പ്രധാനമന്ത്രി കരുണാനിധിയെ കണ്ടതിന് ശേഷം ടു.ജിയുടെ ജാതകം മാറി, തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് വേരുറപ്പിക്കാന്‍ ഡി.എം.കെ അല്ലാതെ വേറെ ആരുമില്ല

രാജ്യംകണ്ട ഏറ്റവും വലിയ ഏറ്റവും വലിയ അഴിമതിയായ ടു.ജി സ്‌പെക്ട്രം ഇടപാടില്‍ മുന്‍ടെലികോംമന്ത്രി എ.രാജയെയും കരുണാനിധിയുടെ മകളും എം.പിയുമായ കനിമൊഴിയേയും കോടതി വെറുതെ വിട്ടതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന് ആക്ഷേപം. 1.76 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കരുണാനധിയുമായി രണ്ട് മാസം മുമ്പ് നടന്ന കൂടിക്കാഴ്ചയിലാണ് കേസിന്റെ ജാതകം മാറ്റി മറിഞ്ഞതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ആരോപിക്കുന്നു. തമിഴ്‌നാട്ടില്‍ വേരുറപ്പിക്കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന ബി.ജെ.പി ഡി.എം.കെയുമായി അടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ അടുത്തകാലത്താണ് ഉണ്ടായത്. ഡി.എം.കെയുടെ മുഖപത്രത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന് പ്രധാനമന്ത്രി നരേനദ്്രമോദി എത്തിയിരുന്നു. അന്ന് അദ്ദേഹം മുന്‍കൂട്ടി നിശ്ചയിക്കാതെ കരുണാനിധിയെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനം അറിഞ്ഞ് ദുബയിലായിരുന്ന ഡി.എം.കെ നേതാവും കരുണാനിധിയുടെ മകനുമായ സ്റ്റാലില്‍ ചെന്നൈയിലേക്ക് പറന്നെത്തിയിരുന്നു.
പ്രധാനമന്ത്രി കരുണാനിധിയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് എ.ഐ.ഡി.എം.കെ നേതാവ് ശശികലയുടെയും ദിനകരന്റെയും വസതികളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. 4000 കോടിയിലധം രൂപയും കിലോക്കണക്കിന് സ്വര്‍ണവും മറ്റും കണ്ടെടുത്തിരുന്നു. ജയാ ടി.വി ഓഫീസിലും മറ്റും പരിശോധന നടത്തിയിരുന്നു. ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയാല്‍ തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കുകയും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കാം എന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി ഏറ്റവും കൂടുതല്‍ പ്രചരണം നടത്തിയ വിഷയമാണ് ടു.ജി അഴിമതി.
മോശം ജഡ്ജ്‌മെന്റാണെന്ന് അഴിമതി പുറത്ത്‌കൊണ്ടുവന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്‍ വ്യക്തമാക്കി. അഴിമതി നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2012ല്‍ സുപ്രീംകോടതി ടു.ജി ലൈസന്‍സുകള്‍ റദ്ദാക്കിയിരുന്നു. വിധിക്കെതിരെ സി.ബി.ഐ അപ്പീലിന് പോകണമെന്നും എങ്ങനെയാണ് പ്രതികളെ കുറ്റവിമുക്തമാക്കിയതെന്ന് വിധിപ്പകര്‍പ്പ് ലഭിച്ചാലേ അറിയാന്‍ കഴിയൂ എന്നും അദ്ദേഹം പ്രതികരിച്ചു. പ്രോസിക്യൂഷന്റെ പരാജയം കൊണ്ടാണ് പ്രതികളെ കുറ്റവിമുക്തരാക്കിയതെന്ന് ബി.ജെ.പി നേതാവ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. ഇത് ക്ലീന്‍ ചിറ്റല്ല. അഴിമതി അഴിമതിയായി നിലനില്‍ക്കുകയാണ്. സംശയത്തിന്റെ ആനുകൂല്യം എപ്പോഴും പ്രതികള്‍ക്കാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വതന്ത്ര്യഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായിരുന്നു ടു.ജി എന്നും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച അംഗീകരിക്കാനാവില്ലെന്നും സുപ്രിംകോടതി അഭിഭാഷകന്‍ കെ.ആര്‍ അഭിലാഷ് പറഞ്ഞു. അഴിമതിമുക്ത ഇന്ത്യയ്ക്ക് തിരിച്ചടിയാണിത്. അന്വേഷണ ഏജന്‍സിയുടെ പരാജമാണിത്. സുപ്രീംകോടതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നും അഭിലാഷ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























