ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഫോട്ടോയെ വിവാഹം കഴിച്ച് അംഗനവാടി ജീവനക്കാരി

കുറെ നാളായി പല പ്രശ്‌നങ്ങള്‍ പറഞ്ഞിട്ടും സർക്കാരിന്റെയോ മുഖ്യമന്ത്രിയുടെയോ ഭാഗത്തുനിന്നും യാതൊരു പ്രതികരണവുമില്ല. ഒരു നടപടിയും അവർ സ്വീകരിക്കുന്നില്ല. ഒടുവിൽ വെത്യസ്തമായ സമര മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ അംഗനവാടി ജീവനക്കാര്‍.
സര്‍ക്കാരിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ സീതാപൂരിലെ അംഗനവാടി ജീവനക്കാരുടെ സംഘടനയുടെ ജില്ലാ പ്രസിഡന്റായ നീതു സിംഗ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോയെ വിവാഹം കഴിച്ചു. തന്റെ ഈ വിവാഹത്തിലൂടെ 4 ലക്ഷത്തോളം വരുന്ന എന്റെ സഹോദരിമാര്‍ക്ക് അതിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിവാഹത്തിനുശേഷം നീതു സിംഗ് പറഞ്ഞു. വെള്ളിയാഴ്ച യോഗി ആദിത്യനാഥ് സിതാപൂര്‍ സന്ദര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൂടെ ലക്‌നൗവിലേക്ക് പോകുമെന്നും നീതു സിംഗ് പറഞ്ഞു.
എന്നിട്ടും സര്‍ക്കാര്‍ നമ്മുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ തയ്യാറായില്ലെങ്കില്‍ കുതിരപ്പുറത്തു കയറി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുമെന്നും അവര്‍ അറിയിച്ചു. നാലു മാസമായി അംഗനവാടി ജീവനക്കാര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നു പറഞ്ഞ് യോഗി ആദിത്യനാഥ് സര്‍ക്കാരിന് പരാതികള്‍ നല്‍കുന്നു. പല തവണ സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിട്ടുണ്ടെങ്കിലും ഒന്നും വിജയം കണ്ടില്ല. അതുകൊണ്ടാണ് അംഗനവാടി ജീവനക്കാർ ഇങ്ങനെയൊരു സമരമാർഗം സ്വീകരിച്ചത്.
https://www.facebook.com/Malayalivartha


























