മാധ്യങ്ങൾ സ്വയം പോപ്പാണെന്ന് ചിന്തിക്കരുത് ; വാര്‍ത്തകൾ നൽകുമ്പോൾ കടുതൽ ഉത്തരവാദിത്തം കാണിക്കാൻ സാധിക്കണം ; വിമർശനവുമായി സുപ്രീം കോടതി

മാധ്യമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. അമിത്ഷായുടെ മകൻ ജയ്ഷാ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി മാധ്യമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. മാധ്യമങ്ങള്‍ സ്വയം പോപ്പാണെന്ന് ചിന്തിക്കരുതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. വാര്‍ത്തകൾ നൽകുമ്പോൾ കടുതൽ ഉത്തരവാദിത്തം കാണിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര പറഞ്ഞു.
അമിത്ഷായുടെ മകൻ ജയ്ഷാ നൽകിയ 100 കോടി രൂപ മാനനഷ്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഓണ്‍ലൈൻ വാര്‍ത്ത പോര്‍ട്ടൽ നൽകിയ ഹര്‍ജിയിലാണ് മാധ്യമങ്ങളുടെ സുപ്രീംകോടതി വിമര്‍ശിച്ചത്. ജയ്ഷായുടെ കമ്പനി 18 ലക്ഷം രൂപയുടെ വിറ്റുവരവിൽ നിന്ന് 80 കോടിരൂപയിലേക്ക് പെട്ടെന്ന് ഉയര്‍ന്നതിന് പിന്നിൽ വലിയ അഴിമതി നടന്നുവെന്നായിരുന്നു ഒരു ഓണ്‍ലൈൻ പോര്‍ട്ടൽ നൽകിയ റിപ്പോര്‍ട്ട്.
അതിനെതിരെ ജയ്ഷാ അഹമ്മദാബാദ് കോടതിയിൽ 100 കോടിരൂപയുടെ മാനനഷ്ട കേസ് നൽകി. കേസിലെ ഹര്‍ജി ചീഫ് ജസ്റ്റിസ് കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ മാനനഷ്ടകേസിൽ തുടര്‍നടപടികളുമായി മുന്നോട്ടുപോകരുതെന്ന് മജിസ്ട്രേറ്റ് കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നൽകി.
ഭാവനയിൽ തോന്നുന്നതൊക്ക പറയാമെന്നാണ് ചില ഇലക്ട്രോണിക് മാധ്യമങ്ങൾ ചിന്തിക്കുന്നത്. വാര്‍ത്തകൾ നൽകുമ്പോൾ കടുതൽ ഉത്തരവാദിത്തം കാണിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര പറഞ്ഞു. സ്വയം പോപ്പാണെന്ന് മാധ്യമങ്ങൾ ധരിക്കരുത്. മാധ്യമ സ്വാതന്ത്ര്യത്തെ അംഗീകരക്കുന്നു. എന്നാൽ അത് ദുരുപയോഗം ചെയ്യാൻ മാധ്യമങ്ങൾ തന്നെ ശ്രമിക്കരുത്. തീര്‍ത്തും അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളാണ് പലപ്പോഴും ടെലിവിഷൻ ചാനലുകളിലും ഓണ്‍ലൈനിലുമൊക്കെ വരുന്നതെന്ന മുന്നറിയിപ്പും സുപ്രീംകോടതി നൽകി.
https://www.facebook.com/Malayalivartha

























