അച്ഛൻ മരിച്ചതിന് ശേഷം ഉണരുന്നതും ഉറങ്ങുന്നതും 15 പേരുടെ കാവലിൽ... ആ സംഭവം വളരെ കാലം ഞങ്ങളുടെ ഉള്ളിൽ വേദനയും അസ്വസ്ഥതയും തളം കെട്ടിയിരുന്നു

അച്ഛന് സംഭവിച്ചതോർത്ത് വളരെ കാലം ഞങ്ങളുടെ ഉള്ളിൽ വേദനയും അസ്വസ്ഥതയും തളം കെട്ടിയിരുന്നു. എന്നാൽ ഇന്ന് അതിനെയെല്ലാം ഞങ്ങൾ അതിജീവിച്ചിരിക്കുന്നു രാഹുൽ പറഞ്ഞു. അച്ഛന്റെ ഘാതകർക്ക് താനും സഹോദരിയും പൂർണമായും മാപ്പ് നൽകി കഴിഞ്ഞതായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. എൽ.ടി.ടി.ഇ നേതാവായിരുന്ന പ്രഭാകരന്റെ മരണവാർത്ത തന്നെ ഏറെ വേദനിപ്പിച്ച സംഭവങ്ങളിൽ ഒന്നാണ്. ടിവിയിൽ അതു കണ്ടപ്പോൾ രണ്ട് കാര്യങ്ങളാണ് തന്റെ മനസിനെ ഉലച്ചത്.
ഒന്ന്, എത്ര ലജ്ജാകരമായാണ് സൈനികർ പ്രഭാകരനോട് പെരുമാറിയത്. രണ്ട് അനാഥരായ അയാളുടെ കുട്ടികളെ ഓർക്കും. അക്രമം അരങ്ങേറുമ്പോൾ അതിന് പിന്നിൽ വേദനിക്കപ്പെടുന്ന ചില മനുഷ്യ ജന്മങ്ങളുണ്ട്. ഇവരുടെ കുടുംബങ്ങളുണ്ട്. അത്തരം വികാരങ്ങളിലൂടെയാണ് ഞാൻ കടന്നു വന്നത്. അതുകൊണ്ട് തന്നെ അതെല്ലാം മനസിലാക്കാനും എനിക്ക് സാധിക്കും. രാജ്യം ഭരിച്ച രണ്ട് പ്രധാനമന്ത്രിമാരുടെ കുടുംബത്തിൽ നിന്നുള്ളയാൾ എന്നതിൽ അഭിമാനിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് രാഹുലിന്റെ മറുപടി ഇപ്രകാരമായിരുന്നു. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണവ.
മുത്തശ്ശി കൊല്ലപ്പെടുമ്പോൾ കൂട്ടുകാർക്കൊപ്പം ബാഡ്മിന്റൺ കളിക്കുകയായിരുന്നു ഞാൻ. പിന്നീട് അച്ഛൻ മരിച്ചതിന് ശേഷം ഉണരുന്നതും ഉറങ്ങുന്നതും 15 പേരുടെ കാവലിലാണ്. അതൊന്നും ഒരു സവിശേഷ ഭാഗ്യമായി ഞാൻ കാണുന്നില്ല. സിംഗപ്പൂരിൽ ഐ.ഐ.എം പൂർവ വിദ്യാർത്ഥികളുമായി നടന്ന ചർച്ചയിൽ സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ പരാമർശം.
https://www.facebook.com/Malayalivartha
























