കേന്ദ്ര ബജറ്റിന് ശേഷമുളള നിര്‍ണായക ജി.എസ്.ടി. യോഗം ഇന്ന്; ദില്ലിയില്‍ വച്ചു നടക്കുന്ന യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലി അദ്ധ്യക്ഷത വഹിക്കും

കേന്ദ്ര ബജറ്റിന് ശേഷമുളള ആദ്യ ജി.എസ്.ടി. കൗണ്‍സില്‍ യോഗം ഇന്ന്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ഏറെ ക്ഷേമ പദ്ധതികള്‍ പരിചയപെടുത്തിയിരുന്നു അതുകൊണ്ടുതന്നെ ഉറ്റുനോക്കുന്ന ഒന്നാണ് ഇന്നത്തെ യോഗം. ദില്ലിയില്‍ വച്ചു നടക്കുന്ന യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലി അദ്ധ്യക്ഷത വഹിക്കും. കൗണ്‍സില്‍ യോഗത്തില്‍ മദ്യ ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന വീര്യം കൂടിയ ഈഥൈല്‍ ആള്‍ക്കഹോളിനും എക്സ്ട്ര ന്യൂട്രല്‍ ആള്‍ക്കഹോളിനും ജി.എസ്.ടി ചുമത്താനുള്ള സാധ്യത വളരെ വലുതാണ്. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ഇന്നത്തെ കൗണ്‍സിലില്‍ പങ്കെടുക്കും.
ജി.എസ്.ടി. നടപ്പാക്കിയതിന് ശേഷം ഇന്ന് നടക്കുന്ന 26 മത്തെ കൗണ്‍സില്‍ യോഗത്തില്‍ പ്രതീക്ഷിത നികുതി വരുമാനത്തില്‍ സംഭവിക്കുന്ന കുറവിനെപ്പറ്റിയും സംസ്ഥാനങ്ങള്‍ക്കുളള വിഹിതത്തിലെ വിതരണത്തില്‍ സംഭവിക്കുന്ന വീഴ്ച്ചയെപ്പറ്റിയും ചർച്ച ചെയ്‌തേക്കും. കൂടാതെ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിലെ നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളുണ്ടായേക്കും.
ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ പോകുന്ന സംസ്ഥാനന്തര ഇ-വേ ബില്ലുകളെ സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടാകും. ടാക്സ് ക്രെഡിറ്റ് - റിഡക്ഷന്‍ വിഷയങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാനും അന്വേഷണ നടപടികള്‍ സ്വീകരിക്കാനുമുളള അധികാരങ്ങള്‍ നാഷണല്‍ പ്രോഫിറ്റിയറിംഗ് അതോറിറ്റിക്ക് വിട്ടുകൊടുക്കുന്ന കാര്യം തീരുമാനമാകും. നന്ദന്‍ നിലേകാനിയുടെ റിട്ടേണ്‍ ഫയലിംഗിലെ സങ്കീര്‍ണതകള്‍ ലളിതമാക്കാനുളള നിര്‍ദ്ദേശങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും.
https://www.facebook.com/Malayalivartha

























