മോദിയുടെ ഇഷ്ടം മാത്രമാണ് രാജ്യത്ത് നടക്കുന്നത്; മറ്റുള്ളവര്‍ക്ക് ഇന്ത്യയില്‍ യാതൊരു പ്രസക്തിയുമില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് ഹോട്ട് താരം

രാജ്യത്ത് നടപ്പിലാക്കിയ ചരക്കുസേവന നികുതിയുടെ ഗുണം ലഭിക്കുന്നത് ഉപഭോക്താക്കള്‍ക്കാണെന്നും ജിഎസ്ടി രാജ്യത്ത് പുതിയ വ്യാപാര സംസ്കാരത്തിന് രൂപം നല്‍കിയെന്നും തുടങ്ങി പല പ്രസ്താവനകളും നടത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പക്കിയതാണ് ജിഎസ്ടി.
ജിഎസ്ടി ഏര്‍പ്പെടുത്തുന്നതോടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്ത് വിലക്കുറവുണ്ടാകുമെന്നും ജിഎസ്ടിയുടെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും മോദി പറഞ്ഞിരുന്നു. എന്നാൽ ജിഎസ്ടിക്കെതിരെയുള്ള പ്രതിഷേധം ദിനംതോറും ശക്തമാവുകയാണ്.
പ്രതിഷേധിക്കുന്നവരെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ബിജെപി ശ്രമിക്കുകയും ചെയ്യുന്നു. വിവിധ മേഖലകളില്‍ നിന്നും വ്യാപക പ്രതിഷേധമാണുയരുന്നത്. ഒരു കാലത്ത് നരേന്ദ്രമോദിയുടെ കടുത്ത ആരാധകരായിരുന്നവര്‍ വരെ ഒടുവില്‍ സഹികെട്ട് കേന്ദ്രത്തിന്‍റെ തലതിരിഞ്ഞ നയങ്ങള്‍ക്കെതിരെ രംഗത്തെത്തയിരിക്കുകയാണ്.
അഭിനയത്തെക്കാളും വിവാദങ്ങളിലൂടെ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് രാഖി സാവന്ത്. മോദിയുടെ കടുത്ത ആരാധികയായിരുന്ന ഈ ഹോട്ട് നായിക. ഇപ്പോള്‍ രാഖിയും മോദിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തമിഴ് സൂപ്പര്‍ താരം വിജയുടെ പുതിയ ചിത്രം മെര്‍സലില്‍ ജിഎസ്ടിക്കെതിരെ പരാമര്‍ശം ഉണ്ടായതിനെ തുടര്‍ന്ന് ബിജെപി നടത്തിയ നാണംകെട്ട ഇടപെടലുകള്‍ അവരെ രാജ്യമെങ്ങും ഒറ്റപ്പെടുത്തിയ സാഹചര്യത്തിലാണ് സിനിമാ മേഖലയില്‍ നിന്ന് തന്നെ നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നത്. മോദിയുടെ ഇഷ്ടം മാത്രമാണ് രാജ്യത്ത് നടക്കുന്നത്. മറ്റുള്ളവര്‍ക്ക് ഇന്ത്യയില്‍ യാതൊരു പ്രസക്തിയുമില്ലെന്നും രാഖി സാവന്ത് ആഞ്ഞടിക്കുന്നു.
രാജ്യത്തെ എങ്ങോട്ടാണ് അദ്ദേഹം നയിക്കുന്നതെന്ന കാര്യത്തില്‍ തനിക്ക് വ്യക്തതയില്ലെന്നും രാഖി കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദി അധികാരത്തിലെത്തിയ കാലം മുതല്‍ കടുത്ത മോദി ആരാധികയായിരുന്നു രാഖി സാവന്ത്.
മോദിയുടെ ചിത്രം ധരിച്ച ടീ ഷര്‍ട്ട് ധരിച്ച് വാര്‍ത്ത സൃഷ്ടിച്ച അതേ രാഖി സാവന്താണ് ഇപ്പോള്‍ നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത് എന്നതും ശ്രദ്ധേയമാണ്. ഹോട്ട് യോഗ പരിശീലിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗങ്ങളെപ്പറ്റി സംസാരിക്കുമ്പോളാണ് ജിഎസ്ടി എന്ന വിഷയം കടന്ന് വന്നത്. ഹോട്ട് യോഗയിലൂടെ ജിഎസ്ടി വഴി ഉണ്ടായിരിക്കുന്ന പിരിമുറുക്കം അകറ്റാന്‍ സാധിക്കുമെന്ന് രാഖി സാവന്ത് പറഞ്ഞു.
https://www.facebook.com/Malayalivartha


























