Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

ജയലളിത അതീവ ഗുരുതരാവസ്ഥയില്‍, ആശങ്കയോടെ തമിഴ്‌നാട്, എന്തും സംഭവിക്കാവുന്ന സ്ഥിതിയെന്ന് സൂചന

26 SEPTEMBER 2016 08:42 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. അധ്യക്ഷയുമായ ജെ. ജയലളിത അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററിലെന്ന് സൂചന. ശ്വാസതടസം, കരള്‍ രോഗം, പ്രമേഹം എന്നിവ ഗുരുതരമായതിനെത്തുടര്‍ന്നാണ് ചെന്നൈയിലെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ജയലളിതയ്ക്ക് ജീവന്‍രക്ഷാ ഉപകരങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. താല്‍ക്കാലിക പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരും സിംഗപ്പൂരിലെ വിദഗ്ധ ഡോക്ടര്‍മാരും ആശുപത്രിയിലെത്തിയിട്ടുണ്ട്. ഗുരുതരാവസ്ഥ തുടരുന്ന പക്ഷം ജയലളിതയെ സിംഗപ്പൂരിലേക്കു മാറ്റുന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കുന്നുണ്ട്. എന്നാല്‍ വളരെ ഗുരുതരമാണ് കാര്യങ്ങളെന്നണ് അപ്പോള ആശുപത്രി നല്‍കുന്ന സൂചന. 
ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് എഐഎഡിഎംകെ നേതാക്കള്‍ പ്രതികരിക്കുന്നില്ല.ഇതിനിടെ കേരള ഗവര്‍ണ്ണര്‍ പി സദാശിവം ജയലളിതയ്ക്ക് രോഗമുക്തി നേടാന്‍ ആശംസ അറിയിച്ചത് ചില സൂചനകള്‍ നല്‍കുന്നു.ജയലളിതയുമായി അടുപ്പമുള്ള വ്യക്തിയാണ് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കൂടിയായ സദാശിവം. ജയലളിതയുടെ രോഗം ആശങ്കജനകമാണെന്നതിന്റെ സൂചനയായി സദാശിവത്തിന്റെ സന്ദേശത്തെ കാണുന്നവരുണ്ട്.
വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ തമിഴ്‌നാടു മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത പുറത്താകുന്നത്. തുടര്‍ന്ന് ആയിരക്കണക്കിന് എ.ഐ.ഡി.എം.കെ. പ്രവര്‍ത്തകരും മാദ്ധ്യമപ്രവര്‍ത്തകരും ആശുപത്രിയിലേക്കു കുതിച്ചെത്തുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ജയലളിതയെ പനി, നിര്‍ജലീകരണം എന്നിവയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും നില ഭദ്രവും നിരീക്ഷണത്തിലാണെന്നുമായിരുന്നു വ്യക്തമാക്കിയിരുന്നത്. ഇതില്‍ കൂടുതല്‍ വിവരങ്ങളൊന്നും പരസ്യമാക്കിയിട്ടില്ല. എഐഎഡിഎംകെയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇതെന്നാണ് സൂചന. 
എന്നാല്‍ ഇപ്പോഴത്തെ നില ആശുപത്രിമാറ്റത്തിന് അനുയോജ്യമല്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍. നിലവില്‍ ജയലളിതയെ കാണാന്‍ ആരേയും അനുവദിക്കുന്നില്ല. ഉന്നത പാര്‍ട്ടി ഭാരവാഹികള്‍ക്കു മാത്രമാണ് ആശുപത്രിയിലേക്കു പ്രവേശനം. അതുകൊണ്ട് തന്നെ രോഗവിവരങ്ങള്‍ക്ക് സ്ഥിരീകരണമില്ല. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ജയലളിതയുടെ ആരോഗ്യം എത്രയും വേഗം മെച്ചമാകട്ടെയെന്ന ആശംസാ സന്ദേശം നല്‍കിയിട്ടുണ്ട്.
ജയലളിതയുടെ ആരോഗ്യനില മോശമാണെന്ന് ചെന്നൈയിലെ മാദ്ധ്യമങ്ങള്‍ക്കറിയാം, പക്ഷേ എല്ലാവരും നിശബ്ദത പാലിക്കുകയാണ് എന്നു റിപ്പോര്‍ട്ട് ചെയ്ത റെഡിഫ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിനെതിരേ ജയലളിത ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും പ്രതിപക്ഷമായ ഡി.എം.കെ. ജയലളിതയുടെ ആരോഗ്യം പ്രചാരണവിഷയമാക്കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച ചെന്നൈ മെട്രോയുടെ ഉദ്ഘാടനച്ചടങ്ങാണ് ജയലളിത ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ട പൊതുപരിപാടി. എന്നാല്‍ അതും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ജയലളിത ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. പൊതുവേദികളില്‍ വളരെ കുറച്ചു മാത്രമേ അവര്‍ പങ്കെടുക്കാറുള്ളൂ. ചെന്നൈയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ പോലും പ്രത്യക്ഷ ഇടപെടലുകള്‍ക്ക് ജയലളിത മുന്നിട്ട് ഇറങ്ങിയിരുന്നില്ല. പ്രധാനമന്ത്രി മോദി പോലും അവരുമായി ഔദ്യോഗിക വസതിയിലാണ് ചര്‍ച്ച നടത്തിയത്.
നേരത്തെ ജയലളിതയെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി യുഎസിലെ ബാള്‍ട്ടിമോറിലേക്കു കൊണ്ടുപോകുമെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു ഇത്. ബാള്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് ആശുപത്രിയില്‍ ജയയെ പ്രവേശിപ്പിക്കുമെന്നും സങ്കീര്‍ണമായ ശസ്ത്രക്രിയയാണെന്നും ട്വീറ്റില്‍ പറയുന്നു. ഇതോടെ ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആഭ്യൂഹങ്ങള്‍ ശക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജയലളിത എത്താത്തതായിരുന്നു ഇതിന് കാരണം. അന്ന് അനാരോഗ്യം കാരണം മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ ജയലളിതക്ക് സാധിക്കാതെ വന്നിരിക്കുന്നുവെന്ന് ഡി.എം.കെ നേതാവ് എം. കരുണാനിധി പറഞ്ഞു. ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
അസുഖബാധിതയായതിനാല്‍ ജയലളിതയ്ക്ക് ജോലി ചെയ്യാനാവില്ല. ജനാധിപത്യത്തില്‍, ഒരു മുഖ്യമന്ത്രിയുടെ അസുഖവിവരം മറച്ചു വയ്ക്കുന്നത് ഭൂഷണമല്ല. മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണം എന്നായിരുന്നു കരുണാനിധിയുടെ ആവശ്യം. ഇതോടെ ചര്‍ച്ചകള്‍ സജീവമായി. എന്നാല്‍ വ്യക്തവരുത്താന്‍ എഐഎഡിഎംകെ പോലും തയ്യാറായില്ല. ഇതോടെ ജയലളിത അസുഖ ബാധിതയാണെന്ന അഭ്യൂഹത്തിന് ശക്തി പകര്‍ന്നു. അണികള്‍ ആശങ്കയിലായി. പ്രാര്‍ത്ഥനകളും തുടങ്ങി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവിമുക്തയായ ശേഷം മെയ്യില്‍് ജയലളിത വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (27 minutes ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (43 minutes ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (1 hour ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (1 hour ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (1 hour ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (2 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (2 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (2 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (2 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (3 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (3 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (3 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (3 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (3 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

Malayali Vartha Recommends