ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരം അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് സിബിഐ.

അന്വേഷണത്തോട് സഹകരിക്കാതെ കാർത്തി ചിദംബരം. ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരം അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് സിബിഐ. അന്വേഷണത്തോട് ഒരുവിധത്തിലം സഹകരിക്കാത്ത കാര്‍ത്തിയെ നര്‍കോ ടെസ്റ്റിസ് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു. കേസില്‍ പങ്കുണ്ടെന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന സിബിഐ വാദത്തിന്‍റെ അടിസ്ഥാനത്തിൽ ഈ മാസം 12വരെ കാര്‍ത്തിയെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.
അന്വേഷണത്തിന്റെ ഭാഗമായി കാർത്തിയുടെ മൊബൈൽ പാസ്സ്‌വേർഡ് ആവശ്യപ്പെട്ട സിബിഐയ്ക്ക് തന്‍റെ വ്യക്തിപരമായ വിവരങ്ങളും ഫോട്ടോകളും ഉള്ള ഫോണ്‍ നല്‍കില്ലെന്നു കാര്‍ത്തി ചിദംബരം വ്യക്തമാക്കി. അതേസമയം കസ്റ്റഡിയില്‍ സിബിഐ തന്നെ ഉറങ്ങാന്‍ അനുമദിക്കുന്നില്ലെന്ന് അഭിഭാഷകന്‍ അഭിഷേക് സിങ്വി വഴി കാര്‍ത്തി കോടതിയില്‍ അറിയിച്ചു. ചോദ്യം ചെയ്യാന്‍ എന്ന പേരില്‍ ഉറങ്ങാന്‍ പോലും അനുവദിക്കാതെ തന്നെ ക്രൂരമായി സിബിഐ പീഡിപ്പിക്കുകയാണെന്നും ഉറങ്ങാത്തതിനാല്‍ കാര്‍ത്തിയുടെ ആരോഗ്യനില വഷളാകുകയാണെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.
ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയ സ്ഥാപനത്തിന് വിദേശത്ത് നിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിക്കുന്നതിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അനുമതി നല്‍കിയെന്നും അതിന് 3.5 കോടി രൂപ കോഴ ലഭിച്ചെന്നുമാണ്കാര്‍ത്തി ചിദംബരത്തിന് നേരെയുള്ള കേസ്.
https://www.facebook.com/Malayalivartha
























