പോലീസ് തെളിവുണ്ടാക്കാൻ നെട്ടോട്ടമോടുമ്പോൾ ഇതാ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ;ഹിന്ദു സംഘടനാ നേതാവിനെ കൊലപ്പെടുത്തിയതിന് ഗുണ്ടാത്തലവന്‍ കുടുങ്ങിയത് ഇങ്ങനെ

ഹിന്ദു സംഘടനാ നേതാവിനെ കൊന്നുവെന്ന് ഗുണ്ടാത്തലവന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സംഘര്‍ഷ് സേന നേതാവ് വിപന്‍ ശര്‍മ്മയെ കൊലപ്പെടുത്തിയതായി സരജ് സന്ധു എന്ന ഗുണ്ടാത്തലവനാണ് വെളിപ്പെടുത്തിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലായിരുന്നു വെളിപ്പെടുത്തല്‍. കൊലപാതക വിവരം പരസ്യമാക്കിയ ശേഷം ഒളിവില്‍ പോയ സന്ധുവിനായി പഞ്ചാബ് പോലീസ് അന്വേഷണം തുടങ്ങി.
കൊലപാതക വിവരം ഫെയ്സ്ബുക്കില്‍ വെളിപ്പെടുത്തിയ ശേഷം ഗുണ്ടാതലവന്‍ ഒളിവില്‍ പോയത് പഞ്ചാബ് പോലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഒക്ടോബര്‍ 30നാണ് കൊലപാതകം നടന്നത്. അന്ന് മുതല്‍ സന്ധു ഒളിവിലാണ്. ഇതിനിടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് സന്ധു തന്നെയാണോ അതോ ഇയാള്‍ക്കായി മറ്റാരെങ്കിലും ചെയ്തതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
വിപന്‍ ശര്‍മ്മയോട് പ്രതികാരം വീട്ടുന്നതിനാണ് കൊലപാതകം നടത്തിയതെന്ന് സന്ധു ഫെയ്സ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി. മതപരമായ ആക്രമണമല്ല. സന്ധുവിന്റെ സുഹൃത്തിന്റെ പിതാവിനെ കൊല്ലാന്‍ ശര്‍മ്മ ഗൂഢാലോചന നടത്തിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് കൊലപാതകം നടത്തിയതെന്ന് സന്ധു ഫെയ്സ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി. സന്ധു ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.
https://www.facebook.com/Malayalivartha



























