പ്രസവ ശസ്ത്രക്രിയക്കെത്തിയ യുവതിയുടെ വയറ്റിനുള്ളിൽ ടവ്വല്‍ തുന്നിക്കെട്ടിയ ഡോക്ടര്‍ അറസ്റ്റില്‍

പ്രസവ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്ത ശേഷം യുവതിയുടെ വയറ്റിൽ ടവ്വല്‍ വച്ച് തുന്നിക്കെട്ടിയ ഡോക്ടര്‍ അറസ്റ്റില്‍. കിഴക്കല്‍ ഡല്‍ഹിയിലെ ഖിച്ദിപൂര്‍ മേഖലയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലാണ് സംഭവം. സംഭവത്തെ തുടർന്ന് ഡോക്ടർ അറസ്റ്റിൽ. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്.
പ്രസവ വേദനയെ തുടര്‍ന്ന് 2016 ഫെബ്രുവരി 24 നാണ് ഗർഭിണിയായ യുവതിയും ഭര്‍ത്താവും ആശുപത്രിയിൽ എത്തിയത്. തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തി കുഞ്ഞിന് ജന്മം നല്‍കുകയും ചെയതു. എന്നാല്‍ ഓപ്പറേഷനു ശേഷം ഡോക്ടർമാരുടെ അനാസ്ഥയിൽ യുവതിയുടെ വയറ്റില്‍ ടവ്വല്‍ അകപ്പെട്ടതിനാല്‍ നല്ല വേദന അനുഭവപ്പെട്ടു തുടങ്ങി. വീട്ടില്‍ വന്ന ശേഷവും ഇത് തുടര്‍ന്നു. ഇതേ കാരണം ചുണ്ടിക്കാട്ടി പല തവണ അതേ ഡോക്ടറെ സമീപിച്ചെങ്കിലും വേദനയ്ക്ക് ശമനം ഉണ്ടായില്ല.
ഒടുവില്‍ ഒരുവർഷത്തിനു ശേഷം മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ വച്ച് നടത്തിയ പരിശോധനയിലാണ് വയറില്‍ ടവ്വല്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയത്. ഓപ്പറേഷനിലൂടെ ടവ്വല്‍ പുറത്തെടുത്തു. യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് ഡോക്ടർക്കെതിരെ കേസെടുത്തത്.
https://www.facebook.com/Malayalivartha
























