ഇന്ത്യയിൽ 36,000 റോഹിങ്ക്യകൾ; ഭീകരബന്ധം തള്ളിക്കളയാനാകില്ല-ബി.എസ്.എഫ്. രാജ്യം നേരിടുന്നത് മറ്റൊരു ഭീകര ബന്ധത്തിന്റെ പ്രതിസന്ധിയാണ്

ന്യൂഡൽഹി: രാജ്യത്ത് 36,000ത്തോളം റോഹിങ്ക്യകളുണ്ടെന്നും ഇവർക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ബി.എസ്.എഫ്. ഇൗ വർഷം ഒക്ടോബർ 31വരെ അതിർത്തി രക്ഷാസേന ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ 87 റോഹിങ്ക്യകളെ പിടികൂടിയതായും ഇവരിൽ 76 പേരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചതായും സേനാ ഡയറക്ടർ ജനറൽ കെ .കെ. ശർമ പറഞ്ഞു.
രാജ്യത്തു കടന്ന റോഹിങ്ക്യകൾ പല സംസ്ഥാനങ്ങളിലായി ഉണ്ടെന്ന റിപ്പോർട്ടുകള് അടുത്ത സമയത്താണ് പുറത്തു വന്നത്. കേരളത്തിലും ബംഗാളികൾ എന്ന പേരിൽ ധാരാളം റോഹിങ്ക്യകൾ ഉള്ളതായി സംശയമുണ്ട്. രാജ്യം നേരിടുന്നത് മറ്റൊരു ഭീകര ബന്ധത്തിന്റെ പ്രതിസന്ധിയാണ്. ശർമ്മയുടെ വാക്കുകൾ ഈ സംശയങ്ങളെ കൂടുതൽ ബലപ്പെടുത്തുന്നു.
ഡിസംബർ ഒന്നിന് നടക്കുന്ന ബി.എസ്.എഫിെൻറ 52ാമത് ഉയിർപ്പ് ദിനത്തോടനുബന്ധിച്ച് വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ പിടികൂടിയവരിൽനിന്ന് ആയുധങ്ങളോ വെടിക്കോപ്പുകളോ കണ്ടെടുത്തിട്ടില്ല. ആർക്കും ഭീകരബന്ധമുള്ളതായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. തനിക്ക് അവരെപ്പറ്റി സംശയമൊന്നുമില്ലെന്നും ശർമ പറഞ്ഞു. എന്നാൽ, റോഹിങ്ക്യൻ മുസ്ലിംകൾ ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധപ്പെട്ടാലുണ്ടാകാവുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സഹസൈനിക വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
https://www.facebook.com/Malayalivartha



























