കാലിത്തിറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവ്

കാലിത്തിറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവ് അടക്കമുള്ള പ്രതികളുടെ ശിക്ഷ വിധിച്ചു. ലാലുവിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. നേരത്തെ തന്നെ ലാലു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. അതേസമയം പ്രായം കണക്കിലെടുത്ത് ലാലു പ്രസാദിന് ചെറിയ ശിക്ഷ മാത്രമേ നല്‍കാവൂ എന്ന ലാലുവിന്റെ അഭിഭാഷകന്റെ വാദം കോടതി തള്ളി.
1991-94 കാലയളവില്‍ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരില്‍ വ്യാജ രേഖകള്‍ ഹാജരാക്കി ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ ലാലു പ്രസാദ് യാദവ് ഉള്‍പ്പടെ 15പേര്‍ കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. 1995-97 കാലയളവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലാലു പ്രസാദ് യാദവ് നടത്തിയ 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം. ഡിസംബര്‍ 23 നാണ് സി.ബി.ഐ പ്രത്യേക കോടതി ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലാലുവിനെ പൊലീസ് റാഞ്ചി ജയിലിലേക്ക് മാറ്റിയിരുന്നു.
2003ല്‍ കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യകേസില്‍ ലാലുവിന് അഞ്ചുവര്‍ഷത്തെ ശിക്ഷിച്ചിരുന്നു. എന്നാൽ ഈ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും ജാമ്യം നേടി. ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കാലിത്തീറ്റ കുംഭകോണ കേസില്‍ ഇനി നാല് കേസുകള്‍ കൂടി കോടതിയുടെ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha






















