മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിൽനിന്നും പിടികൂടിയത് കോടിക്കണക്കിനു രൂപയുടെ മദ്യം

ഇന്ത്യയിൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്. ഇത്രകാലവും സമ്പൂര്‍ണ മദ്യനിരോധനം നിലനിന്ന ഗുജറാത്തിൽനിന്നും പിടികൂടിയത് 9.61 ലക്ഷം ലിറ്റര്‍ മദ്യം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണസംവിധാനമാണ് ഗുജറാത്തിൽനിന്നും വലിയ അളവിലുള്ള മദ്യം പിടികൂടിയത്.
ഗുജറാത്തിൽ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ഇത്രയും മദ്യം പിടികൂടുന്നത്. ഇവിടെ മദ്യനിരോധനം നിലനില്ക്കെയാണ് കോടിക്കണക്കിന് രൂപയുടെ വ്യാജമദ്യം ഒഴുകിയത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാപകമായി വ്യാജമദ്യം ഒഴുക്കുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥനത്തിലായിരുന്നു പരിശോധന. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മദ്യമൊഴുകുന്ന സ്ഥിതിയാണ് ഗുജറാത്തില്‍.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതിമുതല്‍ ഇതുവരെയുള്ള കണക്കനുസരിച്ചാണ് 9.61 ലക്ഷം ലിറ്റര്‍ മദ്യം പിടികൂടിയത്. ഇതിന് 22.19 കോടി രൂപ വില വരും. അനധികൃതമായി സൂക്ഷിച്ച 8.17 കോടി രൂപയും 37.63 കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. 3.11 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നും കണ്ടെത്തി. ബ്രിട്ടീഷ്, തായ് കറന്‍സികളടക്കം 3.12 ലക്ഷത്തോളം വിദേശകറന്‍സികളും പിടികൂടിയിട്ടുണ്ട്. നൂറോളം പേരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷകരായി സംസ്ഥാനത്താകെ നിയോഗിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























