ഓസ്കാർ പുരസ്ക്കാരം: ഇന്ത്യൻ പ്രതീക്ഷ അവസാനിച്ചു
ഓസ്കാർ പുരസ്‌ക്കാരത്തിനുള്ള ചിത്രങ്ങളിൽ നിന്നും ഇന്ത്യൻ പ്രതീക്ഷയായ ന്യൂട്ടൺ പുറത്തായി. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള മത്സരത്തില്‍ ഇന്ത്യയുടെ എന്‍ട്രിയായിരുന്നു ന്യുട്ടണ്‍. അവസാന പട്ടികയിലേക്ക് ഒന്‍പത് വിദേശഭാഷാ ചിത്രങ്ങളെയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് സയന്‍സസ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയില്‍ തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥന്റെ കഥ പറയുന്ന ചിത്രത്തില്‍ രാജ്കുമാര്‍ റാവുവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദി, ഗോണ്ടി ഭാഷകളിലായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സമര്‍പ്പിക്കപ്പെട്ട 92 ചിത്രങ്ങളില്‍ നിന്നുമാണ് അവസാന ഒന്‍പത് ചിത്രങ്ങളെ തിരഞ്ഞെടുത്തത്.
പട്ടികയിൽ ഇടം നേടിയ ചിത്രങ്ങൾ
എ ഫന്റാസ്റ്റിക് വുമണ്‍ (ചിലി), ഇന്‍ ദി ഫെയ്സ് (ജര്‍മനി), എ ബോഡി ആന്‍ഡ് സോള്‍ (ഹംഗറി), ഫോക്സ്ട്രോട്ട് (ഇസ്രായേല്‍), ദി ഇന്‍സള്‍ട്ട് (ലെബനന്‍), ലവ്ലസ് (റഷ്യ), ഫെലിസിറ്റെ (സെനഗല്‍), ദി വൂണ്ട് (ദക്ഷിണാഫ്രിക്ക), ദി സ്ക്വയര്‍ (സ്വീഡന്‍)
https://www.facebook.com/Malayalivartha