മുംബൈയിലെ തട്ടുകടക്കാരന്‍ വെളിപ്പെടുത്തിയത് 50 കോടിയുടെ കള്ളപ്പണം, ജ്യൂസ് കടക്കാരന്റെ സംഭാവന അഞ്ചുകോടി, രാജ്യത്ത് ആകെ വെളുപ്പെടുത്തിയത് 65,000 കോടി

മുംബൈയിലെ തട്ടുകടക്കാരന്‍ മാത്രം വെളിപ്പെടുത്തിയത് 50 കോടിയുടെ കള്ളപ്പണം, താനെയിലെ ജ്യൂസ് കടക്കാരന്‍ അഞ്ച് കോടി, മുംബൈയിലും പരിസരങ്ങളിലുമുള്ള തട്ടുകടകളുടെ ഉടമകള്‍ 50 കോടിയുടെ കള്ളപ്പണമാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയിലൂടെ വെളുപ്പിച്ചത്. കള്ളപ്പണം വെളിപ്പെടുത്തി നികുതിയടച്ച് ശിക്ഷയില്‍നിന്ന് ഒഴിവാകാന്‍ സര്‍ക്കാര്‍ അനുവദിച്ച നാലുമാസത്തെ സമയം സെപ്തംബര്‍ 30നാണ് അവസാനിച്ചത്. ഇതനുസരിച്ച് മൊത്തം 65,250 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയെന്നാണ് കണക്ക്. ഇതിന്റെ 45 ശതമാനം നികുതിയായി നല്‍കണം. കള്ളപ്പണം വെളിപ്പെടുത്താനുള്ള സ്‌കീം പ്രകാരം 65,250 കോടി രൂപയുടെ കള്ളപ്പണം പുറത്തുവന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇന്നെലെ വെളിപ്പെടുത്തിയത്. സര്‍ക്കാറിന് അധികവരുമാനമായി ലഭിച്ചത് 30,000 കോടി രൂപ. കള്ളപ്പണം വെളിപ്പെടുത്തിയവരുടെ പേരുവിവരം പുറത്തുവിടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില വിവരങ്ങള്‍ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കള്ളപ്പണം വെളിപ്പെടുത്തല്‍ പരിപാടിയിലൂടെ കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്തി വന്‍ വ്യവസായികള്‍ മുതല്‍ തട്ടുകടക്കാര്‍ വരെ രംഗത്തെത്തി.
താനെയിലെ പ്രശസ്തമായ വടാ പാവ് വില്പനശാലയും ഘാട്‌ക്കോപ്പറിലെ ദോശക്കടയും അന്ധേരിയിലെ സാന്റ് വിച്ച് സെന്ററും സൗത്ത് മുംബൈയിലെ ജിലേബീവാലയുമാണ് ഇക്കൂട്ടത്തില്‍ പ്രമുഖര്‍ ഘാട്‌ക്കോപ്പറിലെ കട അഞ്ചുകോടി രൂപയുടെ സമ്പാദ്യമാണ് വെളിപ്പെടുത്തിയത്. 25 ലക്ഷം രൂപ മുതല്‍ അഞ്ചുകോടി രൂപവരെ വെളിപ്പെടുത്തിയവരുണ്ട്. ഇവരെല്ലാവരും ചേര്‍ന്ന് 22.5 കോടിരൂപ നികുതിനല്‍കണം.മുംബൈയിലെ തട്ടുകടകളില്‍ രണ്ടാഴ്ചയ്ക്കിടെ ആദായനികുതിവകുപ്പ് പലവട്ടം റെയ്ഡുകള്‍ നടത്തിയിരുന്നു. അതിനുപിന്നാലെയാണ് അവര്‍ പണം വെളിപ്പെടുത്താന്‍ തയ്യാറായത്.
വടാപാവ്, സാന്‍ഡ്!വിച്ച്, ദോശ, ജിലേബി സ്റ്റാളുകള്‍, ജ്യൂസ് സെന്ററുകള്‍ തുടങ്ങി സാധാരണക്കാര്‍ക്കു ചുരുങ്ങിയ ചെലവില്‍ വിശപ്പടക്കാനുള്ള വിഭവങ്ങള്‍ വില്‍ക്കുന്നവരുടെ മാത്രം 'സംഭാവന'യാണിത്. ഘാട്‌കോപ്പറിലെ ഒരു ജ്യൂസ് സെന്റര്‍ ഉടമ വെളിപ്പെടുത്തിയത് അഞ്ചുകോടി രൂപയുടെ പണവും വസ്തുവകകളും. 25 ലക്ഷം മുതല്‍ രണ്ടുകോടി വരെ വെളിപ്പെടുത്തിയവരുണ്ട്. മുംബൈ, താനെ, നവിമുംബൈ മേഖലകളില്‍നിന്നു മാത്രം 15,000 കോടി രൂപയുടെ കണക്കില്‍പെടാത്ത സ്വത്താണു പുറത്തുവന്നത്.
കഴിഞ്ഞ നാലുമാസം സര്‍ക്കാര്‍ നല്‍കിയ അവസരം ഉപയോഗിച്ച് വെളിപ്പെടുത്തിയത് അറുപത്തയ്യായിരം കോടി രൂപയുടെ കള്ളപ്പണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇനിയും കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അരുണ്‍ ജെയ്റ്റിലി അറിയിച്ചു.
ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള മൂന്ന് മാസത്തിനുള്ളില്‍ വെളിപ്പെടുത്താത്ത സ്വത്തും, കള്ളപ്പണവും വെളിപ്പെടുത്തണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം. സ്വമേധായ വെളിപ്പെടുത്തിയ സ്വത്തിനെക്കുറിച്ച് അന്വേഷണമുണ്ടാകില്ലെന്നും ഇവരുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് 64275 പേര്‍ സര്‍ക്കാരില്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നും 65250 കോടി രൂപയുടെ കള്ളപ്പണം പുറത്തുവന്നെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അറിയിച്ചു. 16000 കോടിയുടെ നികുതി വരുമാനമാണ് ഇതുവഴി സര്‍ക്കാരിന് നേടാനായതെന്നും ജെയ്റ്റിലി പറഞ്ഞു.
https://www.facebook.com/Malayalivartha


























