പാചകവാതകത്തിന്‍റെ വില വീണ്ടും കൂട്ടി; 94 രൂപ പാചകവാത സിലിണ്ടറിനും 146 രൂപ വാണിജ്യ സിലിണ്ടറിനും കൂട്ടി

രാജ്യത്തെ പാചകവാതകത്തിന്‍റെ വില വീണ്ടും കൂട്ടി. 94 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ 635ൽ നിന്ന് സിലണ്ടറിന് 729 രൂപയായി ഉയർന്നു.
വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന് 146 രൂപയാണ് വർധിപ്പിച്ചത്. 1289 രൂപയാണ് പുതിയ വില. രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള സബ്സിഡി പാചകവാതക സിലിണ്ടറിന് 4.56 രൂപയും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വിലയിൽ 94 രൂപയുടേയും വർദ്ധന എണ്ണക്കമ്പനികൾ വരുത്തി.
ഇതോടെ 14 കിലോ സബ്സിസി സിലിണ്ടറിന് ഡൽഹിയിൽ വില 495.69 രൂപയായി. നേരത്തെ ഇത് 491.13 ആയിരുന്നു. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ സിലിണ്ടറിന്റെ വില 146 രൂപ കൂട്ടി 1268 രൂപയാക്കി. അടുത്ത വർഷം മാർച്ചോടുകൂടി സബ്സിഡി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി, പ്രതിമാസം ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ നാലു രൂപ വീതം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നേരത്തെ എണ്ണക്കമ്പനികൾക്ക് അനുമതി നൽകിയിരുന്നു.
ഒറ്റയടിക്ക് 94 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇത് സാധാരണക്കാരെ കാര്യമായി തന്നെ ബാധിക്കും. ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് ഈ വിലവർധന. അപ്രതീക്ഷിതമായുണ്ടായ വിലവര്‍ധന സാധാരണക്കാരുടെ ദൈനംദിന ജീവിതമാണ് ദുസ്സഹമാക്കുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റത്തെ തുടര്‍ന്ന് ജീവിതച്ചെലവുകള്‍ തള്ളിനീക്കാന്‍ പാടുപ്പെടുന്നതിനിടെയാണ് ജനങ്ങളെ ദുരിതത്തിലാക്കി പാചകവാത വില പിന്നെയും വർധിപ്പിച്ചിരിക്കുന്നത്. പൊള്ളുന്ന വിലക്കയറ്റത്താല്‍ സാധാരണക്കാരന്റെ അടുക്കളയും പൊള്ളും.
https://www.facebook.com/Malayalivartha


























