കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് സാരിയും ചുരിദാറുമാക്കി രാജസ്ഥാന്‍ ; വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനല്ല ശ്രമത്തെ അനുവദിക്കാനാകില്ലെന്ന് കോൺഗ്രസ്സ്

അടുത്ത അധ്യയന വര്‍ഷം മുതൽ കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് പരിഷ്കരിച്ച് രാജസ്ഥാന്‍. ഇറുകിയ ജീന്‍സിനും ടോപ്പുകള്‍ക്കും പകരം പെണ്‍കുട്ടികള്‍ സാരിയോ ചുരിദാറോ ധരിക്കാനാണ് പുതിയ നിര്‍ദേശം. ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ട്, പാന്‍റ്, ജഴ്സി, ഷൂസ്, സോക്സ്, ബെല്‍റ്റ് എന്നിവയും ധരിക്കാം. കമ്മീഷണറേറ്റ് ഓഫ് കോളേജ് എഡ്യൂക്കേഷനാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകള്‍ക്ക് ഡ്രസ് കോഡ് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അതേസമയം കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് കാവി നിറത്തിലുള്ള സൈക്കിളുകളും സംസ്ഥാനത്ത് വിതരണം ചെയ്തിരുന്നു. സ്കൂള്‍ യുണിഫോമിന്റ നിറം കാവിയാക്കിയതും വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സര്‍ക്കാര്‍ വാര്‍ത്തെടുക്കുന്നത് ബാബമാരെയാണെന്നും ഡോകര്‍മാരെയോ എന്‍ജിനീയര്‍മാരെയോ വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് ദോട്ടശ്ര ആരോപിച്ചിരുന്നു.
എന്നാൽ കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് പരിഷ്കരിക്കാനുള്ള നീക്കത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരി വിശദീകരണവുമായി രംഗത്തെത്തി. കോളേജ് വിദ്യാര്‍ത്ഥികളെയും പുറത്തുനിന്നുള്ളവരെയും തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഡ്രസ് കോഡ് പരിഷ്കരിച്ചിട്ടുള്ളതെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. ഡ്രസ് കോഡ് കൊണ്ടുവരാനുള്ളത് ഒരു നിര്‍ദേശം മാത്രമാണെന്നും യൂണിഫോമിന്റെ സ്റ്റൈലും നിറവും തീരുമാനിക്കാനുള്ള അധികാരം കോളേജുകളില്‍ അധിഷ്ഠിതമാണെന്നും വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരി ചൂണ്ടിക്കാണിക്കുന്നു.
2017ല്‍ ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കോളേജുകളോട് ഡ്രസ് കോഡ‍് ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ കോളേജുകള്‍ക്ക് പുറമേ എയ്ഡഡ് കോളേജുകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























