തേനിയിലുണ്ടായ കാട്ടുതീ ദുരന്തമാകുന്നു: വെന്തുമരിച്ചവരുടെ എണ്ണം എട്ടായി, 25 പേരെ രക്ഷപ്പെടുത്തി, രക്ഷപ്പെടുത്തിയ നാല് പേരുടെ നില ഗുരുതരം, തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍, അനുമതി വാങ്ങാതെയാണ് വിദ്യാര്‍ത്ഥി സംഘം കുരങ്ങണി വനമേഖലയില്‍ പ്രവേശിച്ചത്

തമിഴ്‌നാട് തേനിയിലുണ്ടായ കാട്ടുതീയില്‍ എട്ട് പേര്‍ വെന്ത് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം കുരങ്ങണിയിലെ കൊളുക്ക് മലയിലാണ് അപകടം ഉണ്ടായത്. തിരിപ്പൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള 40 അംഗം സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.രക്ഷപ്പെടുത്തിയ നാല് പേരുടെ നില ഗുരുതരമാണ്. ഇവര്‍ തേനി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.
മീശപ്പുലിമല സന്ദര്‍ശിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തി കാട്ടുതീയില്‍ അകപ്പെട്ട 25 പേരെ രക്ഷപ്പെടുത്തിയതായി വനംവകുപ്പ് അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു. അതേസമയം എട്ട് പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
സേലം ഈറോഡ് എന്നിവിടങ്ങളിലെ ഐ.ടി.ഐകളില്‍ നിന്ന് ട്രക്കിംഗ് പരിശീലനത്തിന് എത്തിയ 24 പെണ്‍കുട്ടികളും ചെന്നൈയിലെ സ്വകാര്യ കമ്ബനി ജീവനക്കാരായ 12 പേരുമാണ് വനത്തില്‍ അകപ്പെട്ടതെന്നാണ് വിവരം. മൂന്നാറില്‍ നിന്ന് ഉദ്ദേശം 60 കിലോമീറ്റര്‍ അകലെ കൊളുക്കുമല തേയില തോട്ടത്തിന്റെയും മീശപ്പുലിമലയുടെ താഴ്വരയിലെ കൊരങ്ങിണി വനത്തിലാണ് സംഭവം.
ഇന്നലെ വൈകിട്ട് ആറിന് വിദ്യാര്‍ത്ഥികള്‍ കാട്ടുതീയില്‍ അകപ്പെട്ടതായി പുറംലോകം അറിയുന്നത്. ഉടന്‍തന്നെ എസ്‌റ്റേറ്റിലെ തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിലേക്ക് കുതിച്ചു. അതിനിടെ തീ പടര്‍ന്നപ്പോള്‍ പരിഭ്രാന്തരായ പെണ്‍കുട്ടികള്‍ നാലുപാടും ചിതറിയോടുകയും ചെയ്തിരുന്നു. ഏഴുപേരെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് കണ്ടെത്തി ബോഡിനായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
കൊടൈക്കനാല്‍കൊളുക്കുമല വഴി കൊരങ്ങിണി വനമേഖലയിലേക്ക് ഒരു സംഘം പോയപ്പോള്‍, മറു സംഘം എതിര്‍ദിശയിലാണു യാത്രചെയ്തത്. കാട്ടുതീ പടര്‍ന്നതോടെ എങ്ങനെ സുരക്ഷിതമായി യാത്ര ചെയ്യണമെന്ന് സംഘത്തിന് അറിവുണ്ടായിരുന്നില്ല.
ഇവര്‍ നാലുപാടും ചിതറി ഓടിയതാണ് പ്രശ്‌നം വളഷാക്കിയകത്. പലര്‍ക്കും വഴിതെറ്റി. സംഘത്തിനൊപ്പം ഒരു വഴികാട്ടി മാത്രമാണുണ്ടായിരുന്നത്. നാട്ടുകാരും വനം വകുപ്പധികൃതരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
വൈകിട്ട് ഏഴോടെ കാറ്റില്‍ കാട്ടുതീ ശക്തമായതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നു ദക്ഷിണ വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ രാത്രി എട്ടോടെ സ്ഥലത്തെത്തി തിരച്ചിലില്‍ പങ്കുചേരുകായിരുന്നു.
പരുക്കേറ്റവര്‍ ബോഡിനായ്ക്കന്നൂരിലും തേനിയിലുമുള്ള സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. തിരുപ്പൂരില്‍നിന്നുള്ള രാജശേഖര്‍ (29), ഭാവന (12), മേഘ (ഒന്‍പത്), ഈറോഡ് സ്വദേശി സാധന (11), തിരുപ്പൂര്‍ സ്വദേശി മോനിഷ (30), മടിപ്പാക്കം ചെന്നൈ സ്വദേശി പൂജ (27) ചെന്നൈ സഹാന (20) തുടങ്ങിയവരാണു പൊള്ളലേറ്റു ബോഡിനായ്ക്കന്നൂര്‍ ഗവ. ആശുപത്രിയിലുള്ളത്. അനുമതി വാങ്ങാതെയാണു ട്രക്കിങ് സംഘം കാട്ടിനുള്ളില്‍ പ്രവേശിച്ചതെന്നു പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























