യുവതികളെ സൗഹൃദം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച് പണം തട്ടുന്ന അച്ഛനും മകളും ഉൾപ്പെടെയുള്ള പെണ്‍വാണിഭ സംഘം പിടിയിൽ
അച്ഛനും മകളും ഉൾപ്പെടെയുള്ള പെണ്‍വാണിഭ സംഘം പിടിയിലായി. ഹരിയാനയിലാണ് സംഭവം. ഇവർ ആദ്യം യുവതികളുമായി സൗഹൃദം സ്ഥാപിക്കുകയാണ് പതിവ്. അവരുമായി വിശ്വസ്തത പിടിച്ചുപ്പറ്റിയശേഷം അച്ഛനും മകളും വീട്ടിലേക്കു ക്ഷണിക്കും. തുടർന്ന് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണവും പാനീയവും നല്‍കി മയക്കും.
മയക്കത്തിലാകുന്ന പെൺകുട്ടിയെ അച്ഛൻ ലൈംഗീകമായി പീഡിപ്പിക്കും. മകൾ ഈ പീഡനരംഗങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങൾ ആയുധമാക്കി യുവതികളെ ഭീഷണിപ്പെടുത്തി പണം വാങ്ങും. എതിര്‍ക്കുന്ന യുവതികളെ ഇവര്‍ ഭീഷണിപ്പെടുത്തും. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്യും. പീഡനത്തിന് ഇരയായ യുവതികള്‍ പരാതിയുമായി പോലീസിനെ സമീപിച്ചതോടെ അച്ഛനും മകളും ഉൾപ്പെടെയുള്ള പെണ്‍വാണിഭ സംഘം പിടിയിലായി.
പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ ദരിദ്രരും സമ്പന്നരുമുണ്ട്. ദരിദ്രരായ പെണ്‍കുട്ടികളെ വ്യഭിചാരത്തിനു വേണ്ടിയാണ് ഇവര്‍ കെണിയില്‍ വീഴ്ത്തിയിരുന്നത്. ഭീഷണിയ്ക്ക് വഴങ്ങിയാല്‍ കാര്യങ്ങള്‍ എളുപ്പാകും. അല്ലെങ്കില്‍ ഭീഷണി തുടങ്ങും. ഇങ്ങനെയാണ് ഇരകളെ കെണിയില്‍ വീഴ്ത്തിയിരുന്നതെന്ന് യുവതികളിൽ ഒരാള്‍ പറഞ്ഞു. ഒരിക്കല്‍ പണം നല്‍കിയാല്‍ കൂടുതല്‍ തുകയ്ക്കായി ഭീഷണി തുടര്‍ന്നുകൊണ്ടിരിക്കും. ഒരിക്കല്‍ 10,000 രൂപ നല്‍കിയെങ്കിലും കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന് ഒരു യുവതി പറയുന്നു. ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം തുടരുമെന്ന് പോലീസ് പറഞ്ഞു.ക്ഷണിച്ചു വരുത്തി
https://www.facebook.com/Malayalivartha