മക്കൾ ഉപേക്ഷിച്ച മനോവേദനയിൽ വൃദ്ധ മാതാപിതാക്കൾ തീകൊളുത്തി ആത്മഹത്യ ചെയ്തു; മരണ ശേഷവും മക്കൾക്ക് ഭാരമാകാതിരിക്കാൻ സംസ്‌കാര ചടങ്ങിനുള്ള പണം മകന്റെ പേരില്‍ ചെക്ക് നല്‍കി

മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി. ചെന്നൈയിലെ പോരൂര്‍ സ്വദേശികളായ മനോഹരന്‍ (62), ഭാര്യ ജീവ (56) എന്നിവരാണ് മരിച്ചത്. സര്‍ക്കാര്‍ ജീവനക്കാരായിരുന്ന ഇരുവരും വിആര്‍എസ് എടുത്ത് ജോലിയില്‍ നിന്ന് വിരമിച്ചവരാണ്. 32 വയസുള്ള മകനും 29 വയസുള്ള മകളും ഈ ദമ്പതികള്‍ക്കുണ്ട്. രണ്ട് മക്കളും ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ദമ്പതികള്‍ ജീവനൊടുക്കുകയായിരുന്നു.
ബുധനാഴ്ച വൈകിട്ടാണ് ദമ്പതികള്‍ ജീവനൊടുക്കിയത്. ഇരുവരും തീ കൊളുത്തി മരിക്കുകയായിരുന്നു. ഇവരുടെ വീട്ടില്‍ നിന്ന് തീയുയരുന്നത് കണ്ടാണ് അയല്‍വാസികള്‍ വിവരം അറിച്ചത്. തുടര്‍ന്ന് അയല്‍വാസികള്‍ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്‌സ് അധികൃതരെത്തി വാതില്‍ തകര്‍ത്ത് പ്രവേശിച്ചപ്പോഴേയ്ക്കും ഇരുവരും മരിച്ചിരുന്നു.
പൂര്‍ണമായി കത്തിയ നിലയില്‍ മനോഹരന്റെ മൃതദേഹം കിടക്കയിലും ഭാര്യ ജീവയുടെ മൃതദേഹം ലിവിംഗ് റൂമിലുമാണ് കണ്ടെത്തിയത്. മക്കള്‍ നോക്കാത്തതില്‍ ദമ്പതികള്‍ മനോവിഷമത്തിലായിരുന്നു. ഇതേതുടര്‍ന്ന ഭാര്യയ്ക്ക് വിഷം നല്‍കിയ ശേഷം ഇയാള്‍ തീ കൊളുത്തി മരിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ശവസംസ്‌കാരത്തിനായി രണ്ട് ലക്ഷം രൂപയുടെ ചെക്ക് മകന്റെ പേരില്‍ എഴുതി വച്ചിരുന്നു. മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്നും ദഹിപ്പിക്കണമെന്നും എഴുതി വച്ചിരുന്നു.
https://www.facebook.com/Malayalivartha






















