രക്ഷാപ്രവർത്തനത്തിന് എത്തിയവർ കണ്ടത് കരളലിയിക്കുന്ന ദൃശ്യങ്ങള്‍... തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍ രക്ഷാപ്രവർത്തനം തുടരുന്നു...

തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് ട്രക്കിങ്ങിനു പോയ എട്ട് പേര്‍ മരിച്ചതായി സൂചന. നാലു വിദ്യാര്‍ഥികള്‍ക്കു ഗുരുതരപൊള്ളല്‍. നിസാരപരുക്കേറ്റ 19 പേരെ രക്ഷപെടുത്തി. നിരവധി വിദ്യാര്‍ഥികള്‍ വനത്തില്‍ കുടുങ്ങി. ബോഡിമെട്ടിനു സമീപം കൊളുക്കുമല കൊരങ്ങണി വനമേഖല സന്ദര്‍ശിച്ചുമടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റു വനത്തില്‍ കുടുങ്ങിക്കിടക്കുന്ന 10 പേരെ പുറത്തെത്തിക്കാന്‍ രാത്രി വൈകിയും ശ്രമം തുടരുന്നതിനിടെയാണ് എട്ട് പേര്‍ മരിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ സൂചന നല്‍കിയത്. സാരമല്ലാത്ത പൊള്ളലേറ്റ 19 പേരെ രക്ഷപ്പെടുത്തി. വ്യോമസേന ഹെലികോപ്‌റ്ററുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
ഏഴു പേര്‍ പരുക്കുകളില്ലതെ മലയിറങ്ങിയെത്തി. ആരും മരിച്ചതായി സ്‌ഥിരീകരിച്ചിട്ടില്ലെന്നു തേനി കലക്‌ടര്‍ പല്ലവി പല്‍ദേവ് അറിയിച്ചതിനു പിന്നാലെയാണ് ആറുപേര്‍ മരിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചത്. ചെന്നൈയില്‍ നിന്നുള്ള 27 പേരും തിരുപ്പൂരില്‍ നിന്നുള്ള 35 പേരുമാണു ചെന്നൈ ട്രക്കിങ്ങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊളുക്കുമലയിലെത്തിയത്. ഇവരില്‍ വിദ്യാര്‍ഥികളും കുട്ടികളുമുണ്ടെന്നാണു വിവരം. ഇന്നലെ വൈകിട്ട് കൊളുക്കുമലയില്‍ നിന്നു കൊരങ്ങണിവഴി തമിഴ്‌നാട്ടിലേക്കു കടക്കവെയാണു സംഘം കാട്ടുതീയില്‍ അകപ്പെട്ടത്.
തീ പടര്‍ന്നതോടെ ഇവര്‍ ചിതറിയോടി. മലയിലെ പാറക്കെട്ടിലൊളിച്ചവരാണു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. നിസാര പൊള്ളലേറ്റവരെ നാട്ടുകാരും വനപാലകരും ചേര്‍ന്നു രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. തേനി കലക്‌ടറും പോലീസും അഗ്നിശമന സേനാംഗങ്ങളും വനം വകുപ്പ് ഉദ്യോഗസ്‌ഥരും സംഭവസ്‌ഥലത്തെത്തിയിട്ടുണ്ട്. രാത്രിവൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചോലവനമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
ആറ് ആംബുലന്‍സ് കൊരങ്ങണി വനമേഖലയിലേക്കു പുറപ്പെട്ടിട്ടുണ്ട്. 13 ആംബുലന്‍സ് രക്ഷാപ്രവര്‍ത്തകർ ഹൊസൂരില്‍ നിന്ന് പത്തു ഹെലികോപ്‌ടറുകള്‍ നാളെ രാവിലെ തെരച്ചിലിനിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരുക്കേറ്റവരെ തേനി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഇവര്‍ക്കായി പ്രത്യേക വാര്‍ഡ് സജ്‌ജമാക്കി. ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം തേനി ആശുപത്രിയിലെത്തി പൊള്ളലേറ്റവരെ സന്ദര്‍ശിച്ചു. പ്രകൃതിപഠന യാത്രയ്‌ക്കായി ശനിയാഴ്‌ചയാണു സംഘം കൊളുക്കുമലയിലെത്തിയത്. രാത്രിയില്‍ ഇവിടുത്തെ എസ്‌റ്റേറ്റില്‍ തങ്ങി. രണ്ടുമാസമായി ചോലവന മേഖലയില്‍ കാട്ടുതീ വ്യാപകമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്നിരുന്നതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. അനധികൃത ട്രക്കിങ് പാതയാണിത്. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനു കേന്ദ്ര പ്രതിരോധന മന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യോമസേന ഹെലികോപ്‌റ്ററുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ത്തനത്തിനു തയാറായിട്ടുണ്ട്. ഹൊസൂരില്‍ നിന്ന് പത്തു ഹെലികോപ്‌ടറുകള്‍ നാളെ രാവിലെ തെരച്ചിലിനിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പരുക്കേറ്റവരെ തേനി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഇവര്‍ക്കായി പ്രത്യേക വാര്‍ഡ് സജ്‌ജമാക്കി. ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം തേനി ആശുപത്രിയിലെത്തി പൊള്ളലേറ്റവരെ സന്ദര്‍ശിച്ചു. പ്രകൃതിപഠന യാത്രയ്‌ക്കായി ശനിയാഴ്‌ചയാണു സംഘം കൊളുക്കുമലയിലെത്തിയത്. രാത്രിയില്‍ ഇവിടുത്തെ എസ്‌റ്റേറ്റില്‍ തങ്ങി. രണ്ടുമാസമായി ചോലവന മേഖലയില്‍ കാട്ടുതീ വ്യാപകമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്നിരുന്നതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. അനധികൃത ട്രക്കിങ് പാതയാണിത്. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനു കേന്ദ്ര പ്രതിരോധന മന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























