ആർഭാടമായി നടത്തിയ വിവാഹ ആഘോഷങ്ങൾക്കൊടുവിൽ അഞ്ചാം ദിവസം നവവരനെയും വധുവിനെയും തേടിയെത്തിയ ദുരന്തം; അജ്ഞാത വ്യക്തി നൽകിയ സമ്മാനം പൊട്ടിത്തെറിച്ച് വരൻ കൊല്ലപ്പെട്ടു.. വധു ഗുരുതരാവസ്ഥയിൽ

ഒഡിഷയിൽ വിവാഹ വീട്ടിലുണ്ടായ സ്ഫോടനത്തിൽ വരനും മുത്തശ്ശിയും കൊല്ലപ്പെട്ട സംഭവത്തിൽ സമ്മാനം നല്‍കിയ അജ്ഞാത വ്യക്തിയെ തിരഞ്ഞ് പോലീസ്. വിവാഹ സമ്മാനമായി ലഭിച്ച പാഴ്സൽ ബോംബാണ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച ഒഡിഷയിലെ ബോലാങ്കിർ ജില്ലയിലായിരുന്നു സംഭവം. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ വധു ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്ഫോടനം നടന്നയുടന്‍ തന്നെ മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രിയില്‍ മരണം സംഭവിക്കുകയായിരുന്നു. ബോംബ് നിറച്ച പാഴ്സൽ തുറന്നുനോക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനമുണ്ടായ ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ മുത്തശ്ശിയുടേയും വധുവിന്റെയും നില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ബുർല ആശുപത്രിയിലേയ്ക്ക് മാറ്റിയ വരൻ പിന്നീട് മരണമടയുകയായിരുന്നു.
2018 ഫെബ്രുവരി 18ന് വിവാഹിതരായ സൗമ്യ ശേഖർ സാഹു, റീമ സാഹു എന്നിവര്‍ക്ക് ലഭിച്ച വിവാഹസമ്മാനത്തിലായിരുന്നു ബോംബ് ഉണ്ടായിരുന്നത്. ഫെബ്രുവരി 21 ന് വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ അപരിചതർ സമ്മാനിച്ച സമ്മാനപ്പൊതിയാണ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച വിവാഹ സമ്മാനം തുറന്ന് പരിശോധിക്കുമ്പോഴായിരുന്നു സംഭവം. ക്രൂഡ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. സംഭവത്തിൽ കേസെടുത്ത ബോലാങ്കിർ പോലീസ് എന്നാൽ ഗിഫ്റ്റ് പാക്ക് ചെയ്ത രീതിയിലായിരുന്നില്ല പൊട്ടിത്തെറിച്ച പാക്കറ്റെന്നാണ് ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha






















