായതോടെയാണ് പാകിസ്ഥാന്‍ അനുരഞ്ജനത്തിന് ശ്രമിക്കുന്നത്. കശ്മീര്‍ വിഷയം അടക്കം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളിലും നിരുപാധിക ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് അറിയിച്ചു. കാശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാതെ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു തരത്തിലുള്ള ചര്‍ച്ചയും വിജയമാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കശ്മീര്‍ വിഷയം യുഎന്നില്‍ ശക്തമായി ഉന്നയിച്ചെന്നും കശ്മീര്‍ ഒരു തര്‍ക്കമേഖലയാണെന്ന കാര്യം അന്തര്‍ദേശീയ സമൂഹം അംഗീകരിച്ചെന്നും ഒരു പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സര്‍താജ് അസീസ് പറഞ്ഞു. ഹിസ്ബുള്‍ മുജഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയെ വധിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി യുഎന്നില്‍ ഉയര്‍ത്താന്‍ നവാസ് ഷെരീഫിന് സാധിച്ചു.കാശ്മീരില്‍നിന്ന് ഉയരുന്ന സ്വാതന്ത്ര്യത്തിനായുള്ള മുറവിളിയ്ക്ക് പാകിസ്താന്റെ പിന്തുണ ഷെരീഫ് അറിയിച്ചതായും സര്‍താജ് അസീസ് അവകാശപ്പെട്ടു.

നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷം നടത്തിയ സമാധാന ശ്രമങ്ങള്‍ ഭീകര സംഘടനകള്‍ക്ക് ഒട്ടും പിടിച്ചിട്ടുമില്ല. ഉറിയിലെ ഭീകരാക്രമണം പാക്കിസ്ഥാനിലെ ഭീകര സംഘടനകള്‍ ഏറെ നാളായി മോഹിക്കുന്നതാണ്. കാരണം, ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം മെച്ചപ്പെടുന്നത് ഒരു തരത്തിലും അവര്‍ക്ക് ഗുണകരമായ കാര്യമല്ല. പഠാന്‍കോട്ട് വ്യോമതാളത്തിലെ ആക്രമണംകൊണ്ടുപോലും ഈ ബന്ധത്തില്‍ കാര്യമായ ഉലച്ചില്‍ സംഭവിച്ചിരുന്നില്ല.

യുദ്ധസമാന സാഹചര്യമാണ് ഉറി ആക്രമണം ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഉറി ആക്രമണത്തിന് എന്ത് തിരിച്ചടി നല്‍കണമെന്ന് ഇന്ത്യയും, ഇന്ത്യ ആക്രമിക്കുന്ന പക്ഷം തക്ക തിരിച്ചടി നല്‍കാന്‍ തയാറെടുത്ത് പാക്ക് സൈന്യവും കാത്തിരിക്കുന്ന ഈ സാഹചര്യത്തിലും സമാധാനപരമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നു ഇത് വരെയുള്ള നടപടികളില്‍ നിന്നും വ്യക്തമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (27 minutes ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (43 minutes ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (1 hour ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (1 hour ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (1 hour ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (2 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (2 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (2 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (2 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (3 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (3 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (3 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (3 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (3 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

Malayali Vartha Recommends