സ്തനാര്‍ബുദമുണ്ടെന്ന് പറഞ്ഞ് ശസ്ത്രക്രിയക്ക് വിധേയയായി; ലാബ് റിപ്പോർട്ട് തെറ്റാണെന്ന് അറിഞ്ഞത് മാറിടം നീക്കം ചെയ്തതിനുശേഷം; പതിനഞ്ച് വർഷത്തിനുശേഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

സ്തനാര്‍ബുദമുണ്ടെന്ന തെറ്റായ ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതിക്ക് അർബുദമില്ലെന്ന് അറിഞ്ഞത് മാറിടം നീക്കം ചെയ്തതിനുശേഷം. യശോദ ഗോയല്‍ എന്ന യുവതിക്കാണ് ഇങ്ങനെയൊരു അനുഭവമുണ്ടായത്.
രാജീവ് ഗാന്ധി കാന്‍സര്‍ സെന്ററിലെ സര്‍ജന്‍മാരാണ് തെറ്റായ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയ ചെയ്തത്. 2003 ലാണ് ഡോക്ടര്‍ ആഹൂജാസ് പതോലോജി ആന്‍ഡ് ഇമേജിംഗ് സെന്ററില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് സ്തനാർബുദം ആണെന്ന് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പ്രകാരമാണ് പിന്നീട് രാജീവ് ഗാന്ധി കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാർ സ്തനം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ നടത്തിയത്. ഇതിനു ശേഷം ഇവര്‍ക്ക് അസുഖം ഇല്ലായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.
യുവതിയ്ക്ക് പത്തൊമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഡെറാഡൂണിലെ കണ്‍സ്യൂമര്‍ കോടതിയുടേതാണ് ഉത്തരവ്. ഗുരുതരമായ ചികിത്സാപിഴവിനാണ് വന്‍തുക നഷ്ടപരിഹാരം വിധിച്ചത്. ഡോക്ടര്‍ ആഹൂജാസ് പതോലോജി ആന്‍ഡ് ഇമേജിംഗ് സെന്റര്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്. ഏപ്രില്‍ 29, 2006 മുതലുള്ള പലിശ സഹിതമാണ് ലാബ് നഷ്ടപരിഹാരം നല്‍കേണ്ടത്. ജസ്റ്റിസ് ബി എസ് വര്‍മ, വീണ ശര്‍മ എന്നിവരടങ്ങിയ കമ്മിഷന്‍ ആണ് വിധി പുറപ്പെടുവിച്ചത്. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ പതോളജി ലാബിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കോടതി കണ്ടെത്തി.
https://www.facebook.com/Malayalivartha

























