ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പലതിലും ഭരണവിരുദ്ധ വികാരം...തെലുങ്കാനയില്‍ ടിഡിപി എന്‍ഡിഎ വിട്ടു ; 2 കേന്ദ്രമന്ത്രിമാര്‍ രാജിവെക്കും

ത്രിപുരകൈക്കുള്ളിലാക്കി വിജയം ആഘോഷിക്കുന്ന ബിജെപിക്ക് അടിതെറ്റുന്നു. എന്‍ഡിഎ ഘടകക്ഷിയായ തെലുങ്കു ദേശം പാര്‍ട്ടിയിലെ മന്ത്രിമാർ രാജിക്കൊരുങ്ങുന്നു. ആഡ്രയ്ക്ക് പ്രത്യേക പദവി നല്‍കുന്നമെന്ന ആവശ്യം നിരാകരിച്ചതിലുള്ള പ്രതിഷേധമാണ് രാജിയിലേക്ക് വഴിവച്ചത്. കേന്ദ്രമന്ത്രിമാരായ അശോക് ഗജപതി രാജു, വൈഎസ് ചൗധരി എന്നിവരാണ് വ്യാവാഴ്ച രാജിവയ്ക്കുന്നത്.
ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കില്ലെന്നും പ്രത്യേക പാക്കേജ് അനുവദിക്കുകയാവും ചെയ്യുകയെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ടിഡിപി എന്‍ഡിഎ ബന്ധം വിടുന്നെന്ന വാര്‍ത്തകള്‍ വന്നത്. അമരാവതിയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ കൂടുതല്‍ എംഎല്‍എമാരും എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്ത് പോകണമെന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നു. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് കോണ്‍ഗ്രിസ് വാഗ്ദാനം നല്‍കിയിട്ടുമുണ്ട്.
2016ലാണ് കേന്ദ്രസര്‍ക്കാര്‍ ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ പാക്കേജില്‍ ഫണ്ടുകളൊന്നും അനുവദിച്ചില്ലെന്നാണ് ടിഡിപിയുടെ അവകാശവാദം. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കുകയാണെന്നും പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ആന്ധ്രയ്ക്ക് 12,500 കോടി രൂപ മുന്‍കൂട്ടി നല്‍കിയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവകാശപ്പെടുന്നുണ്ട്.
ഇന്ന് ബിജെപി പെരുമാറുന്നത് കോണ്‍ഗ്രസിനെ പോലെയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. ബിജെപി അടുത്തതായി എന്താണ് ചെയ്യുന്നത് എന്ന് ഞങ്ങള്‍ നോക്കട്ടെ.എല്ലാ ബഹുമാനത്തോടും കൂടെയാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
നന്ദിസൂചകമായും മുതിര്‍ന്ന രാഷ്ട്രീയനേതാവ് എന്ന നിലയിലും പ്രധാനമന്ത്രിയെ ഞങ്ങളുടെ തീരുമാനം അറിയിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ പ്രധാനമന്ത്രിയെ സമീപിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. കേന്ദബജറ്റ് ദിനം മുതല്‍ ഞങ്ങള്‍ ഈ പ്രശ്നം ഉന്നയിക്കുകയാണ്. എന്നാല്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് പ്രതികരണം ഉണ്ടായില്ലലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























