കാശ്മീര്‍ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണം, ഒറ്റപ്പെട്ട പാകിസ്ഥാന് യുഎനിന്റെ ശക്തമായ താക്കീത്, പ്രശ്‌നത്തിന് മധ്യസ്ഥത വഹിക്കാനും യുഎന്‍ തയാറാണെന്നു ബാന്‍ കി മൂണ്‍

കാശ്മീര്‍ പ്രവിശ്യയില്‍ നിരന്തരമായി പ്രകോപനപരമായി വെടിവയ്പ്പും ഭീകരാക്രമണവും നടത്തിയിരുന്ന പാകിസ്താനെ സാര്‍ക് രാജ്യങ്ങളും കൈവിട്ടതോടെ രാജ്യാന്തരത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളിലൂടെയും, ഭീകരവാദ പ്രവര്‍ത്തനങ്ങളായിലൂടെയും ഇന്ത്യയെ ആക്രമിച്ചിരുന്നു പാകിസ്താനെതിരെ വിമര്‍ശനവുമായി ലോകരാജ്യങ്ങള്‍ ഒന്നടങ്കം രംഗത്ത് വന്നപ്പോള്‍ ഗത്യന്തരമില്ലാതെ പാകിസ്ഥാന്‍ യുഎനിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാശ്മീര്‍ പ്രശ്നത്തില്‍ ഇടപെടേണ്ടതില്ലെന്നു യുഎന്‍ തീരുമാനിക്കുകയുംപ്രശ്‌നത്തിന് അര്‍ഹമായ പരിഗണന പാകിസ്ഥാന്‍ ആവശ്യപ്പെട്ടതിനനുസരിച്ചു നല്‍കിയതുമില്ല.
ഇതിനു ശേഷം കാശ്മീരിലെ ഉറിയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികരെ വധിച്ച സാഹചര്യത്തില്‍ ഇനി പാകിസ്ഥാനോട് മൃദുസമീപനം വേണ്ടെന്നു വയ്ക്കുകയും പാക് അധീന കാശ്മീരില്‍ കടന്നാക്രമണം നടത്തി ഇന്ത്യ ശക്തമായ താക്കീത് പാകിസ്ഥാന് നല്‍കുകയും ചെയ്തിരുന്നു. ഇനിയൊരാക്രമണം നടത്തിയാല്‍ ഇതിലും ഭീകരമായി നേരിടുമെന്നും ഇന്ത്യ തിരിച്ചടിയുടെ പറയാതെ പറഞ്ഞിരുന്നു. നിയന്ത്രണ രേഖ കടന്നു കയറി ആക്രമണം നടത്തിയതിനു ഇന്ത്യയെ അനുകൂലിച്ച് അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ് മുതലായെ രാഷ്ട്രങ്ങള്‍ രംഗത്ത് വരികയും ചെയ്തു. എന്നാല്‍ ആദ്യം ഇന്ത്യ തിരിച്ചടിച്ചത് സ്ഥിരീകരിക്കാതിരുന്ന പാകിസ്ഥാന്‍ പിന്നീട് ആക്രമണത്തിന് ശക്തമായി ഇനിയും ആക്രമണം നടത്തുമെന്നും, ഇന്ത്യയുടെ നടപടി അനാവശ്യ സാഹസാഹര്യത്തിലായിരുന്നു എന്നും പാകിസ്ഥാന്‍ അറിയിച്ചിരുന്നു.
അടിക്കു തിരിച്ചടി നല്‍കിയതിലൂടെ ഇരു രാഷ്ട്രങ്ങളും ഇത്തരത്തില്‍ മുന്നോട്ടു പോയാലുണ്ടാകുന്ന ഭവിഷ്യത്ത് മനസ്സില്‍ കണ്ടുകൊണ്ടാണ് യുഎന്‍ നേരിട്ടിടപെടാന്‍ തയാറാണെന്നു അറിയിച്ചത്. ഈ ആവസ്ഥയില്‍ മുന്നോട്ടു പോയാല്‍ യുദ്ധമല്ലാതെ മറ്റൊരു വഴിയും ഇല്ലെന്നുള്ളതാണ് കാശ്മീര്‍ പ്രശ്‌നത്തില്‍ ഇപ്പോഴുള്ളത്. ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷം പരിഹരിക്കാന്‍ ഉടന്‍ നടപടിയുണ്ടാകണമെന്ന് യുഎന്‍ െസക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇപ്പോഴുണ്ടായിരിക്കുന്ന സംഘര്‍ഷത്തില്‍ അതീവ ആശങ്കയുണ്ട്. സെപ്റ്റംബര്‍ 18ലെ ഉറി ആക്രമണവും നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവുമെല്ലാം ഉത്കണ്ഠയുണ്ടാക്കുന്നു. ഇരു രാജ്യങ്ങളും അംഗീകരിക്കുകയാണെങ്കില്‍ കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ സമാധാനം സൃഷ്ടിക്കുന്നതിനു നയതന്ത്ര ചര്‍ച്ചകള്‍ നടത്താന്‍ തയാറാണ് - ബാന്‍ കി മൂണ്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
നേരത്തെ അഞ്ച് അംഗരാജ്യങ്ങള്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍, ഇസ്ലാമാബാദില്‍ അടുത്ത മാസം നടത്താന്‍ തീരുമാനിച്ചിരുന്ന സാര്‍ക് ഉച്ചകോടി മാറ്റി വച്ചിരുന്നു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇന്ത്യ നേരത്തേ തീരുമാനിച്ചിരുന്നതിനു പിന്നാലെ, ബംഗ്ലദേശും ഭൂട്ടാനും അഫ്ഗാനിസ്ഥാനും ഇന്നലെ ശ്രീലങ്കയും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് ഉച്ചകോടി മാറ്റാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായത്.ഉറി ആക്രമണത്തിനുശേഷം, പാക്കിസ്ഥാന്റെ രീതികളെ പരോക്ഷമായി വിമര്‍ശിച്ചാണു ബംഗ്ലദേശും ഭൂട്ടാനും അഫ്ഗാനിസ്ഥാനും ഉച്ചകോടിയില്‍നിന്നു പിന്മാറിയത്. ഉച്ചകോടി വിജയകരമായി നടത്താന്‍ തക്ക സാഹചര്യമൊരുക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടെന്ന് ഈ രാജ്യങ്ങള്‍ കുറ്റപ്പെടുത്തി. പാക്ക് അധിനിവേശ കശ്മീരില്‍ (പിഒകെ) ഇന്ത്യ നടത്തിയ ആക്രമണത്തെ ബംഗ്ലദേശും അഫ്ഗാനിസ്ഥാനും കഴിഞ്ഞദിവസം അനുകൂലിച്ചിരുന്നു. 1985ല്‍ തുടങ്ങിയ സാര്‍ക്കില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ എന്നിവയ്ക്കു പുറമേ, നേപ്പാളും മാലദ്വീപും അംഗങ്ങളാണ്. സാര്‍ക്കിന്റെ പത്തൊന്‍പതാമത്തെ ഉച്ചകോടിയാണ് അടുത്ത മാസം നടക്കാനിരുന്നത്.
ഇതേസമയം, പാക്കിസ്ഥാന്‍ പിന്തുണയോടെ ഭീകരസംഘടനകള്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ആക്രമിക്കാനുള്ള സാധ്യത കണക്കിലെടുത്തു രാജ്യമൊട്ടാകെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മെട്രോ നഗരങ്ങള്‍, തന്ത്രപ്രധാന കേന്ദ്രങ്ങള്‍, തിരക്കേറിയ വിപണികള്‍, പ്രധാന പ്രാര്‍ഥനാലയങ്ങള്‍ തുടങ്ങിയവ ഭീകരര്‍ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സര്‍വസജ്ജമായിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha


























