കമിതാക്കൾ മൂന്നാർ സന്ദർശിക്കാനെത്തി; ഒരു സ്വകാര്യ കോട്ടേജില്‍ മുറി വാടകയ്ക്കെടുത്തു; ജീവനക്കാരൻ ഭക്ഷണവുമായി എത്തിയപ്പോൾ കണ്ട കാഴ്ച്ച...

മൂന്നാർ സന്ദർശിക്കാനെത്തിയതായിരുന്നു കമിതാക്കളായ തമിഴ്നാട് സ്വദേശി കെ. അളകുമീനയും(18) ഉടുമല്‍പേട്ട കനകപാളയം ജെ.ജെ നഗറില്‍ താമസിക്കുന്ന എസ്.സതീഷ് കുമാറും(24). പിന്നീട് ഇവരെ കണ്ടത് വിഷം ഉള്ളിൽച്ചെന്ന നിലയിലാണ്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അളകുമീന മരിച്ചിരുന്നു. സതീഷ് കുമാറിനെ ഗുരുതരാവസ്ഥയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്നലെയായിരുന്നു ആത്മഹത്യാശ്രമം നടന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും മൂന്നാര്‍ സന്ദര്‍ശനത്തിനായി എത്തിയത്. നടയാര്‍ റോഡിലെ സ്വകാര്യ കോട്ടേജില്‍ മുറി വാടകയ്ക്കെടുത്ത ഇരുവരും മാട്ടുപ്പെട്ടിയടക്കമുള്ള വിനോദസഞ്ചാരമേഖല സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ കോട്ടേജ് ജീവനക്കാരനോടു ഭക്ഷണമെത്തിക്കാന്‍ അളകുമീന ആവശ്യപ്പെട്ടിരുന്നു. ഭക്ഷണം നല്‍കുന്നതിനായി മുറിയില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തു പ്രവേശിച്ചപ്പോഴാണ് ഇരുവരെയും വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയത്. സതീഷ്കുമാറിനു ജീവനുള്ളതായി കണ്ടെത്തിയ ജീവനക്കാര്‍ ഇയാളെ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തമിഴ്നാട് ഉടുമല്‍പ്പേട്ട ശ്രീ. ജി.വി.ജി വിശാലാക്ഷി വിമന്‍സ് കോളജ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് കെ. അളകുമീന. ഇവരുടെ പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി സൂചനയുണ്ട്. മറ്റു കാരണങ്ങളൊന്നും വ്യക്തമല്ല. ബന്ധുക്കള്‍ എത്തിയാലുടന്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
https://www.facebook.com/Malayalivartha
























