സ്വവര്‍ഗാനുരാഗിയായ വിദ്യാർത്ഥിയുടെ ചോദ്യത്തിന് ആത്മീയാചാര്യന്റെ മറുപടി ഇങ്ങനെ

സ്വവര്‍ഗാനുരാഗം ശാരീരിക പ്രവണതയാണെന്ന് ശ്രീ ശ്രീ രവി ശങ്കര്‍. ഇത് പീന്നീട് മാറാമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സ്റ്റിയില്‍ നടന്ന ചടങ്ങില്‍ സ്വവര്‍ഗാനുരാഗിയായ വിദ്യര്‍ഥികളിലൊരാളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സ്വവര്‍ഗാനുരാഗിയായതിന്‍റെ പേരില്‍ തന്നോടുള്ള
സുഹൃത്തുക്കളുടെയും മാതാപിതാക്കളുടെയും പെരുമാറ്റത്തെ എങ്ങിനെ ബോധവത്കരിക്കാം എന്ന ചോദ്യമായിരുന്നു വിദ്യാര്‍ഥിയുടേത്.
നിങ്ങള്‍ നിങ്ങളെ തന്നെ നന്നായി ചികിത്സിക്കുക. നിങ്ങള്‍ രോഗിയാണെന്നോ നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്നമുള്ളതായി കരുതുകയോ വേണ്ട. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങിനെ പെരുമാറുന്നു എന്നത് പരിഗണിക്കേണ്ടതില്ല. നിങ്ങള്‍ നിവര്‍ന്ന് നിന്നാല്‍ ആര്‍ക്കും നിങ്ങളെ അപമാനിക്കാന്‍ കഴിയില്ല. എന്നാല്‍ നിങ്ങള്‍ തളര്‍ന്നു പോയാല്‍, സ്വയം മോശമാണെന്ന് കരുതിയാല്‍ ആര്‍ക്കും നിങ്ങളെ സഹായിക്കാനും കഴിയില്ല രവിശങ്കര്‍ പറഞ്ഞു.
ഇതൊരു പ്രവണത മാത്രമാണെന്നും അത് മനസിലാക്കുകയും, സ്വീകരിക്കുകയും ചെയ്യ്താല്‍ പ്രശ്നങ്ങള്‍ പകുതി മാറുമെന്നും രവിശങ്കര്‍ പറഞ്ഞു. താന്‍ നിരവധി സ്വവര്‍ഗാനുരാഗികളെ കണ്ടിട്ടുണ്ടെന്നും അവര്‍ തികച്ചും സാധാരണ മനുഷ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2013ലെ സുപ്രീം കോടതി വിധിക്ക് ശേഷം സ്വവര്‍ഗാനുരാഗത്തെ അനുകൂലിച്ച് ശ്രീ.ശ്രീ രവി ശങ്കര്‍ രംഗത്ത് വന്നിരുന്നു. ഹിന്ദു മതത്തില്‍ ഇതൊരു കുറ്റകൃത്യമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു സ്വവര്‍ഗാനുരാഗം ഒരു കുറ്റകൃത്യമല്ലെന്നും ഇവരെ സമൂഹത്തിന്‍ നിന്നും മാറ്റി നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജെ.എന്‍.യുവിന്‍റെ ദേശ വിരുദ്ധ ലേബല്‍ എന്തു കൊണ്ടാണെന്നുള്ള മറ്റൊരു കുട്ടിയുടെ ചോദ്യത്തിന് വിയോജിപ്പ് യുവത്വത്തിന്‍റെ ഭാഗമാണെന്നും വ്യത്യസ്തമായി സംസാരിക്കുന്നതു കൊണ്ട് അവരെ ദേശ വിരുദ്ധരായി മുദ്ര കുത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ജന്മനാടിനോട് കൂറ പുലര്‍ത്താതിരിക്കാന്‍ ആര്‍ക്കുമാവില്ല ഇനി അങ്ങനെയാരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് കൗണ്‍സിലിങ്ങ് ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
https://www.facebook.com/Malayalivartha



























